മാരുതേ വൈകാതെ നാനാ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
മാരുതേ വൈകാതെ നാനാ വാനരസൈന്യങ്ങള്‍ക്കെല്ലാം
ചാരരെയയയ്‌ക്ക ഭവാന്‍ അതിവേഗമോടിദാനിം
പാവന പവനനന്ദന കപിവര

തിരശ്ശീല

 
അർത്ഥം: 

ഹനൂമാൻ വിവ്ധവാനരസൈന്യങ്ങളെക്കെല്ലാം ദൂതരെ വിവരത്തിനായി അയച്ചാലും.

അരങ്ങുസവിശേഷതകൾ: 
രാമസന്നിധിയിലേക്ക്‌ എല്ലാവരും പുറപ്പെടുന്നു.
പദശേഷം ആട്ടം:
ചാരന്മാരെ അയയ്ക്ക ഭവാൻ എന്ന് പറയുമ്പോൾ ഹനൂമാൻ വന്ദിച്ച് അടുത്തുവന്ന് നിൽക്കുന്നു
സുഗ്രീവൻ: ഒട്ടും താമസിക്കരുത്
ഹനൂമാൻ: അങ്ങിനെ തന്നെ
ഹനൂമാൻ കുമ്പിടുന്നു. ലക്ഷ്മണനും സുഗ്രീവനും അനുഗ്രഹിച്ച് ഹനൂമാനെ അയച്ചശേഷം സുഗ്രീവൻ ലക്ഷ്മണനെ കുമ്പിട്ട് തൊഴുതുമാറി അടുത്ത് ചെന്ന് നിന്ന്,
സുഗ്രീവൻ: സ്വാമിൻ, ഇതാ പല്ലക്ക് (രഥം എന്ന മുദ്ര) എത്തിയിരിക്കുന്നു. ദയാപൂർവ്വം ഇതിൽ കയറിയാലും.
ലക്ഷ്മണൻ: അങ്ങിനെ തന്നെ
നലാമിരട്ടി എടുത്ത് ഇരുവരും ഒപ്പം പല്ലക്കിലേക്ക് ചാടിക്കയറി പിന്നോക്കം കുത്തിമാറി പിൻ‌തിരിയുന്നു.
 
 
 
തിരശ്ശീല
 
അനുബന്ധ വിവരം: 

ഒരു വാനരൻ ലക്ഷമണനെ എടുത്ത് രംഗം വിടുകയും അടുത്ത രംഗത്തിൽ ശ്രീരാമന്റെ അടുത്തേയ്ക്ക് അതേ വിധത്തിൽ അരങ്ങിന്റെ മുന്നിൽ നിന്നുവരികയും ആയിരുന്നുവത്രെ പഴയ നടപ്പ്. (ചൊല്ലിയാട്ടം -കലാ.പദ്മനാഭൻ നായർ)