It’s well-known I do not spurn those who seek my help

Ragam: 
Rhythm: 
Story Play (Attakkatha): 
Characters: 

It’s well-known I do not spurn those who seek my help

I will make a promise; take that and you may leave

Except Arjuna, the son of Indra, 

none of my other four brothers will I slay

And that is a promise.

 
Stage Features: 
ഇളകിയാട്ടം
 
             കുന്തി : “ പോര , മകനേ ! അര്‍ജ്ജുനനെയും നീ വധിച്ചു കൂടാ . നീ ഉള്‍പ്പെടെ എന്‍റെ പുത്രന്മാര്‍ ആറും ആയുഷ്മാന്‍മാരായിരിക്കണം . എല്ലാവരെയും കണ്ടു കൊണ്ട് എനിക്ക് മരിക്കണം . ഒരുവന്‍ മരിച്ചാല്‍ എല്ലാവരും മരിച്ചതിന് തുല്യം .”
 
കര്‍ണ്ണന്‍ : ആറു പാണ്ഡവന്മാര്‍ ഇല്ല . അഞ്ചേ ഉള്ളൂ . ആറില്‍ ഒരുവന്‍ ഇല്ലാതായേ കഴിയൂ . എങ്കിലും അമ്മ ഒരു കാര്യം ഓര്‍മ്മിക്കണം . അമ്മയുടെ അഞ്ചു പുത്രന്മാര്‍ക്കും ഏറ്റവും മികച്ച ഒരു പിന്തുണയുണ്ട് . - വേണുഗോപാലനായ ലോകപാലകന്‍ . അപ്പോള്‍ ജീവിച്ചിരിക്കുന്നതാര് , മരിക്കുന്നതാര് ? അമ്മയ്ക്ക് ഞാന്‍ അത് പറഞ്ഞ് തരേണ്ട ആവശ്യമുണ്ടോ ? സമാധാനത്തോടെ മടങ്ങി പോകണം . ഒന്ന്‍ തീര്‍ച്ചയാണ് . എന്‍റെ നിശ്ചയത്തിന് ഇളക്കമില്ല . ഇനി എന്നോട് ഇക്കാര്യം പറയുകയും വേണ്ട . അമ്മയുടെ പുത്രന്‍ ഇതാ എന്നെന്നേക്കുമായി യാത്ര പറയുന്നു .
 
കര്‍ണ്ണന്‍ കുന്തിയെ സാഷ്ടാംഗം നമസ്കരിക്കുന്നു . കുന്തി കരഞ്ഞുകൊണ്ട് രംഗത്ത്നിന്നിറങ്ങി സന്ദര്‍ശകരുടെ ഇടയിലൂടെ നടന്ന് പോകുന്നു . കര്‍ണ്ണന്‍ അതിയായ സ്നേഹത്തോടും ആദരവോടും കൂടി കുന്തിയെ കുറച്ച് ദൂരം അനുഗമിക്കുന്നു . എന്നിട്ട് തിരിച്ച് രംഗത്തില്‍ വരുന്നു . കുന്തി നടന്നു പോകുന്നു . കര്‍ണ്ണന്‍ രംഗത്ത് നിന്ന്‍ കുന്തി മറയുംവരെ വികാരാധീനനായി നോക്കി നില്‍ക്കുന്നു . എന്നിട്ട് ധൈര്യം അവലംബിച്ച് ദൃഠമായ നിശ്ചയത്തോടെ ദുര്യോധനന്‍റെ കൊട്ടാരതിലേക്ക് നടക്കുന്നതായും , അവിടെ എത്തി ദ്വാരപാലകരുടെ അഭിവാദ്യം സ്വീകരിച്ചിട്ട് തന്‍റെ വാസസ്ഥാനത്തേക്ക് പോകുന്നതായും അഭിനയിക്കുന്നു . കര്‍ണ്ണന്‍ പോയതിന് ശേഷം മറുവശത്ത് കൂടെ ദുശ്ശാസനന്‍ പ്രവേശിക്കുന്നു . കര്‍ണ്ണന്‍ പോയവഴി നോക്കിക്കൊണ്ട് : “ എടാ , നിന്‍റെ തനിനിറം പുറത്തായി . ഇതിന് തക്ക ശിക്ഷയുണ്ട് . നോക്കിക്കോ ! “ എന്ന്‍ അഭിനയിക്കുന്നു . അപ്പോഴേക്കും ദുര്യോധനനും ഭാനുമതിയും പ്രവേശിക്കുന്നു .
ദുശ്ശാസനന്‍ : “ ജ്യെഷ്ഠാ അടിയന്തിരമായി ഒരു കാര്യം അറിയിക്കാനുണ്ട് . നാം വിചാരിച്ചത് പോലെ അല്ല , കര്‍ണ്ണന്‍ . നമ്മുടെ ശത്രുക്കളുടെ മാതാവായ കുന്തി കര്‍ണ്ണനെ കാണാന്‍ ചെന്നിരുന്നു . ചാരന്മാര്‍ മുഖേന ഞാന്‍ സകലതും മനസ്സിലാക്കി . കര്‍ണ്ണന്‍റെ ജീവിതരഹസ്യം ഇതാ വെളിവായി . അവന്‍ കുന്തിയുടെ മൂത്ത മകനാണ് . ജ്യേഷ്ഠനെ വിട്ട് പാണ്ടവപക്ഷത്ത് ചേരാന്‍ കുന്തി അവനെ പ്രേരിപ്പിച്ചു “.
 
ദുര്യോധനന്‍ ആദ്യം അത്ഭുതം പ്രകടിപ്പിക്കുന്നു . പിന്നീട് ശാന്തനായിട്ട് : “ ദുശ്ശാസനാ , എനിക്ക് നേരത്തേ സംശയമുണ്ടായിരുന്നു . ആരോടും പറഞ്ഞിട്ടില്ല എന്നേ ഉള്ളൂ . പാണ്ടവരോട് കര്‍ണ്ണനുള്ള മുഖച്ഛായ ഞാന്‍ പണ്ടേ കണ്ടതാണ് “