ആസ്വാദനം

Malayalam

അതിശയംതന്നെ അശീതിപ്പകലിരവുകൾ

Kalamandalam Gopi with others

നമ്മളന്തം വിടുംകണക്കുതന്നെ ആടിത്തകർക്കട്ടെ ആശാൻ ഇപ്പകൽ! അല്ലെങ്കിൽത്തന്നെ, വിശ്വോത്തരശ്രേണിയിൽ കോർക്കാവുന്ന തേജസ്സ്‌ കലയിലെന്നല്ല വേറെ ഏത് രംഗത്തായാലും ഇതുപോലൊന്നുണ്ടോ ഇന്നത്തെ കേരളത്തിൽ? സ്വാർത്ഥതയിലാഴ്ന്ന കുട്ടിത്തരം മനസ്ഥിതിവച്ചാവരുത് ഈ മുഹൂർത്തത്തെ അളക്കുന്നത്. സദ്യക്കായി ലുലുവിലെ ശീതികരിച്ച ശരറാന്തൽത്തളത്തിൽ കയറിയപ്പോൾ നമ്മെക്കാൾ വൃത്തിയിൽ വസ്ത്രധാരണം ചെയ്ത സുസ്മേരയുത്തരേന്ത്യൻ ചെറുപ്പക്കാർ സുമുഖച്ചിരി പടർത്തി വിഭവസമൃദ്ധമായ നാക്കിലമുന്നിലേക്ക് കസേരയടുപ്പിച്ചു തരുമ്പോൾ ചൂളേണ്ടതില്ല. പരമ്പുമറച്ച പന്തലിലെ ടാർപായക്കീഴിലെ വായ്‌പ്പുഴുക്കത്തിൽ വിളമ്പിയാൽ മാത്രമല്ല സദ്യയാവൂ. അതേ, ഇങ്ങനെയും ഒരുക്കാം ഒരു കഥകളിക്കാരൻറെ പിറന്നാള്. പട്ടാമ്പിപ്പുഴക്ക് ഏറെ തെക്കല്ലാത്ത കോതച്ചിറക്കുഗ്രാമത്തിൽ ചെറിയ കൂരയിൽ ജനിച്ച് പട്ടിണിയറിഞ്ഞു ജീവിച്ച മണാളത്തെ കറുത്ത ചെക്കന് ആറരപ്പതിറ്റാണ്ട് ലോകത്തെ ഏറ്റവും മികച്ച രംഗകലകളൊന്നിന് ഇത്രമാത്രം പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കാമെങ്കിൽ, വിശേഷാവസരത്തിനു വന്നിട്ടുള്ള യൂ ആർ ആൾസോ എ വിഐപി, സർ/മാഡം. ഈ ജഗപൊകക്കിടയിൽ വല്ലായ്മ തോന്നിയെങ്കിൽ, ആൾക്കൂട്ടത്തിനിടെ ആശാൻ തന്നെ പതിവുള്ളത്ര മാനിച്ചില്ലെന്നു പരിഭവിക്കുന്നെങ്കിൽ കോമ്പ്ലെക്സ് തനിക്കാണ് ഹേ. അരങ്ങത്താശാൻ ഉരുകിമിനുക്കിയ പതിഞ്ഞയിരട്ടിയിലെയും ഇടമട്ടുപദങ്ങളിലെയും നാടകീയമുഹൂർത്തങ്ങളിലെയും അനർഘനിമിഷങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്നതിലെ സ്വകാര്യത ആളുടെ ജനാവലിയാഘോഷങ്ങളിലും നേടിയെടുക്കാൻ ശഠിച്ചാലോ!

