ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ - വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്.. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്.
 
തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാ യുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി ,അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം.
Cherthala Kuttappa Kurupp

ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.

രണ്ടുവർഷം കഴിഞ്ഞ് വീണ്ടും കാണാൻ ഇടയായപ്പോഴും കോട്ടയംകഥകളുടെ മഹോത്സവത്തിനിടയിലായിരുന്നു ഷണ്മുഖൻ. നാലു കഥകളുടെയും അരങ്ങ് ഡീവിഡിയായി റെക്കോർഡ് ചെയ്യാൻ വേദിക എന്ന കലാസംഘടന തൃശൂര് അത്രയുംതന്നെ സന്ധ്യകളിൽ നടത്തിയ വിശേഷം. 'കല്യാണസൗഗന്ധിക'ത്തിലെ ശൗര്യഗുണം നല്ല തെളിച്ചത്തിൽ ചെയ്തുകണ്ടു ഈ യുവാവ്. ഡിസ്‌ക്കുകൾ ഇന്നുമുണ്ട് വീട്ടിൽ ഭദ്രമായി.
 
അഞ്ചുകൊല്ലം കഴിഞ്ഞ് ദൽഹിയിൽ വന്നിരുന്നു ഷണ്മുഖൻ. കേന്ദ്ര സർക്കാറിൻറെ 2007 ബിസ്മില്ലാ ഖാൻ യുവ പുരസ്‌കാരം വാങ്ങാനായി. ഭാഷാപണ്ഡിതൻകൂടിയായ ഡോ പി. വേണുഗോപാലൻ എഴുതിച്ചിട്ടപ്പെടുത്തിയ 'കൃഷ്ണലീല'യിൽ. ഭഗവാൻറെ വളർത്തമയായ യശോദയുടെ ഭാഗമായിരുന്നു വൈകിട്ട് സംഗീതനാടക അക്കാദമിയുടെ തുറന്ന ഓഡിറ്റോറിയത്തിൽ ഷണ്മുഖൻ അവതരിപ്പിച്ചത്. മണ്ണുവാരിത്തിന്ന ഉണ്ണിക്കണ്ണനെ ശിക്ഷിക്കാനൊരുമ്പെട്ട് വായ തുറപ്പിച്ച അമ്മ കണ്ടമ്പരന്ന കാഴ്ച്ച അസാമാന്യ മായികതയോടെയാണ് ചെയ്തത്. പിറ്റെന്നാൾ മടങ്ങുംമുമ്പ് ഫോണിൽ ഇങ്ങോട്ടു വിളിച്ച് കുശലംപുതുക്കലുമുണ്ടായി ചമ്പക്കുളംസ്വദേശി. 
 
പ്രവാസജീവിതത്തിനിടെയുള്ള ഇടവേളകളിൽ തൃശൂര് നഗരത്തിൽത്തന്നെ പിന്നീട് കാണുമ്പോഴേക്കും ഷണ്മുഖൻ സ്ത്രീവേഷക്കാരൻ എന്ന നിലയ്ക്കാണ് പേരെടുത്തുവന്നിരുന്നത്. ക്ലബ്ബിൻറെ വാർഷികക്കളി പാറമേക്കാവ് ഊട്ടുപുരയിൽ നടന്നപ്പോൾ 'നളചരിതം ഒന്നാം ദിവസ'ത്തിലെയും നഗരപരിസരത്തെ ശങ്കരൻകുളങ്ങര ക്ഷേത്രത്തിൽ 'നാലാം ദിവസ'ത്തിലെയും ദമയന്തിമാർ. രണ്ടിടത്തും കാലമണ്ഡലം ഗോപിക്കൊപ്പം ശക്തിയായ സാന്നിദ്ധ്യം. ആശാൻറെ അശീതിക്ക് 2017 വർഷക്കാലത്തും അതിനുവർഷംമുമ്പ് സപ്തതിക്ക് ഗുരുവായൂരിലും ആൾത്തിരക്കിനിടെ ചെറുങ്ങനെ ലോഗ്യം പുതുക്കിയും അരങ്ങത്തെ പ്രകടനം സൂക്ഷ്മംവീക്ഷിച്ചും പോന്നു. എഴുപതാം പിറന്നാളിൻറെ കാലത്ത് ആശാൻറെ പേരാമംഗലംവീട്ടിൽ പോയപ്പോൾ ഷണ്മുഖൻറെ ഒരു സ്ത്രീവേഷവീഡിയോ കാണിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ കണ്ട ആശാൻ പുഞ്ചിരിച്ചു പറഞ്ഞു: നന്നാവും സ്വതേ.
SilpaSala
ഓർത്താൽ കൗതുകം. ഇതിപ്പോൾ മൂന്നാമത്തെ വട്ടമാണ് ദിവാകരേട്ടനെ ഒരു വിദ്യാലയത്തിൽ കാണുന്നത്. ആദ്യം നോട്ടമിടുന്നത് കാറൽമണ്ണ സ്‌കൂളിലാണ്. 1990കളുടെ തുടക്കമാവണം. മുഴുരാത്രിക്കളിക്കൊടുവിൽ വീരഭദ്രനായി. കോട്ടക്കൽ നന്ദകുമാരൻ ദക്ഷൻ. യാഗശാലയിൽ അഗ്നി മുഴുവനായി തന്നിലാവേശിച്ചതുപോലെ  അത്യുജ്വലപ്രകടനം. മുൻനിരയിൽ അതത്രയും കണ്ട ഗുരുനാഥൻ കീഴ്പടം കുമാരൻനായർക്ക് കനത്ത ചാരിതാർഥ്യം തോന്നിയിരിക്കണം.
 
വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് പിച്ചവെക്കുന്ന കാലമാണ്. കോട്ടക്കൽ മധു കുറേശ്ശെ പൊന്നാനി പാടിവരികയും ചെയ്യുന്ന രാവിലൊന്ന്. അന്നവിടത്തെ നീളൻ ക്ലാസുമുറിയിൽ ട്രസ്റ്റിൻറെ അംഗങ്ങൾ ചിലര് സന്ധ്യക്ക് സംസാരിച്ചു. എം.എൻ. നീലകണ്ഠനും കെ.ബി. രാജാനന്ദനും ഉൾപ്പെടെ. ആദ്യത്തെ കഥ ബകവധം. ഭീമൻറെ പതിഞ്ഞ പദങ്ങളത്രയും ആടിയത് നരിപ്പറ്റ നാരായണൻ നമ്പൂതിരി. കുമാരൻനായരുടെ മറ്റൊരു സദനംശിഷ്യൻ. നേരം വെളുത്തപ്പോൾ മൂത്ത പറ്റയുടെ സന്തോഷക്കമൻറ്: "നന്ദോമാരൻ-ദിവാരൻ... നല്ലൊരു ജോഡിയെന്ന്യായ്യ്ക്കണ്ണു പ്പളേയ്..."
 
ആ കളി കഴിഞ്ഞ് മടങ്ങിയത് അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. രാജാനന്ദൻറെ ചെർപ്പുളശ്ശേരി. കവലക്കപ്പുറം പട്ടാമ്പിപ്പാതയിൽ അയ്യപ്പൻകാവിനു ചേർന്ന തീയ്യാടിയിൽ. അമ്പലക്കുളത്തിനക്കരെ കുത്തന്നെക്കയറ്റത്തെ കുടുംബത്തിലേക്ക് പണ്ടേ വിവാഹം കഴിഞ്ഞു വന്നിട്ടുള്ളതാണ് അച്ഛൻപെങ്ങൾ സരസ്വതി മരുവോളമ്മ. ബന്ധുത്വം ഇത്രയൊക്കെ അടുപ്പത്തിലേക്ക് നീങ്ങാൻ കാരണം കഥകളിയാണ്. വള്ളുവനാട്ടിലെ അക്കാലത്തെ കനത്ത നളചരിതങ്ങളും കോട്ടയംകഥകളും കത്തിവേഷമാട്ടങ്ങളും ഒക്കെ നെഞ്ചകത്തു പിടിക്കാൻ തീയ്യാടിപ്പടിക്കൽ കൂടെത്തന്നെയായിരുന്നു പലകുറി പോക്ക്. 
Pariyanampata Divakaran
എമ്പ്രാന്തിരിയുടെ ശങ്കിടിയായിട്ട് പാടുമ്പം ഹരിദാസൻ പാടാൻ സമ്മതിക്കാത്ത ഒരവസ്ഥയുണ്ടായിരുന്നു. അത് ഹരിദാസന് വളരെയധികം നൊമ്പരമുണ്ടാക്കിയ കാര്യമാണ്. പിന്നെ അതിൽനിന്ന് സ്വാതന്ത്ര്യം പ്രാപിക്കാൻ കുറേക്കാലമെടുത്തു. ഹരിദാസ് തന്നെ പൊന്നാനിയായിട്ട് പാടി വരുമ്പഴാണ് പിന്നെ… ഏത് പദമാണെങ്കിലും ശ്ലോകമാണെങ്കിലും അസാമാന്യമായ ഭാവപ്പൊലിമയോടുകൂടി ശ്രുതിഭദ്രമായിട്ട്, സംഗീതത്തിന്റെ ഭാഷയിൽ ആലപിക്കുന്നത് അസാധാരണമായ ഒരനുഭവമായിരുന്നു. അനുഭൂതിപ്രധാനമായ സംഗീതത്തിന്റെ ഒരനുഭവമായിരുന്നു, ഭാവസംക്രമണമായിരുന്നു.
 
