ഇത്ഥം നിവേദ്യ ഗിരിപുത്രീം
പാർവ്വതീദേവി പറഞ്ഞപ്രകാരം ഉറപ്പിച്ച്, പിന്നെ മൃത്യുജ്ഞയനും, ത്രിപുരനാശകനും, ഭക്തജനങ്ങളെ പരിപാലിക്കുന്നവനും, മുക്തിദനും, നല്ലശീലങ്ങളോടുകൂടിയവനുമായ ശ്രീപരമേശ്വരൻ ശ്രീപാർവ്വതിയോടും ഗണപതിമുതലായ പുത്രന്മാരോടുംകൂടി ഏറ്റവും കരുണയോടുകൂടി വലുതും കുറ്റമറ്റതുമായ കാട്ടാളവേഷം ധരിച്ച് പ്രവേശിച്ച സമയത്ത് കാട് എട്ടുദിക്കുകളും നന്നായി ഞെട്ടുന്നതരത്തിലുള്ള കഠിനമായ ശബ്ദത്താൽ മുഖരിതമായി ഭവിച്ചു. കാട്ടിന്നകത്ത് വട്ടത്തിൽ വലകെട്ടിയിട്ട് ശ്രീപരമേശ്വരൻ കൂകിവിളിച്ചുകൊണ്ട് നന്നായി വട്ടംചുറ്റി വളരെ മൃഗങ്ങളെ വേട്ടചെയ്തു. ഈ സമയത്ത് ദുര്യോധനരാജാവിനാൽ അയയ്ക്കപ്പെട്ടവനും പന്നിയുടെരൂപത്തിൽ വന്നവനുമായ മൂകാസുരനും വലയ്ക്കകത്തായി. ശിവന്റെ തൃക്കണ്ണുകൾ ചുവന്ന സമയത്ത് പാർവ്വതി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.
ദണ്ഡകാന്ത്യത്തിൽ കാട്ടാളസ്ത്രീയോടൊപ്പം തിരപകുതിതാഴ്ത്തുന്ന കാട്ടാളൻ ശൃംഗാരഭാവത്തിൽ കാട്ടാളസ്ത്രീയെ ആലിംഗനം ചെയ്തുനിന്നിട്ട് തിരയുയർത്തുന്നു.