മലയൻ

നിഴൽക്കുത്ത്

Malayalam

ഭർത്തൃഹിതകാരിണി

Malayalam
ഭർത്തൃഹിതകാരിണി! ഞാൻ വസ്തുതയശേഷം ചൊല്ലാം
അത്തലും ശുണ്ഠിയുമതിൽ ചെറ്റുമുണ്ടായീടരുതേ.
ചെന്നു ഞാൻ നാഗധ്വജന്റെ സന്നിധിയിലപ്പോളവൻ
കൊന്നിടേണം നിഴൽക്കുത്തി- പ്പാണ്ഡവരെയെന്നു ചൊന്നാൻ
ചെയ്തീടില്ലിപ്പാപമെന്നെൻ പൈതലെ യാണയുമിട്ടേൻ
പെയ്തരോഷാലെന്റെ തല കൊയ്തീടുമെന്നാനവനും
ഇല്ലാതുള്ളൊരുക്കുകളെ ചൊല്ലി രക്ഷനേടാൻ നോക്കി
കള്ളമറിഞ്ഞവനെന്നെ കൊല്ലുവാൻ വാളുമായെത്തി.
പ്രാണനെ രക്ഷിപ്പാൻവഴി കാണാഞ്ഞൊടുവിലാവിധം
പ്രാണനാഥേ! ചെയ്തുപോയ് ഇതാണെൻ സന്താപകാരണം

പറവാനും മാത്രമില്ലെൻ

Malayalam
പറവാനും മാത്രമില്ലെൻ പരിഖേദഹേതുവേതും
തരുണീ! നിസ്സാരമത്ര ചെറുതാണക്കാര്യമെടോ!
തിരിയെപ്പോരുമ്പോൾ കാട്ടിലൊരു പൊയ്കവക്കിൽക്കണ്ടു
ഹരിണിയൊന്നിനെക്കൂടഞ്ചരുമകുട്ടികളോടും
ഒരു രസം തോന്നി ഞാനുമൊടിവിദ്യയൊന്നു ചെയ്തു
മരണപ്പെട്ടുപോയയ്യോ! ഹരിണക്കുട്ടികളഞ്ചും.
പുരുതാപമോടുപേട കരയുന്ന വിധമോർത്തെൻ
കരൾ കത്തീട്ടപ്പോൾമുതലുരുവാട്ടമിയന്നു ഞാൻ

ഇല്ല നാഗരികഭംഗിതിങ്ങിയിതുപോലെ

Malayalam
കോട്ടയ്ക്കുള്ളിൽക്കടന്നിട്ടവനവിടവിടെച്ചുറ്റി നോക്കുന്നനെരം
തോട്ടത്തിൽ കുട്ടിമാൻ കണ്ണികളുടെ കളിയും രത്നസൗധപകിട്ടും
ആട്ടംപാട്ടോട്ടനെന്നീവകയുമഴകൊഴുക്കിട്ടപോൽക്കണ്ടു വല്ലാ-
തൊട്ടുക്കൊന്നത്ഭുതപ്പെട്ടമൃതനദിയിലാറാടി നിന്നോർത്തിതേവം
 
 
ഇല്ല നാഗരികഭംഗിതിങ്ങിയിതുപോലെ മറ്റു പുരമിങ്ങു ഞാൻ
തെല്ലുമാറ്റമിയലാതെ ശുദ്ധമറവന്റെമാതിരി ചരിപ്പതും
 
നല്ലതല്ല, മനുശക്തിയാലൊരുമനോഹരാകൃതിയെടുക്കണം,
ചെല്ലണം തദനു തമ്പുരാന്റെ തിരുമുമ്പിലിമ്പമൊടു തൽക്ഷണം

 

നന്ദ്യാദേവിമാർ വളർത്ത

Malayalam
നന്ദ്യാദേവിമാർ വളർത്ത കിളികളെയേഴിനെ-
ക്കൊന്നതും നിഴൽക്കുത്തി ഞാൻ!
മുന്നമേതാനും ചില മന്നരെ ഹനിച്ചതു-
മൊന്നുമേതു മറിവില്ലേ? തവ വഴി-
തന്നുകൊൾക വരുമഴലല്ലായ്കിലോ!

ഗാന്ധാരേയാജ്ഞയാൽ വന്ന

Malayalam
ഗാന്ധാരേയാജ്ഞയാൽ വന്ന- മാന്ത്രികനീ ഞാൻ
കാന്താര വാസിയോർക്ക നീ
ഹന്ത! കള്ളമില്ലേതു മെന്തിനീക്കോപമെല്ലാം?
ദന്തിദന്തമുഖ സാധനമുണ്ടിതാ
കണ്ടുകൊൾകയി കാഴ്ചക്കുള്ളവ

തന്വികളണിമണി മാലികേ

Malayalam
നിത്യം ദുര്യന്ത്രമന്ത്രാകരണ നിരതധീർന്നാമ മാത്രേണ പുംസാ-
മാതന്വാനോതിഭീതം മൃതിരിവ വിധൃതോദഗ്ര മാനുഷ്യവർഷ്മാ
സർവ്വേഷാം മാന്ത്രികാണാമധിധര മധിഭൂഃ പുത്രദാരൈ സ്സമേതാ
നിർവ്യൂഢാഹം കൃതിർ ‘‘ഭാരതമലയ’’ മഹാഘാതുകഃ പ്രാദുരാസീൽ
 
 
തന്വികളണിമണി മാലികേ! വ്രതം
ഇന്നവസാനിച്ചിതു ബാലികേ!
അന്നൊരു ദൂതൻ വന്നതു ചാരേ
എന്നാലോമൽ പ്രിയ കണ്ടീലേ?