അതൊക്കെ ഒരസാധാരണ ജന്മമാണ്. ജീവിതത്തിന്റെ ചിലതരം വേഗങ്ങൾ കൊണ്ട്, ഒരു തരം വേഗം കൊണ്ടാണ് വേഗം മരിച്ചുപോയത്… ചില ഓർമകൾ പറയുമ്പോൾ, കൃഷ്ണന്റെ അമ്പാടിക്കും മഥുരയ്ക്കുമിടയിലെ വൃന്ദാവനത്തിന്റെ സ്വപ്നതുല്യമായ ഒരവസ്ഥ, അങ്ങനെ കഥകളിസംഗീതത്തിലെന്തോ ഹരിദാസന് ഉണ്ട്.  കേവലം ആട്ടപ്പാട്ട് പാടി നടക്കുക മാത്രമല്ല, സാഹിത്യം നന്നായിട്ട് വായിക്കുമായിരുന്നു. കാവ്യവായനയുടെ, സാഹിത്യവായനയുടെ, ആട്ടക്കഥകൾ തന്നെ മനസ്സിരുത്തി വായിച്ചതിന്റെയൊക്കെ ഒരു സംസ്കാരമുണ്ടായിരുന്നു. അതൊക്കെ കൊണ്ടാണ് ഒരു കല്ലുകടിയില്ലാതെ, അല്ലെങ്കിൽ കേൾക്കുന്നവർക്ക് വാക്ക് മുറുഞ്ഞുപോയി എന്നു തോന്നാത്ത രീതിയിൽ, നമ്മൾ പണ്ടുകാലത്ത് പറയുന്നതുപോലെ ആപാദമധുരമായിട്ട്, ഭാവപ്രധാനമായിട്ട്, സാഹിത്യത്തിന്റെ, പ്രബന്ധത്തിന്റെ അർത്ഥ തലത്തിന് ഒരിക്കലും വീഴ്ചയില്ലാതെ…
 
ഹൈദരലിയും ഹരിദാസും, അവരു തമ്മിൽ ഒരടുപ്പം ഉണ്ടായിരുന്നു. ഹരിദാസൻ മരിച്ചതറിഞ്ഞു വന്നപ്പോൾ ഞങ്ങളൊരുമിച്ചാണ് വീട്ടിലേക്കു പോയത്.
D Vinayachandran Photo:Wikipedia
ദക്ഷിണേന്ത്യൻ ക്ലാസിക്കലിൽ ആ നാലുവർഷത്തെ കോഴ്‌സിന് (1981-85) പഠിച്ചിരുന്ന കാലത്തും സമാന്തരമായി കഥകളിക്ക് പാടുമായിരുന്നു ഇദ്ദേഹം. പൂർണിപ്പുഴയോരത്തെ ഓടുമേഞ്ഞ ക്ലാസിലെ പകലുകളിൽ ശങ്കരൻകുട്ടി സഹവിദ്യാർത്ഥികൾക്കൊപ്പം തംബുരുശ്രുതിയിൽ കൃതികൾ സ്വായത്തമാക്കി വന്നിരുന്നെങ്കിൽ ചില സന്ധ്യകളിലും രാവുകളിലും ടാർപ്പായക്കീഴിലെ വേദിയിൽ ആട്ടവിളക്കിനുമുന്നിലാടുന്ന നളനും ദമയന്തിക്കും അർജുനനും ബൃഹന്നളക്കും ഹംസത്തിനും സുദേവനും ഒക്കെ പാടിവന്നു. മെലിഞ്ഞ അരക്കെട്ടിന്‌ ആടയായുള്ള രണ്ടാമുണ്ടിനുമേലെ  കുപ്പായമിടാഞ്ഞ ആ നേരങ്ങളിലെ കൂരനെഞ്ച് സ്ത്രീകളടക്കം ജനം കാണുന്നതിനുള്ള സങ്കോചം തൽക്കാലം കണക്കാക്കാതെതന്നെ.  
 
