O God! To leave you Duryodhana

Ragam: 
Rhythm: 
Story Play (Attakkatha): 
Characters: 

O God! To leave you Duryodhana, your bidding?

Is Karna ungrateful? Certainly that’s what you mean

This moment I must punish you but my love forbids me

I am suffering the repercussions of a great misdeed

Death is my refuge; cut off my neck with the sword

 
Stage Features: 
കര്‍ണ്ണന്‍ കരവാളം വലിച്ചൂരി ഗളനാളഛേദനത്തിന് മുതിരുന്നു . ദുര്യോധനന്‍ ഓടിച്ചെന്ന്‍ കൈപിടിച്ച് വാള്‍ വാങ്ങുന്നു . ഭാനുമതി ഭയചകിതയായി നോക്കി നില്‍ക്കുന്നു .
 
ദുര്യോധനന്‍ : കര്‍ണ്ണാ , എന്തു സാഹസമാ]ണിത് ? നീ കൃതഘ്നന്‍ എന്ന്‍ ഞാന്‍ ജീവന്‍ പോയാല്‍ കൂടി വിചാരിക്കുമോ ? വെറും തെറ്റിദ്ധാരണ . നിന്‍റെ മനശ്ശാന്തി മാത്രമാണ് എന്‍റെ ലക്‌ഷ്യം . ആ ലക്‌ഷ്യം ലാക്കാക്കി മാത്രം ഞാന്‍ പറഞ്ഞതാണ് . ഇതു സത്യം . എന്നെ വിശ്വസിക്കൂ . വിശ്വാസമില്ലേ ? ( ഭാനുമതിയോട് ) എന്നാല്‍ നീ പറഞ്ഞു കൊടുക്കൂ . നിന്നെ കര്‍ണ്ണന്‍ ഒരിക്കലും അവിശ്വസിക്കില്ല . അതെനിക്ക് തീര്‍ച്ചയുണ്ട് .
 
ഭാനുമതി : കര്‍ണ്ണാ , എന്‍റെ പ്രിയതമന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി ആണ് . അദ്ദേഹത്തിന് സ്വപ്നത്തില്‍ പോലും അങ്ങയോട് നീരസം തോന്നിയിട്ടില്ല . അതിന് സാക്ഷി ഈ ഞാന്‍ തന്നെ . സഹോദരിയുടെ സ്നേഹത്തോടും അവകാശത്തോടും കൂടി ഞാന്‍ അപേക്ഷിക്കുന്നു . അങ്ങ് തെറ്റിദ്ധരിക്കരുതെന്ന് .
 
കര്‍ണ്ണന്‍ : ( ശാന്തനായിക്കൊണ്ട് ) ഭവതിയുടെ മഹത്വവും ഔദാര്യവും എന്‍റെ അനര്‍ഘസമ്പാദ്യങ്ങളാണ് . ഭവതി എന്ത് പറഞ്ഞാലും ഞാന്‍ വിശ്വസിക്കാം .
 
ദുശ്ശാസനന്‍ : ( ദുര്യോധനനോട് ) ജ്യേഷ്ഠാ , ഞാന്‍ കര്‍ണ്ണന്‍റെ മാഹാത്മ്യം മനസ്സിലാക്കാതെ ദുഷിച്ചുപോയി . മാപ്പ് തരണം .
 
ദുര്യോധനന്‍ : ഞാനല്ല നിനക്ക് മാപ്പ് തരേണ്ടത് . കര്‍ണ്ണനാണ് . നീ അവനോട് ക്ഷമായാചനം ചെയ്യ്‌ . യഥാര്‍ത്ഥ സ്നേഹം എന്തെന്ന് മനസ്സിലാക്കുകയും ചെയ്യ്‌ .
 
ദുശ്ശാസനന്‍ : ( കര്‍ണ്ണനോട് )  : അങ്ങ് എന്‍റെ ജ്യേഷ്ഠന് എതിരായി പാണ്ടവപക്ഷത്ത് ചേരുമെന്ന് തെട്ടിദ്ധരിച്ചു . അങ്ങയുടെ മാഹാത്മ്യം ഇപ്പോള്‍ എനിക്ക് മനസ്സിലായി . മാപ്പരുളണം
 
കര്‍ണ്ണന്‍ : സര്‍വ്വവും ക്ഷമിച്ചിരിക്കുന്നു . സ്നേഹത്തെക്കാള്‍ വിലപ്പെട്ട ഒന്ന്‍ മൂന്നു ലോകങ്ങളിലും ഇല്ല . അത് മറക്കരുത് .  ( ദുര്യോധനനോട് ) പ്രിയ സുഹൃത്തേ , അവസാനമായി ഞാന്‍ ഒന്ന് പറയട്ടെ :