ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ
ആട്ടക്കഥ: 
	ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ
	വീണാശു സംയതി തളർന്നു
	പരവശമിയന്നു പരിജനമുഴന്നു
	നന്ദിയൊടു നവനിധികൾ- ചെന്നുടനെടുത്തവനെ-
	നന്ദനവനത്തിനു നടന്നു.
	ഹാഹാരവം ക്വചന ഹീഹീരവം ക്വചന
	ഹാഹന്ത ഹന്ത ജനഘോഷം
	ഹതവിമതശേഷം ബലമുടനശേഷം.
	നിശിചരകുലാധിപതി- നിശിതശരപീഡയൊടു-
	ദിശി ദിശി നടന്നു ഗതരോഷം.
	സീമാതിപാതിഭുജ ഭൂമാദശാസ്യനഭി-
	രാമാബലാജനകദംബം,
	അധരജിതബിംബം, സുലളിത നിതംബം
	വിവിധ ധനനിചയമപി- വിശദമണി നിവഹമിവ
	ശിവ ശിവ കവർന്നു ബത സർവം.
	പ്രാണാധിപം സമിതി കാണാതെയങ്ങു ചില
	രേണായതാക്ഷികൾ കരഞ്ഞും
	പലവഴി തിരഞ്ഞും, ചില മൊഴി പറഞ്ഞും,
	അണിമതിയൊടവരെ മുഖ- മണി കരുതി സാശ്രുമഷി-
	കണകലുഷിതാന്തമതുനേരം.
	നേത്രാംബുപൂരമതിമാത്രം ഗളിച്ചതിനു
	പാത്രം ഭവിച്ച കുചകുംഭം,
	ലുളിതഗിരിഡംഭം, മിളിതഭയകമ്പം.
	അതിവിവശമോടുമള- മളവതിനുടെ ഭരം കൊണ്ടു-
	കതിപയപദങ്ങളവർ നിന്നും
	പ്രാസാദഭൂമികളിൽ ആസാദിതാവദന-
	ഭാസാ ജിതാംബുരുഹമാലാ,
	സുരയുവതിബാലാ അതിചപലശീലാ,
	ത്ധണ ത്ധണിത മണിവലയ- മുരസി കരതാഡനമൊ-
	ടണികുഴലിമാരുടെ വിലാപം.
	‘ഉഭയം പദങ്ങളുടെ സഭയം തൊഴുന്നു വയ-
	മഭയം തരേണമവിളംബം‘ -
	ഇതി രിപു കദംബം, ബത നിരവലംബം
	വടിവിനൊടു രജനിചര- മുടിയിലണിയുന്ന മണി-
	യടിമലരിൽ വീണു സകുടുംബം.