ഭീമാവനീരമണനന്ദനേ
പല്ലവി:
ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചു കൊൾക.
അനുപല്ലവി:
ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ.
നളചരിതം ഒന്നാം ദിവസം ആട്ടക്കഥ
പല്ലവി:
ഭീമാവനീരമണനന്ദനേ, എന്നെ
ദേവദൂതനെന്നു ധരിച്ചു കൊൾക.
അനുപല്ലവി:
ശ്രീമാനമരപതി തന്നുടെ ചില
വാചികങ്ങളുണ്ടവകൾ നീ ചെവിക്കൊള്ളേണമേ.
ചരണം 1:
ഏതൊരു കുലമലങ്കരിച്ചു ജന്മനാ,
ഉരചെയ്തീടണം എന്തു തവ നാമധേയവും?
ദൂതനെന്നു കേട്ടതിങ്ങു ബോധംവന്നീലാ, ജഗ-
ന്നാഥനെന്നെനിക്കു തോന്നി ചേതസി നിന്നെ...
ചിരശ്രുതിദൃഢീകൃതപ്രിയനളാഭനെന്നാകിലും തിരസ്കരിണി
കാൺകയാലിവനമർത്ത്യനെന്നോർത്തുടൻ
നിരസ്തവിപുലത്രപാ നിറയുമാദരാശ്ചര്യസം-
ഭ്രമത്തൊടു ദമസ്വസാ നിഭൃതമേവമൂചേ സ്വയം.
പല്ലവി:
ഹേ മഹാനുഭാവ, തേ സ്വാഗതം! കിമധുനാ?
അനുപല്ലവി:
കാമനോ സോമനോ നീ? നി-
ന്നാഗമനം കിന്നമിത്തം?
തിരസ്കരിണി വിദ്യയിലൂടെ ഭൈമിയുടെ അന്തഃപുരത്തിലേക്ക് നളൻ എത്തുന്നു. ഇന്ദ്രാദികളിലൊരാളെ വേൾക്കാൻ ഭൈമിയോട് ആവശ്യപ്പെടുന്നു.
‘വരിക്കണം നീ ഞങ്ങളിൽ നാലരി-
ലൊരുത്തനെ‘ എന്നുരയ്ക്ക ഭവാൻ പോയ്;
തിരസ്കരിണി തവ തരുന്നു; ഞങ്ങൾ
ഇരിക്കുമത്ര നീ വരുവോളം.
നിറയുന്നു ബഹുജനം നഗരേ, ഒന്നു
പറവാനും കഴിവുണ്ടോ വിജനേ?
അരുൾചെയ്തതു കേട്ടില്ലെന്നരുതേ കോപം;
ആകുന്നതിനെച്ചെയ്യാം ആവതെന്തതിലേറ്റം?
ചെയ്വേനെന്നു മുന്നേ ചൊന്നതു
ചെയ്തില്ലെന്നാലധികമധർമ്മം;
മാരശരൈരാകുലമതിയായ്
മാ കുരു നീ വംശകളങ്കം.
ഭൈമീകാമുകനല്ലോഞാനും; ദേവ-
സ്വാമികളേ, കരുണവേണം;
മാമിഹ നിയോഗിക്കിലാകാ, ചെന്നാൽ
കാണ്മാനും കഴിവരാ, പറവാനുമഭിമതം.
പാൽപൊഴിയും മൊഴി ദമയന്തിയെ
കേൾപ്പതിനായ് രാപ്പകൽ പോരാ;
താല്പരിയം വേൾപ്പതിനുണ്ട് അതു
ചേർപ്പതിനായ് നീ തുടരേണം.
ഉമ്പർപരിവൃഢന്മാർ നിങ്ങൾ എന്നെ-
സ്സമ്പ്രതി പരീക്ഷിപ്പാനല്ലീ?
ഡിംഭനാമെന്നോടോരോ ദംഭമരുതേ! സ്വാമിൻ,
ദംഭോളിധര, ചൊന്നതൻപോടു ഞാൻ ചെയ്യാം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.