ഇതിനിടയിൽ കച്ചേരിയരങ്ങേറ്റം ഉണ്ടായി. കായംകുളത്തിനടുത്തുള്ള രാമപുരത്തെ ദേവീക്ഷേത്രത്തിൽ. ഉപായത്തിൽ ഒരുമണിക്കൂർ ദൈർഘ്യത്തിൽ. പിന്നെയും ഒന്നുരണ്ടിടത്തുണ്ടായി വയലിനും മൃദംഗവും പക്കമായി ത്യാഗരാജ സ്വാമിയുടെയും മുത്തുസ്വാമി ദീക്ഷിതരുടെയും ശ്യാമ ശാസ്ത്രിയുടെയും സ്വാതി തിരുനാളിൻറെയും മറ്റും രചനകൾ അവതരിപ്പിച്ചുള്ള സന്ധ്യകൾ. താൻ പഠിച്ച ക്ലാസിക്കൽസംഗീത ബാച്ചിൽ ആ വർഷം ഒന്നാം ക്ലാസ്സിൽ പാസ്സായ രണ്ടുപേരിൽ ഒരുവനായിരുന്നു ശങ്കരൻകുട്ടി. സൗമ്യനും സുശീലനുമായ പയ്യനോട് വാത്സല്യമുണ്ടായിരുന്നു ഗുരുക്കൾക്ക് -- ആര്യനാട് സദാശിവൻ, അമ്പലപ്പുഴ തുളസി, പൊൻകുന്നം രാമചന്ദ്രൻ, എസ് വിനയചന്ദ്രൻ എന്നിവർക്കു പുറമെ മാവേലിക്കര പി സുബ്രഹ്മണ്യം പത്തിയൂരിനെ വിളിപ്പിച്ച് ഇടക്കൊക്കെ കഥകളിപ്പദം പാടിക്കുമായിരുന്നു. അരങ്ങുപാട്ടുകാർ രാഗം ആലപിക്കുന്നതിലെ വേറിട്ട സ്വാദിനുള്ള കാരണം അന്നേ സുബ്രഹ്മണ്യത്തിനറിയാമായിരുന്നു, അതിലദ്ദേഹം സദാ കൗതുകപ്പെട്ടിരുന്നു.
 