കാലകേയവധം - വേദിക. ഒക്റ്റോബർ 30, 2016 വിവേകോദയം സ്കൂൾ തൃശൂർ

Arjunan Kala.Shanmukhadas Photo by Jayasree Kiran

മാതലി പാർത്ഥന്റെ വരവറിയിച്ച് മാറി... അർജുനന്റ പദം. "ജനക തവ ദർശനാൽ...." ത്രൈലോക്യം വണങ്ങുന്ന വീരനായ അഭിമാനിയായ അർജുനന്റെ പിതാവിനോടുള്ള ബഹുമാനം നിറഞ്ഞ, പതിഞ്ഞ കാലത്തിലെ പദം. "അടി മലർ തൊഴുതീടും അടിയനെ വിരവോടെ പടുതയുണ്ടാവാനായി അനുഗ്രഹിക്കണേ.... " അച്ഛന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള ആഗ്രഹം.. എല്ലാ മക്കളും ആവശ്യപ്പെടേണ്ടത് ഇതൊന്നു മാത്രം അല്ലെ?!!. 

കണ്ണൂർ ചിറക്കൽ ധന്വന്തരീക്ഷേത്ര ഉത്സവക്കളി - കുചേലവൃത്തം.

Kuchelan Vellinezhi Haridas Photo by Hari Kurumathur

വിഷ്ണുവാണ്, സാക്ഷാൽ വിരാട് രൂപമാണ് തന്റെ മുൻപിലിരിക്കുന്ന കൃഷ്ണനെന്ന്, നരഹരിയാണെന്ന് കുചേലൻ പണ്ടേ അറിഞ്ഞിട്ടുള്ളതാണ്.. അവിടെ പ്രാപഞ്ചിക അന്വേഷണങ്ങേളാകുശലങ്ങളോ ഇല്ല... സ്വച്ഛമായി നിലകൊള്ളുന്ന ഭക്തി സാഗരം മാത്രം...." വിഷ്ണോ " എന്നു സ്തുതിച്ചപ്പോൾ അനർഗളമൊഴുകുന്ന കരുണയോടെ കൃഷ്ണൻ കുചേലനെ അനുഗ്രഹിച്ചത് മനോഹരമായി ! മഹാഭാരത യുദ്ധത്തിന്റെ വിജയ പക്ഷത്തിന്റെ സൂത്രധാരന്റെ ചമ്മട്ടിയേന്തിയ വിരലുകൾ ! "കാല വിഷമം" പറയാൻ കുചേലനുള്ള ജാള്യത ...കാണാക്കണ്ണു കൊണ്ട് എല്ലാം അറിയുന്ന കൃഷ്ണൻ! പട്ടിണിയും പരാധീനതയും പറഞ്ഞ് സഹായം ചോദിക്കാൻ പറഞ്ഞു വന്ന കുചേലൻ പറയുന്നത് "ലോകത്തിലെ പുണ്യവാൻമാരിൽ വെച്ച് അഗ്രഗണ്യൻ താനാണെന്നാണ്! ആ വൈപരീത്യത്തിന്റെ മനോഹാരിതയും വേദനയും ഇന്നലത്തെ കളിയിൽ അനുഭവിച്ചത് കൃഷ്ണനിലൂടെയാണ്.

കിള്ളിക്കുറിശ്ശിമംഗലത്തെ രണ്ടാം ദിവസം

Nala Damayanthi Photo by Rajeev Puliyoor

സംഭവ ബഹുലമായ മനുഷ്യജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന വെല്ലുവിളികളുടെ, മാനസിക സംഘട്ടനങ്ങളുടെ അഗാധ തലങ്ങൾ വരെ സ്പർശിച്ചു കടന്നു പോകുന്ന, എല്ലാ നാടക ലക്ഷണങ്ങളും അടങ്ങിയ, ഒരു റൊമാന്റിക് ക്ലാസ്സിക്കൽ കൃതിയാണ്  നളചരിതം എന്ന്  നിരൂപകന്മാർ വിലയിരുത്തിയിട്ടുണ്ട്.  ഇത്രയേറെ പഠനങ്ങളും, വിശകലനങ്ങളും, വിമർശനങ്ങളും നേരിട്ടിട്ടുള്ള മറ്റൊരു ആട്ടക്കഥ ഉണ്ടെന്നു തോന്നുന്നില്ല.

ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം

Kalamandalam_Ravikumar_Photo_KS_Mohandas

കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.

കഥകളിപ്പാട്ടിലെ കാലാതീതഗായകൻ

Kalamandalam Unnikrishna Kurup photo by irinjalakudalive.com

പ്രയുക്തസംഗീതത്തിന്റെ ഏറ്റവും ജനകീയരൂപമായ സിനിമാഗാനങ്ങളിൽ സംഗീതസംവിധായകന്റെ നിർദ്ദേശങ്ങളിൽക്കൂടി ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ഗായകർക്ക്‌ എളുപ്പമാണ്‌. എന്നാൽ നിരന്തരം താളബദ്ധമായി ചലിക്കുന്നതും അതിദ്രുതം മിന്നിമായുന്ന ഭാവവ്യതിയാനങ്ങളിലൂടെ ആശയവിന്മയം സാധിക്കുന്നതുമായ കഥകളിയുടെ വ്യാകരണത്തിൽ മേൽപറഞ്ഞപ്രകാരമുള്ള സ്വരസന്നിവേശം വിജയകരമായി നടപ്പാക്കാൻ കുറുപ്പിനു മാത്രമേ സാധിച്ചിട്ടുള്ളൂ. സമകാലികഗായകർപോലും കഥകളിപ്പാട്ടിലെ ഈ രാജപാത പിൻതുടരാനാണ്‌ ശ്രമിക്കുന്നത്‌. കുറുപ്പിന്റെ പാട്ടിനെ സൂക്ഷ്മമായി അവലോകനം ചെയ്താൽ,  അത്‌ പലപ്പോഴും ആസ്വാദകന്റെ സംഗീതപരമായ അനുമാനങ്ങളെ വിദഗ്ധമായി തെറ്റിക്കുന്നതായിക്കാണാം. മുൻകാല അരങ്ങുകളിൽ ആസ്വാദകനെ ത്രസിപ്പിച്ച ഏതെങ്കിലും 'സംഗതി' അതുപോലെ വരുമെന്നു പ്രതീക്ഷിച്ചാൽ അതുണ്ടാവില്ലെന്നു മാത്രമല്ല, നേരത്തേ ശ്രവിച്ചതിന്റെ അതേ പാറ്റേണിലുള്ള മറ്റൊരു 'സംഗതി'യായിരിക്കും അദ്ദേഹത്തിൽനിന്നു കേൾക്കാനാവുക. 'ഹരിണാക്ഷി..', 'കുണ്ഡിനനായകനന്ദിനി....' 'സുമശരസുഭഗ...' തുടങ്ങിയ പ്രസിദ്ധപദങ്ങളിൽ കുറുപ്പിന്റെ ഓരോ അരങ്ങും ഭിന്നവും വിചിത്രവുമായ ആലാപനരീതികൾകൊണ്ട്‌ സമ്പന്നമായിരുന്നു. തത്സമയം വരുന്ന പാട്ട്‌ എന്നതിലപ്പുറം, ഒരേ രാഗത്തിന്റെ അനന്തമായ ആവിഷ്കാരസാധ്യതകൾ എന്നുതന്നെ ഈ നവംനവങ്ങളായ പ്രയോഗങ്ങളെ കാണേണ്ടതുണ്ട്‌. കുറുപ്പിന്റെ പാട്ടിലുള്ള ഇത്തരം വൈവിധ്യങ്ങളെ കിഷോർകുമാറിന്റെ ആലാപനവുമായി ബന്ധപ്പെടുത്തി നോക്കാവുന്നതാണ്‌. കുറുപ്പിനെ കേവലമായി അനുകരിക്കാൻ ശ്രമിക്കുന്ന പലർക്കും അടിതെറ്റുന്നതും ഇവിടെയാണ്‌. 

