പ്രാണനായകാ ജഗൽപ്രാണനന്ദനാ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പ്രാണനായകാ! ജഗൽപ്രാണനന്ദനാ! മമ
വാണി കേട്ടാലും മഹാപ്രാണവിശ്രുതകീർത്തേ!
ഒട്ടല്ല താപം ഭവാൻ വിട്ടുപോയിടുന്നതിൽ
കഷ്ടമിണയോടു വേർപ്പെട്ട കോകിലപോലായ് ഞാൻ
ഇഷ്ടപ്രിയസാന്നിദ്ധ്യം മട്ടോലുമ്മൊഴിമാർക്കു
തുഷ്ടിഹേതുകങ്ങളിൽ ശ്രേഷ്ഠതമമല്ലയോ?
കേട്ടിതീവാർത്ത ഭവൽജ്യേഷ്ഠസഭയിൽനിന്നും
മറ്റെന്തു ചൊല്ലൂ, പോയിപ്പെട്ടെന്നു വന്നീടുക
എത്രനാളായി താതവക്ത്രമൊന്നു കണ്ടിട്ടു
തത്രപോവതിനുള്ളിലോർത്തുപോരുന്നു ഞാനും