പത്തിയൂരിൻറെ മനസ്സപ്പോഴും കളിയരങ്ങിലായിരുന്നു. "മോഹത്തിന് കാരണമുണ്ട്," ശങ്കരൻകുട്ടി ഓർത്തെടുക്കും. "പ്രീഡിഗ്രി രണ്ടാംവർഷം പഠിക്കുന്ന കാലമാണ്. അച്ഛനൊപ്പം തെക്കൊരിടത്ത് കളിക്ക് പാടാൻ പോയതാണ് ഞാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ ശിവക്ഷേത്രത്തിൽ. പ്രധാനപാട്ടുകാരൻ അവിടങ്ങളിലെ പ്രമുഖൻ വള്ളിക്കാവ് ശങ്കരപ്പിള്ള. ഉൾവലിഞ്ഞ പ്രകൃതം. പ്രശസ്തരിൽ ഗംഗാധരാശാനും."
Sankaradaranam Notice
അടിച്ചോ പിടിച്ചോ അങ്ങനൊന്നും അധികമില്ലായിരുന്നു. പൊതുവേ അരങ്ങത്തായാലും ആരെങ്കിലും ഉത്തരവാദിത്തക്കുറവ്  കാണിച്ചാൽ ചിലപ്പമൊന്ന് ദേഷ്യപ്പെടും. ദേഷ്യപ്പെടുമെങ്കിലും വാത്സല്യം പുത്രന്മാരോടുള്ളതുപോലെ തന്നെയായിരുന്നു. ഉള്ള സമയം നമുക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കും. എത്ര പ്രാവശ്യം വേണമെങ്കിലും ചോദിക്കാം. പഠിച്ചു കഴിഞ്ഞ് തെറ്റിച്ചാൽ മാത്രമേ ദേഷ്യപ്പെടൂ. അഥവാ അറിയാതെ ഒന്നടിച്ചാൽ അന്നെന്തെങ്കിലും കഴിക്കാൻ വാങ്ങിത്തന്നിട്ടേ പോകത്തൊള്ളൂ. അല്ലെങ്കിൽ നീ സിനിമയ്ക്കു പോകുന്നോ എന്നൊക്കെ ചോദിക്കും. അടിയൊക്കെ കൊണ്ടാലായി കൊണ്ടില്ലെങ്കിലായി. കൊണ്ടുപൊയാൽ അതു വിഷമമാ. അന്നു പിന്നെ കാപ്പി വാങ്ങിത്തരിക, അല്ലെങ്കിൽ നീ വീട്ടിലേക്ക് വരുന്നില്ലേ എന്നു ചോദിക്കും. ഞാൻ മിക്ക ദിവസവും വീട്ടിൽ പോവുകയും ചെയ്യും. അന്ന് ഈ പോസ്റ്റു വഴിയുള്ള കമ്യൂണിക്കേഷനേ ഉള്ളല്ലോ. മാർഗീല് ഏറ്റവും കൂടുതൽ കത്തു വരുന്നത് പുള്ളിക്കാ. മാർഗീല് അന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ആളും ആശാനായിരുന്നു. അങ്ങ് വടക്കൻ ജില്ലമുതൽ അന്വേഷിച്ചുവരുന്ന ഒരു കലാകാരനായിരുന്നു. ഞാൻ ഒരടുക്ക് കത്തുകളുമായി ദിവസവും പോകും. അന്ന് തിരുവനന്തപുരത്ത് രണ്ടുനേരം പോസ്റ്റുണ്ട്. രാവിലേം വൈകീട്ടും. വീട്ടിൽ ചെല്ലുമ്പോഴൊക്കെ ആഹാ‍രം കഴിച്ചിട്ട് പോയാൽമതി എന്നു പറയും. ഞങ്ങൾക്കിവിടെ മെസ്സൊക്കെയുണ്ട്. എന്നാലും വളരെ നിർബന്ധിക്കും, കഴിച്ചിട്ട് പോവാൻ.
 
വളരെ ബുദ്ധിമുട്ടുള്ള ഒരു സമയമാ. നമുക്ക് 200 രൂപ പൊലും തികച്ചു കിട്ടാത്ത കാലം. ഇല്ല, ഗവണ്മെന്റ് തന്നിട്ടുവേണ്ടേ. അന്നൊക്കെ അദ്ദേഹത്തിന്റെ ഒരു സഹായം പലർക്കും ഉണ്ടായിട്ടുണ്ട്, എനിക്കു മാത്രമല്ല. അത് അറിഞ്ഞു ചെയ്യും. ഈ ദാനം തരുന്നതുപോലെ തരുന്നതും ഇഷ്ടമല്ല. അതിനു വേണ്ടുന്നപോലെ ബുദ്ധിപൂർവം എന്തെങ്കിലും സഹായം ചെയ്യും. പിന്നെ എല്ലാവരോടും വീട്ടിൽ ഭക്ഷണം കഴിക്കാൻ ചെല്ലാൻ പറയും. വീട്ടിൽ അടുക്കളയിൽ എല്ലാവർക്കും പ്രവേശനമുണ്ട്.
Venmani Haridas and Margi Mohanan

