വൃന്ദാരകാധീശ കേട്ടാലും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വൃന്ദാരകാധീശ! കേട്ടാലും ഞങ്ങൾ
വരുന്നു നിജാശ്രമദേശങ്ങളിൽ നിന്നു
വന്ന കാര്യം ഭവാൻ ചൊന്നതുതന്നെ ചൊൽ-
കെന്നാൽ നമുക്കിനി വേണ്ടതെന്തെന്നിപ്പോൾ
(ഇന്ദ്ര! തേ സദാസ്തു മംഗളം)
 
മാല്യവാന്മാലിസുമാലിരക്ഷോവര-
രെല്ലാലോകങ്ങളും പീഡിപ്പിച്ചീടുന്നു
ചൊല്ലാവൊന്നല്ലവർചെയ്ത ദുഷ്കർമ്മങ്ങൾ
എല്ലാം ശിവ ശിവ! നല്ലതെന്തീശ്വരാ!