ദമയന്തി

ദമയന്തി

Malayalam

ഉണ്ടാകേണ്ടാ, ഇതിനീഷലുണ്ടാകേണ്ടാ

Malayalam

പല്ലവി:

ഉണ്ടാകേണ്ടാ, ഇതിനീഷലുണ്ടാകേണ്ടാ,

അനുപല്ലവി.

മിണ്ടാതേ നടകൊണ്ടാലും വന-
വാസത്തിനു, മമ നാടതിലിരിക്കിലോ,
ഉണ്ടാമധർമ്മവുമനൃതോദിതവും;
നൈഷധേന്ദ്രൻ നീയല്ലേ, കേളിനിമേലഹമത്രേ.

ചരണം. 1

ധരിത്രിയെച്ചെറിയന്നേ ജയിച്ചതും, പാട്ടി-
ലിരുത്തി പ്രജകളെ നീ ഭരിച്ചതും, ആർത്തി-
യസ്തമിപ്പിച്ചതും, കീർത്തി വിസ്തരിപ്പിച്ചതും സർവ-
ഭൂപന്മാർ ചൂഴെ നിന്നു സേവിച്ചതും, സാർവ-
ഭൗമനെന്നിരുന്നു നീ ഭാവിച്ചതും, ഇവ-
യെല്ലാമെനിക്കു ലബ്ധമുല്ലാസത്തോടി,നിയെൻ-
നാട്ടിലോ ചവിട്ടായ്ക, കാട്ടിൽ പോയ്‌ തപം ചെയ്ക.

ചരണം. 2

സാമ്യമകന്നോരുദ്യാനം

Malayalam

കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴും മൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമ്മുദാ പുരവനേ സഹ തേന രേമേ.

പല്ലവി:
സാമ്യമകന്നോരുദ്യാനം എത്രയുമാഭി-
രാമ്യമിതിനുണ്ടതു നൂനം;

അനുപല്ലവി.

ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതുരണ്ടും.

ചരണം. 1

കങ്കേളിചമ്പകാദികൾ പൂത്തുനില്ക്കുന്നു,
ശങ്കേ വസന്തമായാതം.
ഭൃംഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ?

ചരണം. 2

രംഗം ഒന്ന്: ‌നളന്റെ കൊട്ടാരം

Malayalam

വിവാഹം കഴിഞ്ഞ നളൻ ദമയന്തിയോട് കൂടെ സ്വന്തം രാജ്യത്ത് എത്തുന്നു. തുടർന്ന് ഒരു ശൃംഗാര പതിഞ്ഞ് പദം. ദമയന്തിയുടെ മറുപടി. സസുഖം അവർ വാഴുന്നു. 

സ്വല്പപുണ്യയായേൻ

Malayalam

താമരബന്ധുവംശമുടയോരവനിപതിലകൻ
ഭീമനരേന്ദ്രനൊടുമൊരുമിച്ചരമത കുഹചിൽ
ഭീമജയാകിലാകുലമനാ രമണനെഅറിയാ-
ഞ്ഞാമയഭൂമധൂമമലിനാ സഖിയെനിരദിശൽ

പല്ലവി
സ്വല്പപുണ്യയായേൻ ഞാനോ
തോഴിയെന്മൊഴി കേൾ നീ

അനുപല്ലവി
സുപ്രസന്നവദനം രമണം
കാണ്മനെന്നു കാമകോടിസുഷമം

ച.1
വിരഹമോ കഠോരം കടലിതു വീതഗാധപാരം
വിധുരവിധുരമിതിൽ വീണുഴന്നു,
വിഷമമെന്നുറച്ചു വേദന പാരം
വിരവിനൊടെന്നാൽ നീയതെല്ലാം
വീര്യപുമാനെകാണ്മാനയി വേല ചെയ്യേണം

തീർന്നു സന്ദേഹമെല്ലാം

Malayalam

അഥ ദമയന്തിതാനഖിലമേവ സുദേവമുഖാൽ
ദ്രുതമൃതുപർണ്ണനിന്നു വരുമെന്നുപകർണ്ണ്യ മുദാ
അനിതരചിന്തമാസ്ത മണിസൌധതലേ വിമലേ
രഥഹയഹേഷ കേട്ടുദിതതോഷമുവാച സഖീം

പല്ലവി
തീർന്നു സന്ദേഹമെല്ലാം എൻ തോഴിമാരേ
തീർന്നുസന്ദേഹമെല്ലാം

അനുപല്ലവി
തീർന്നു വിഷാദമിദാനീം ഇന്നു
തെളിഞ്ഞിതെന്നിലാന്ദ്രാണീ
ചേർന്നു പർണ്ണദനാം ക്ഷോണീ ദേവവാണീ
നേർന്ന നേർച്ചകളെല്ലാം മമ സഫലാനി.

ച.1
ഭൂതലനാഥനെൻ നാഥൻ വന്നു
കോസലനാഥനു സൂതൻ
മാതലി താനും പരിഭൂതനായിതിന്നു
മോദലാഭം ബഹുതരമതുമൂലം

Pages