Articles

Cherthala Kuttappa Kurupp
ഭയ ഭക്തിയാദരവുകളോടെയല്ലാതെയാരും തന്നെ - വിശിഷ്യാ ശിഷ്യത്വമുള്ളവർ അദ്ദേഹത്തോടു സംസാരിക്കാനോ സമീപിക്കാനോ തയ്യാറാകുമായിരുന്നില്ലായെന്നത് അദ്ദേഹത്തിന്റെ നല്ല നാളുകളിലെ അനുഭവമായിരുന്നു ആരംഭകാലത്ത് അരങ്ങുകളിലെ സഹഗായകൻ തകഴി കുട്ടൻപിള്ളയാശാനായിരുന്നു പിന്നീട് നീലംപേരൂർ കുട്ടപ്പപ്പണിക്കർ, പള്ളം മാധവൻ, തണ്ണീർമുക്കം വിശ്വംഭരൻ ഹൈദരാലി, ഗംഗാധരൻ മുതലായവരും സഹഗായകരായി ഉണ്ട്.. വിഷമിക്കുന്നതും കണ്ടിട്ടുണ്ട്.
 
തിരുനക്കര മുതലായ ഒട്ടനവധി മഹാക്ഷേത്രങ്ങളിലെ കഥകളി സംഗീത സമ്പന്നമാക്കിയിരുന്ന ആ നല്ല കാലം മധുരസ്മരണകളാ യുന്നത്. ഒരൊറ്റയാനയുടെ പ്രൗഢിയോടും തലയെടുപ്പോടും ആർക്കും ചോദ്യം ചെയ്യാനാകാത്ത പാണ്ഡിത്വത്തോടും അണിയറകളിലും അരങ്ങുകളിലും കമ്മറ്റിക്കാരോടും പെരുമാറിയാണദ്ദേഹം നിലയുറപ്പിച്ചിരുന്നത്. സംഗീതാലാപന മാധുരി ,അതോടൊപ്പം അഭിനയയോഗ്യമാംവിധം നടൻമാരോടു ചേർന്നു കൊണ്ടുള്ള ആവിഷ്ക്കരണം എന്നിങ്ങനെ എടുത്തു പറയാവുന്ന ഒട്ടനവധി സവിശേഷ ഗുണങ്ങളുട നിലവറയായിരുന്നു അദ്ദേഹം.
Perur Gandhi Seva Sadanam (Illustration: Sneha)

പുഴുക്കം വിട്ടുമാറാത്തൊരു വേനല്‍സന്ധ്യ. ഓലമേഞ്ഞ പന്തലിനു താഴെ നിരത്തിയ ഇരുമ്പുകസേരകളിലും അരങ്ങിനു തൊട്ടുമുന്‍പില്‍ വിരിച്ച പായകള്‍ക്കും അവക്കരികിലെ മുളംതൂണുകള്‍ക്ക് പുറത്തും ഒക്കെയായി നിറയെ ആളുണ്ട്. കാറല്‍മണ്ണ സ്കൂള്‍ അങ്കണത്തില്‍ കലാമണ്ഡലം രാമന്‍കുട്ടി നായരുടെ സപ്തതിയാഘോഷമാണ്.

