നളചരിതം ഒന്നാം ദിവസം

നളചരിതം ഒന്നാം ദിവസം ആട്ടക്കഥ

Malayalam

പോക ഭവാനും

Malayalam

പോക ഭവാനും സ്വയംവരത്തിനെത്നം
ചെയ്ക നിനക്കവളെ ലഭിപ്പാൻ;
സ്നേഹംകൊണ്ടൈവരുമൊന്നല്ലോ നാം; നമ്മി-
ലേകനെ വേണമവൾക്കു വരൻ.
അപരനെപ്പുനരവൾവരിക്കി-
ലനർത്ഥമവനുമവൾക്കുമുണ്ട,തി-
നെത്തുമേ വയമസ്തസംശയ-
മസ്ഥലത്തിലൊരത്തലെന്നിയേ.

അനുപല്ലവി:
സുമതേ, രാജേന്ദ്രാ, നിന്നുടെ മനം ദുരിതസരണിവിമുഖം
 

ശരണം ദേവേശ്വര

Malayalam

ഇത്യേവം ദമയന്തിതൻ മൊഴികൾ കേട്ടത്യന്തമാശ്ചര്യവും
വാത്സല്യം ബഹുമാനവും പ്രണയവും ചീർത്തൂ നളന്നാശയേ
ആത്താവേശമിമാം പിരിഞ്ഞു തരസാ പോന്നൂ തിരോഭൂതനായ്‌
വാർത്താമാഹ സഹസ്രനേത്രഹുതഭൂക്കീനാശപാശായുധാൻ.

പല്ലവി:
ശരണം ദേവേശ്വര, ഭവദീയചരണയുഗളും മേ.

അനുപല്ലവി:
ഹരിണമിഴി തന്നുടെ അരികിലേ ഗമിച്ചേൻ ഞാൻ;
ഒരു ഫലമുളവായീല, അറിയിപ്പതിനിയെന്ത്‌?

പതിദേവതമാരനവധി

Malayalam

പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാൻ;
ചതി ദേവതകൾ തുടർന്നീടുകിലോ ഗതിയാരവനീതലേ?
പതിസമനെന്നോർത്തിതു കേൾ നിന്നോടുദിതം നേരെല്ലാം;
ഇതരനൊടില്ലതു,മോർത്തവരൊടു സദൃശം വദ നീ പോയ്‌.

ഹന്ത കേൾ ദമയന്തീ

Malayalam

ഹന്ത കേൾ ദമയന്തീ, നിന്നുള്ളി-
ലന്ധഭാവമനന്തമേ;
വന്ദനീയന്മാരെ വെടിയുന്നതിൻ മൂലം
മന്ദിരത്തിലേവം വന്നിരന്നതോ?
വൃന്ദാരകവരരെ നിന്ദചെയ്തൊരു നിന-
ക്കിന്നാരൊരുവൻ ബന്ധു എന്നാലതറിയേണം.

ഇന്ദ്രയമശിഖിപാശികൾ ഇന്നു
ചൊന്ന വാക്കിനില്ലാദരം
എന്നുവന്നതിൻകാരണം,
വന്നോരെന്നിലുള്ള നിന്ദ നിർണ്ണയം;
ഇന്ദ്രാദിയോടു ചൊൽവ,{‘}നന്യം നിയോഗിക്കെ{‘}ന്നാൽ
സന്ദേഹമില്ല, അവർകൾ നിന്നെയും കൊണ്ടുപോമേ.

വല്ലഭനുണ്ടുള്ളിൽ

Malayalam

വല്ലഭനുണ്ടുള്ളിൽ, പുറത്തില്ലാകാണ്മാനും, പാരം
അല്ലലുണ്ടവനെപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ, തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം.

അമൃതമതിമധുരം

Malayalam

അമൃതമതിമധുരം പീയതേ, കാല-
മനിശം കളികൾകൊണ്ടു നീയതേ;
അനവധി ഗുണമനുഭൂയതേ, ചിര-
മായുരനവധി ജായതേ;
വൃന്ദാരകാധിപരിച്ചൊന്നതിലൊരുവനെ
നന്നായ്‌ വിചാരിച്ചുറച്ചിന്നേ വരിച്ചുകൊൾക.

ഈശന്മാരെന്തു വിചാരലേശം

Malayalam

ഈശന്മാരെന്തു വിചാരലേശം കൂടാതെ അതി-
നീചയോഗ്യമാരംഭിച്ചതാചാരമിപ്പോൾ?
രാജപുത്രി ഞാനിന്നൊരു രാജഭാര്യയെ-
ന്നാശയേ ധരിപ്പതിനെന്തു ക്ളേശം ദേവാനാം?

അപരകുലനാമങ്ങൾ

Malayalam

ചരണം 1:
അപരകുലനാമങ്ങൾ കേൾപ്പതോ യോഗ്യ-
മാർത്തിഭാജി വാസ്തോഷ്പതൗ?
അഖിലഭുവനനാഥൻ വാസവൻ പറ-
ഞ്ഞഞ്ജസാ മാമയച്ചതു കേൾക്ക നീ;
അമരാംഗനമാരെയുമമരാധിപൻ വെടിഞ്ഞു
തവ ദാസനായൊഴിഞ്ഞില്ലലർബാണകോപശാന്തി..

ചരണം 2:
അനലനും നിൻഗുണങ്ങൾ കേൾക്കയാൽ
മദനാധിയിലേ വെന്തു നീറുന്നൂ
അവനിലിന്ധനമെന്നപോലവേ; ഇപ്പോൾ
അഭിമതയല്ലവനു സ്വാഹയും.
സുമബാണബാണമേറ്റു യമനും മൃതിയടുത്തൂ!
വരുണനു മാരാമയം ബഡവാമുഖാദധികം.
 

Pages