കാതരവിലോചനേ കാതരയാകുവാന്‍

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വീര്യാംബുരാശി വിജിഗീഷു യശേഷുവൈര
നിര്യാതനോത്സുക നധൃഷ നതിപ്രഭാവാന്‍
ദുര്യോധനന്‍ വിധുരയായ് മരുവുന്ന തന്‍റെ
ഭാര്യക്കു സാന്ത്വന വച്ചസ്സുകളിത്ഥമൂചേ
 
കാതരവിലോചനേ കാതരയാകുവാന്‍
കാരണമെന്തെടോ കാമിനിമാര്‍മണേ
 
ഇന്ദുസമാനാനനം തന്നില്‍നിന്നഹോമൃദു-
മന്ദഹാസമാംനറും ചന്ദ്രിക മാഞ്ഞിതോ ?
 
തുംഗാനുരാഗിണി നിൻ ഭംഗികള്‍ തിങ്ങീടിന
ശൃംഗാരവിലാസങ്ങളെങ്ങു പോയോമലേ ?
പ്രാണനായികേ തവ ദീനത കാണുവാന്‍
ത്രാണിയില്ലെനിക്കു ഹാ പ്രാണസങ്കടമല്ലോ
 
അരങ്ങുസവിശേഷതകൾ: 

ദുര്യോധനന്റെ തിരനോക്ക്.

ഭാനുമതി വിഷാദമഗ്നയായി ഉപവിഷ്ടയായി ഇരിക്കുന്നു. ദുര്യോധനന്‍ പ്രവേശിച്ച് തെല്ലിട നോക്കി നിന്നിട്ട് ഭാനുമതിയുടെ അടുക്കലേക്ക് ചെല്ലുന്നു. ഭാനുമതി എഴുന്നേല്‍ക്കുന്നു. ദുര്യോധനൻ പദമാടുന്നു.