ഡൽഹിയിലെ ഒരരങ്ങിൽ നിശ്ച്ചയിച്ച വേഷക്കാരൻ എത്താതിരുന്നതിനാൽ പകരക്കാരനായാണ്‌ ശിവരാമൻ ആദ്യമായി സ്ത്രീവേഷത്തിന്റെ മിനുക്കിട്ടതത്രെ. അത്‌ ഒരു ജീവിതനിയോഗത്തിന്റെ തുടക്കമാണെന്ന് ശിവരാമൻ പോലും അറിഞ്ഞിരുന്നില്ല. ഗുരുനാഥനൊപ്പം ആടിയ ആ അരങ്ങ്‌ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അതു വലിയൊരു വഴിത്തിരിവായി. ജീവിതത്തിന്റെ ഗതിവിഗതികൾ നിഗൂഢവും, സൂക്ഷ്മവുമാണല്ലൊ.താണ്ഡവ -ലാസ്യ നിബദ്ധമായ താളത്തിലാണ്‌ പ്രകൃതിയുടെ ചലനം. പ്രകൃതിയേയും,അമ്മയേയും,സ്ത്രീയേയും ഒരുപോലെ കണ്ടിരുന്ന ശിവരാമൻ ഏറ്റെടുത്തതും,വ്യത്യസ്തവും ,പുതുമയുള്ളതുമായ സ്ത്രീയുടെ ശക്തമായ രംഗഭാഷ്യമായിരുന്നു. ഏതൊരു പ്രശസ്ത നടന്റേയും പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷം ഉയർന്നുനിന്നു. കഥകളിയരങ്ങിൽ ഒരു കാലത്ത് അവഗണിച്ചുപോന്ന സ്ത്രീത്വങ്ങൾക്ക് അവരുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാക്കിയതിൽ ശിവരാമന്റെ പങ്കു സ്തുത്യർഹമാണ്‌.ജീവിതത്തിലെന്ന പോലെ കഥകളിയരങ്ങുകളിലും ഇടം പാതിയായിട്ടാണ്‌ സ്ത്രീയെ കണക്കാക്കിയിരുന്നത്‌. അതിനു മാറ്റം വരുത്തി,അരങ്ങിന്റെ മദ്ധ്യഭാഗം പുരുഷവേഷത്തിനൊപ്പം ശിവരാമന്റെ സ്ത്രീവേഷങ്ങൾ കയ്യടക്കി. സ്ത്രീപക്ഷത്തിനു വേണ്ടി നടത്തിയ അരങ്ങിലെ നിശ്ശബ്ദ സമരമായിരുന്നു അത്‌. പുരുഷവേഷത്തെ കൂടുതൽ പ്രോജ്ജ്വലിപ്പിക്കുവാനും ശിവരാമന്റെ സ്ത്രീവേഷം പ്രധാന ഘടകമായി വർത്തിച്ചു. കഥകളിയിലെ നിലവിലുള്ള ചിട്ടകളെ തെറ്റിച്ച് പുതിയ കളി രീതി തന്നെ അദ്ദേഹം സൃഷ്ടിച്ചു.”സ്ത്രീയില്ലെങ്കിൽ ഭൂമിയില്ല“ എന്നു പറയുന്ന ശിവരാമൻ അഭിനയത്തിന്റെ കാന്തശേഷി കൊണ്ട് സ്ത്രീകഥാപാത്രങ്ങളെ ശരീരത്തിലേക്കാവാഹിച്ചു. ജന്മം കൊണ്ടു പുരുഷനാണെങ്കിലും -പുരുഷനിൽ നിന്നു സ്ത്രീയിലേക്കുള്ള ഒരു കൂടുമാറ്റം. കഥാപാത്രത്തിന്റെ മനസ്സ് പ്രേക്ഷകർക്ക് കൃത്യമായി തുറന്നുവെക്കുന്ന ആഖ്യാനവും, സൂക്ഷ്മതയും അദ്ദേഹത്തിന്റെ കൈമുതലായിരുന്നു. ആട്ടക്കഥാപാത്രങ്ങളല്ല,ആത്മപാഠ ങ്ങളായിരുന്നു ശിവരാമനതെല്ലാം.മുദ്ര കുറച്ച് ഭാവാഭിനയം കൊ ണ്ടാണ്  ഈ നടൻ രംഗസാഫല്യം നേടിയത്‌. വായനയുടെ സംസ്ക്കാരം പകർന്നു നല്കിയ പാത്രബോധം ഇതിനു ശക്തി കൂട്ടി.

News/Events

DIVAM  Palanad Divakarans shashtipoorthi aghOsham
ഒരു വെബ്‍സൈറ്റോ ബ്ലോഗോ വായിക്കാന്‍ തീര്‍ച്ചയായും നമുക്ക് പ്രസ്തുത സൈറ്റ് സന്ദര്‍ശിക്കണം. എന്നാല്‍ സന്ദര്‍ശിക്കാതെ തന്നെ അവ വായിക്കാനുള്ള സാങ്കേതിക 

05 ജനുവരി 2013: കലാമണ്ഡലം ഹൈദരാലി എഴാം ചരമ വാര്‍ഷികം .. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം....
ഇതിനോട് അനുബന്ധിച്ച് നമ്മുടെ ഓണ്‍ലൈന്‍ റേഡിയോയില്‍ ഹൈദരാലി ആശാന്‍ പാടിയ പദങ്ങള്‍ പ്രത്യേകം ആയി പ്രക്ഷേപണം ചെയ്യുന്നുണ്ട് ..

