ജയജയ വീര നായകാ സാദരം വന്ദേ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 
ജയജയ! വീര! നായകാ! സാദരം വന്ദേ
ജയജയ! വീര! നായകാ!
തിമര്‍ത്ത മദമൊടെ കയര്‍ത്തുവ-
ന്നെതിര്‍ത്ത രിപുകുലഗജങ്ങളെ
തകര്‍ത്തു മസ്തകമഹോ! ഭവാൻ
അമര്‍ത്തുമെന്നതു സുനിശ്ചയം!
 
നിന്നുടെ ആജ്ഞ വഹിച്ചേൻ - രാജ്യമെമ്പാടും
നന്നായ്‌ തിരഞ്ഞു നടന്നേൻ
ഒന്നായ്‌ ജനങ്ങൾ ചൊല്ലീടും – വാക്കുകൾ കേട്ടാൽ
നന്നേ കൌതുകം എത്രയും (പാര്‍ക്കുകിലിന്നു???)
ഒരുത്തനൊടവനഞ്ചപ്പം വാങ്ങീ
കരത്തിലഥ വിശപ്പകറ്റുവാൻ
പകുത്തുപോലതു പരസ്സഹസ്രം 
പൊറുത്തുപോൽ ക്ഷുത്തതൊന്നിനാൽ!
 
പെണ്ണൊരുത്തിയെച്ചെന്നവൻ കയ്യാലെ തൊട്ടൂ
നണ്ണീലാ തെല്ലും ലജ്ജാവഹമായ്‌!
രക്തം പോയ്‌ മൃത്യുശയ്യയിൽ - അവന്റെ കര-
സ്പര്‍ശത്താൽ സൗഖ്യം നേടീപോൽ. (അത്ഭുതമിതും!)
മുടന്തനൊരുവനെ നടത്തിപോൽ - ജലം
വീഞ്ഞാക്കിമാറ്റി ദാഹമകറ്റിപോൽ
അന്ധന്നരികിൽ സ്വയമണഞ്ഞുപോൽ - അവ-
ന്നന്ധതയകറ്റി മുദമിയറ്റിപോൽ.
 
ആരെന്നതറിഞ്ഞീല ഞാൻ - എന്നിരിക്കിലും
നേരോതാം ഒരുത്തൻ അവരിൽ
ലോഭിയായുണ്ടു പാര്‍ക്കുകിൽ - അവനെ ഉടനെ
വശത്താക്കുകിൽ നേടാം കാര്യമൊടുവിൽ.
വരുത്തിയൊരുകുറിയുരയ്ക്കണം
തരത്തിലവനെയും മെരുക്കണം
കരുത്തനാം നീ കൊടുക്കണം പണം
കരത്തിലങ്ങനെയൊതുക്കണം.
 
അരങ്ങുസവിശേഷതകൾ: 
അമര്‍ത്തുമെന്നതു സുനിശ്ചയം! എന്ന് പറയുമ്പോൾ, പിലാത്തോസ്‌: വാ! എന്റെ രാജ്യത്തു വന്ന് ക്ഷുദ്രം നടത്താൻ വന്ന നീചൻ ആരെന്ന്‌ അറിഞ്ഞുവോ? ദൂതൻ: അന്വേഷണ ചരിത്രം അറിയിക്കാം
പൊറുത്തുപോൽ ക്ഷുത്തതൊന്നിനാൽ! എന്ന് പറയുമ്പോൾ, പിലാത്തോസ്‌: വാ! ഇരട്ടിപ്പുവിദ്യ കാട്ടി ആ ദുഷ്ടൻ എന്റെ പാവം പ്രജകളെ കബളിപ്പിക്കുന്നുവോ? അതിനുള്ള ശിക്ഷ ഉടൻ തന്നെ ഞാനവനു കൊടുക്കുന്നുണ്ട്‌. അവന്റെ ഹീനപരാക്രമങ്ങൾ തീര്‍ന്നുവോ? ദൂതൻ: ഇല്ല, പറയാം. വഴിപോലെ കേട്ടാലും
അന്ധതയകറ്റി മുദമിയറ്റിപോൽ എന്ന് പറയുമ്പോൾ, പിലാത്തോസ്‌: വാ! ഞാൻ തലമുറകളായി ഊട്ടിഉറപ്പിച്ചു പാലിച്ചുപോന്ന നിയമങ്ങൾ പിഴുതുമാറ്റി പുതിയ നിയമങ്ങൾ സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ദുഷ്ടൻ ആര്? വേഗം പറഞ്ഞാലും. ദൂതൻ: അറിഞ്ഞത്‌ പറയാം. കേട്ടാലും.
പിന്നീട് ബാക്കി ചരണം.