മാനിനിമാർ മൗലീരത്നമേ

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
രാജൽ പല്ലവ പുഷ്പസാലകലിതാ വാസാദി മോദോല്ലസൽ 
കൂജൽ കോകില കോമളാരവമിളൽ  കേകീനിനാദാഞ്ചിതേ 
കാലേ കാമശരാതുരേ ദിതിസുതോ വീക്ഷൈകദാ വല്ലഭാം 
ബാലാം കാമകലാസു കൗശലവതീ മൂചേ  *കലാസ്ത്രാമിദം.
(*പാഠഭേദം  : കയാധൂമിദം)


മാനിനിമാർ മൗലീരത്നമേ ! മാന്യശീലേ ! കേട്ടാലും 
സൂനായുധബാണംകൊണ്ടു സുതരാം ദീനനായി ഞാൻ.
കാമനാം വേടനെക്കണ്ടു കാതരാം മനമാം മൃഗം 
ഓമലാളേ ! നിന്നുടയ കോമളകായകാനനേ 
കാമിനീ കേശമാകുന്ന താമസപ്രദേശങ്ങളിൽ 
താമസിച്ചൊളിക്കുന്നു താമരസനേത്രേ!
നിൻ ചാരുകേശമിതു അഞ്ചിതഘനമെന്നോർത്തു 
സഞ്ചിത മോദത്തോടെ പിഞ് ഛികൾ നടമാടുന്നു 
പഞ്ചബാണലീലചെയ്യാൻ നെഞ്ചകമതിലെനിക്കു   
അഞ്ചാതേ മോദമാകുന്നു ചഞ്ചലാക്ഷി ! വന്നാലും