People Profile

Kalamandalam Gangadharan Drawing by Anil Chithrakootam
 
പ്രഹ്ലാദചരിതം ആട്ടക്കഥ, ശങ്കരാചാര്യചരിതം കിളിപ്പാട്ട്, ശ്വകാകസല്ലാപം സംസ്കൃതം ചമ്പു എന്നിവയുടെ കർത്താവായ മടവൂർ കാളുവാശാൻ കേവലം 31 വയസ്സു വരെയേ ജീവിച്ചിരുന്നുള്ളൂ. സംസ്കൃതത്തിലും മലയാളത്തിലും എഴുതാൻ നല്ല പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്.
Muttar Sivaraman Photo by Raveendranth Purushothaman

ആട്ടക്കഥകൾ

 
[toc]
 

ആട്ടകഥാകാരൻ

ദുര്യോധനന്റെ സഭയിലേക്ക് ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദൂതനായി വരുന്നു. ധർമ്മപുത്രർ പറഞ്ഞപോലെ അഞ്ച് വീട് എങ്കിലും തരൂ യുദ്ധം ഒഴിവാക്കൂ എന്ന് ആവശ്യപ്പെടുന്നു. സൂചികുത്തുവാനുള്ള ഇടം പോലും തരില്ല എന്ന് ദുര്യോധനൻ മറുപടി പറയുന്നു. ശേഷം വാക്ക് തർക്കവും ശ്രീകൃഷ്ണന്റെ വിശ്വരൂപ പ്രദർശനവും.

ദൂത് പോകാൻ പുറപ്പെടുന്ന കൃഷ്ണസമീപം ദ്രൗപദി വന്ന്, ഈ അഴിച്ചിട്ട തലമുടി കണ്ട് വേണം ദൂതിനു പോകാൻ എന്ന് ഓർമ്മിപ്പിക്കുന്നു. പാർഷതി മമ.. എന്ന കൃഷ്ണന്റെ മറുപടി പദം പ്രക്ഷിപ്തമാണ്. ദ്രൗപദിയുടെ പദത്തിനു (പരിപാഹിമാം.. ) പാഠഭേദവുമുണ്ട്.

Organizations

പശ്ചിമബംഗാളിലെ കൊൽക്കത്തയ്ക്ക് 180 കിലോമീറ്ററോളം വടക്ക് ബിർഭും ജില്ലയിലെ ഒരു ചെറിയ നഗരമായിരുന്നു ബോൽ‌പുർ. നോബൽ സമ്മാനജേതാവായ രബീന്ദ്രനാഥ ടാഗോർ നിർമ്മിച്ച വിശ്വഭാരതി സർവ്വകലാശാലയിലൂടെ ഈ കൊച്ച് നഗരം ലോകപ്രശസ്തമായി. ഭൂപൻഡംഗ എന്ന ഭോല്പൂറിനു സമീപമുള്ള പ്രദേശം, മുൻപ് ലോർഡ് എസ്.പി.

1936ൽ പ്രസിദ്ധ ഭരതനാട്യം നർത്തകി ആയിരുന്ന ശ്രീമതി രുക്മിണീ ദേവി അരുണ്ഡേൽ ആണ് കലാക്ഷേത്ര സ്ഥാപിച്ചത്. അഡയാറിലെ തിയോസൊഫിക്കൽ സൊസൈറ്റി അംഗങ്ങളായിരുന്നു രുക്മിണി ദേവിയുടെ ഭർത്താവായ ജോർജ്ജ് അരുണ്ഡേൽ. അഡയാറിലെ തിയോസോഫിക്കൽ സൊസൈറ്റി കെട്ടിടത്തിൽ തന്നെ ആയിരുന്നു ആദ്യപ്രവർത്തനങ്ങൾ.

Kalari at Sadanam Kathakali School picture by Sreevalsan Theeyyadi

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിന് കിഴക്ക് 12 കിലോമീറ്റർ ദൂരെ ആയി, ഭാരതപ്പുഴയുടെ തീരത്ത്, പേരൂർ എന്ന ഗ്രാമത്തിലാണ് ഗാന്ധി സേവാ സദനം. സ്വാതന്ത്രസമര സേനാനിയും ഗാന്ധിയനുമായ കെ. കുമാരൻ കലകളുടെ അഭിവൃദ്ധിക്കായി 1953ൽ സ്ഥാപിച്ചതാണ് സദനം എന്ന് ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ  സ്ഥാപനം.