ഗൗരീവല്ലഭനോടു ദിവ്യ വിശിഖം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഗൗരീവല്ലഭനോടു ദിവ്യ വിശിഖം കൈക്കൊണ്ട കുന്തീസുതൻ
ശൗരീ സോദരനോടു ഘോരസമരം തന്നിൽ ജയിച്ചർജ്ജുനൻ
വിണ്ണിൽ ദൈത്യരെ നിഗ്രഹിച്ചു തരണീവൃന്ദത്തെ രക്ഷിച്ചവൻ 
ഏകാന്തത്തിലിരുന്നു നന്ദനമതിൽ മാരാതിരേകാകുലൻ    
അരങ്ങുസവിശേഷതകൾ: 

പാശുപതാസ്ത്ര ലബ്ധിക്കായി നീണ്ടകാലത്തെ തപസ്സിനും മഹാദേവനുമായുണ്ടായ നീണ്ടകാലത്തെ യുദ്ധത്തിനും ശേഷം അർജ്ജുനനെ ദേവേന്ദ്രൻ  സ്വർഗ്ഗത്തിലേക്ക് വരുത്തുന്നു. അപ്‌സരസ്സുകളെ തട്ടിക്കൊണ്ടുപോകുന്ന രാക്ഷസന്മാരെ വകവരുത്തി ദേവസ്ത്രീകളെ രക്ഷിച്ച ശേഷം ഉദ്യാനത്തിൽ വിശ്രമിക്കുന്ന അർജ്ജുനനിൽ,  ഗൃഹാതുരതയും സ്വജന വിരഹവും വിഷമമുണ്ടാക്കുന്നു. അർജ്ജുന സമീപത്തേക്ക് ഉർവശി വരുന്നു.