പരഭക്തിപൂർവം പണിയുന്നു ചേവടി

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഭസിതലസിതഗാത്രാ വഹ്നിവിദ്യോതനേത്രാ
വിധൂഗളദമൃതാർദ്രാ ധ്യാനയോഗേ വിനിദ്രാഃ
അഥ ഗീരീശ്സദൃക്ഷാഃ കേചിതാപുസ്സദീക്ഷാ
നിശിചരധുതസത്രാസ്താപസാ മിത്രപൗത്രം
 
 
പരഭക്തിപൂർവം പണിയുന്നു ചേവടി
പരഹംസ്യാഗ്ര്യരേ! ഇന്നു ഞാൻ.
പരമാർത്ഥമറിഞ്ഞേവം പരിശോഭിച്ചിടും നിത്യ-
പരിശുദ്ധരുടെ വേഴ്ച പുരുഷാർത്ഥപ്രദമത്രേ.
സുരനദിമുതലായോരരിയ തീർത്ഥജാലങ്ങ-
ളരികിൽ ചെല്ലുവോർക്കുള്ള ദുരിതം മാത്രമേ പോക്കൂ.
പരമകാരുണികരായ് ചരിക്കും തീർത്ഥപാദന്മാർ
വിരഞ്ഞെത്തി നരർക്കുള്ള പുരുപാപം നശിപ്പിക്കും.
കമനീകാഞ്ചനരൂപതിമിനക്രഭയങ്കര-
മുപതാപബാഡവാഗ്നിദവഥുവ്യഥാസങ്കുലം
ജനിനാശോർമ്മിമാലമിബ്ഭവസാഗരമദ്വൈത-
പരബോധപ്ലവമേറിത്തരിച്ച ഭാഗ്യവാന്മാരേ!
പുരി മേ പാദപംസുവാൽ പരിപാവനമാക്കുവാൻ
തിരുവുള്ളമുദിച്ചതിനൊരുകാരണമെന്തഹോ?
അരുളിച്ചെയ്യേണമതുമറിവിലുമറിവിനെ-
യറിയുന്നോർ കാമമേതും നിറവേറ്റുന്നതേ ധർമ്മം