കലാമണ്ഡലം ജയപ്രകാശുമായി ഒരു സംഭാഷണം

Kalamandalam Jayaprakash and Sadanam Jyothish Babu photo taken during mudrapedia shooting

പഴയ തലമുറ സാഹിത്യത്തെക്കാൾ സംഗീതത്തിനു പ്രാധാന്യം നൽകി.പുതിയ തലമുറ രണ്ടിനും തുല്യ പ്രാധാന്യം നൽകുന്നു.മാത്രമല്ല മെച്ചപ്പെട്ട ഉച്ചാരണ ശ്രദ്ധയും പുതിയ തലമുറ നൽകുന്നു.

ദിവം

പിറന്നാൾക്കാരൻ പാലനാട് ദിവാകരേട്ടനെ എനിക്ക് മുന്നേ അറിയാം. എന്നെ അദ്ദേഹമറിയുമെന്ന് ഞാൻ വീരവാദം ഇളക്കുന്നില്യേനീം. എന്തായാലും ഒരു ബന്ധുവിന്റെ പിറന്നാളിന് കൂടിയപോലെ ആയിരുന്നു. ബന്ധുത്വം നാട്ടുകാരൻ എന്നതിലധികം കഥകളിക്കാരൻ എന്നത് തന്നെ. അത് തന്നെ ആയിരിക്കണം അന്നവിടെ കൂടിയ ജനങ്ങളുടെ മനസ്സിലും. നേരം വെളുത്തതിനുശേഷമാണ് ജനങ്ങൾ കുറഞ്ഞത്. അത് തന്നെ ഞാൻ പറഞ്ഞതിന്റെ തെളിവാണല്ലൊ.

മദലുളിതം മൃദുലളിതം ഗുണമിളിതം

Photo courtsy Kathakali : The Traditional Dance of Kerala Facebook Page
ചില സന്ദർഭങ്ങളിൽ വേണ്ട അഭ്യാസ പടുത്വം എടുത്തു പറയേണ്ടവയാണ്.  കലാമണ്ഡലം രാമൻകുട്ടി നായരുടെ തോരണയുദ്ധത്തിലെ ഹനുമാന്റെ സമുദ്രലംഘനം (ഗഗന സഞ്ചാരം എന്ന്  ആരാധകർ പറയും.) അതിനു മികച്ച ഉദാഹരണമാണ്.  രാമൻകുട്ടി നായരുടെ തന്നെ കല്യാണസൌഗന്ധികത്തിലെ ഹനുമാൻ വൃദ്ധ വാനരനായി മാറുന്നത് പീഠത്തിന്മേൽ കയറി നിന്ന് കാണിക്കുമ്പോൾ കായപരിമിതി ചെറുതാകുന്നതായി കാണികൾക്കു തോന്നും. സഹോദരനുമായുള്ള ചൂതുകളിയിൽ തോറ്റുതുന്നംപാടിയ നളനെ ഗോപി അവതരിപ്പിക്കുമ്പോഴും കായപരിമിതി തന്നെ ചെറുതാകുന്നത്  കാണാം. ചെങ്ങന്നൂർ രാമൻപിള്ളയുടെ ഹിരണ്യകശിപുവും വെച്ചൂർ രാമൻപിള്ളയുടെ നരസിംഹവും ചേർന്നുള്ള ആട്ടം ഒരു കാലത്ത്  ജനങ്ങൾക്ക്  വളരെ പ്രിയപ്പെട്ടതായിരുന്നു. ഹിരണ്യകശിപുവിനെ കൊല്ലാനായി നരസിംഹം മടിയിൽ കിടത്തുമ്പോൾ ചെങ്ങന്നൂരിന്റെ കിടപ്പ്  ഒന്നു പ്രത്യേകമാണ്.  കാവടി പോലെ വളഞ്ഞ്  പാദങ്ങളും കിരീടവും നിലത്തുമുട്ടുമാറുള്ള ആ കിടപ്പ്  മറ്റാരേക്കൊണ്ടെങ്കിലും കഴിയുമോ എന്ന കാര്യം സംശയമാണ്.  
 

ഉത്തരീയത്തിൻറെ രാവണോത്ഭവം

Kalamandalam Pradeep as Ravana Photo by Sudip Kumar

ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.

Pages