ഭീമരാജാവ് (ദമയന്തിയുടെ അച്ഛൻ)

ഭീമരാജാവ്  നളചരിതം ദമയന്തിയുടെ അച്ഛൻ

Malayalam

തീർന്നു സങ്കടം

Malayalam

പല്ലവി:
തീർന്നു സങ്കടം, സാമ്പ്രതം വന്നുചേർന്നു മഗലം പൂർണ്ണമായ്‌.

അനുപല്ലവി:
പുണ്യപുമാനിന്നു ഞാനെന്നു തെളിഞ്ഞു മന്യേ.

ചരണം 1:
ഏതൊരുകാര്യത്തിനും വേണം പൂമകൾ കാന്തൻ-
പാദകമലയുഗദ്ധ്യാനം; എന്നാലൊഴിയും
ബാധകളുണ്ടാകിലും നൂനം; ചിന്തിതമെല്ലാം
സാധിക്കും; തീരുമപമാനം വരുമഭിമാനം.

2
താർത്തരുണീരമണൻ തന്റെ ആജ്ഞാകാരിണി
ആർത്തിഹാരിണീ, ദേവി, നിന്റെ കുങ്കുമശോണം
കാൽത്തളിരിണ പണിയുന്നേൻ; വർണ്ണയ ജന-
സാർത്ഥഗുണഗണം; ഞാൻ നിന്നെ വിശ്വസിക്കുന്നേൻ.

വീരസേനാത്മജ

Malayalam

വീരസേനാത്മജ, വില്ലാളിമൗലേ,
വീര്യവതാം വരും വിപത്തുമപ്പോലേ;
സൂര്യസോമന്മാർക്കു രാഹുവിനാലേ,
സുനയ, നിനക്കുവന്ന തുയർ കലിയാലേ.
പോക സാ കഥാ, ഭവാനിനി
മാഴ്കൊലാ വൃഥാ, ഭൂലോകത്തിൽ
വാഴ്ക ശാസിതാ, ശതായുതവർഷജീവിതാ;
ശക്തിയുണ്ടു മുക്തിയോളം മായയ്ക്ക-
തസ്തമേതി മുക്തി ചേദുദേതി, വ-
ന്നത്തലിതൊത്തളവത്തൊഴിൽ തോന്നിയ-
താസ്തികോത്തമ, കീർത്തിമതാംവര,
പാർത്ഥിവ, ഞാനതിവാർദ്ധകബാധിതൻ
കാത്തുകൊള്ളുവാൻ മതി തവ മതിഗതി.

സഫലം സമ്പ്രതി ജന്മം

Malayalam
ത്രൈലോക്യപ്രാണവാക്യം കുരു നള, ജയ, ജീവേ,തി വിദ്യാധരന്മാർ
കാലേസ്മിൻ തൂകിനാർ പൂമഴ ദിവി, ഭുവി കേൾക്കായി മംഗല്യവാദ്യം,
ആലോക്യാശ്ചര്യമേവം നിരവധി നിഷധാധീശനും പേശലാംഗീ-
മാലിംഗ്യാലിംഗ്യ പുത്രാവപി സമമഖിലൈഃ പ്രാപ ഭീമം പ്രസന്നം

പദം:
സഫലം സമ്പ്രതി ജന്മം നിനയ്ക്കിൽ
ഇല്ലിനി മരിക്കിലും ക്ഷതി.

അനു.
ഇഹലോകമിത, ഫലം മതമഖിലം,
അവലോകിതമഥ നിന്മുഖ കമലം.

നിനക്കു കുശലം ബാലേ

Malayalam

പല്ലവി.
നിനക്കു കുശലം ബാലേ, മേൽക്കുമേലേ!
അനുപല്ലവി.
നിന്നെക്കണ്ടതിനാലേ എന്മനം
കുളിർത്തിതു പല്ലവാംഗീ.
ചരണം. 1
നിന്നുടെ പ്രിയൻ നിന്നെക്കൈവെടിഞ്ഞു
എന്നതുകൊണ്ടു നീയെന്തഴൽ പിണഞ്ഞൂ!
ഒന്നു കേ,ളെനിക്കിപ്പോളാധി മാഞ്ഞൂ,
അന്നെന്തേ എന്നരികിൽ നീ വരാഞ്ഞൂ?
അരുതരുതിനിയാധി ഹൃദയേ
മമ തനയേ, ഖേദം ശമയേ സമയേ.
 
ചരണം. 2
ഭൂദേവർ പലരുണ്ടേ നാലുദിക്കും
ആദരാൽ തിരഞ്ഞവരറിയിക്കും;
കാന്തനോടചിരാൽ നിയൊരുമിക്കും;
ഞാൻതന്നെ പുഷ്കരനെ സംഹരിക്കും;
അതിനില്ലെനിക്കുപേക്ഷ ഹൃദയേ,
കിമു കഥയേ! സുഖം ജനയേ തനയേ.

കിമു തവ കുശലം

Malayalam

സായാഹ്നേസൌ പുരമുപഗതോമണ്ഡിതം കുണ്ഡിനാഖ്യം
ജ്ഞാത്വാ ഭൈമീ പരിണയകഥാം ഹന്ത മിത്ഥ്യേതി ധീമാൻ
പൌരൈരാവേദിതനിജഗതിം ഭീമമേത്യർത്തുപർണ്ണ-
സ്തത്സല്ക്കാരപ്രമുദിതമനാസ്സംകഥാം തേന തേന.

പല്ലവി:
കിമു തവ കുശലം മനുകുലനായക
കിന്നു മയാ കരണീയം?

ച.1
പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാർത്ഥിവേന്ദ്ര പറയേണം
പരിചൊടു നിൻവരവു കാരണം കൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതും