കഷ്ടം ഞാൻ ചെയ്‌വതെന്തേ?

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
(ആത്മഗതം)
കഷ്ടം ഞാൻ ചെയ്‌വതെന്തേ? വെട്ടീടുമെന്നെയിപ്പോൾ
കിട്ടാത്തൊരുക്കു ചൊന്നാൽ പെട്ടുപിഴക്കാം പക്ഷെ
 
(ദുര്യോധനനോട്)
കൊല്ലരുതെന്നെ, ഇഷ്ടമെല്ലാം ഞാൻ ചെയ്തീടുവൻ,
ചൊല്ലീടാം ഒരുക്കവ- യില്ലാതിതു സാധിക്കാ.
അർക്കനെ വിളക്കായി വെക്കേണം അതിൻ മുമ്പിൽ-
അക്കലാനിധിയെ അണക്കേണം വട്ടകയായ്
മൂഴക്കിരുട്ടുചേർക്ക ദീപത്തിൻ മുന്നിൽ
ഇരുനാഴി കടുവാനുര വേണം കലശത്തിനായ്
ആനമുട്ടയും രാമബാണങ്ങളും വിശേഷാൽ-
വേണം ഇരുപത്തൊന്നു ഞർക്കിലയും ജലത്താൽ
മണ്ണിനാൽ കയറൊരു തൊണ്ണൂറുമാറും
നിലാവിന്നുടെ കിളുന്നോ, ടിരുട്ടിന്റെ ഞെട്ടും വേണം
 
(ദ്രുതം)
പിന്നെ കുരുതിക്കളം തന്നിലറുത്തീടുവാൻ
കന്യക ദുശ്ശളയെ ഇന്നേ നോമ്പുനിർത്തേണം!
ഇത്തരമെല്ലാംകൂടി യൊത്തുവന്നാകിൽ നിഴൽ-
ക്കുത്തി ഞാനൊടുക്കീടാം പാർത്ഥരെയസംശയം!