പോകുന്നേനെന്നാലഹമിനിയും

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

 

പോകുന്നേനെന്നാലഹമിനിയും അന്യലോകങ്ങളിലും
തിരഞ്ഞീടുവാനായി ലോകത്രിതയേ
ബാലകരുണ്ടെങ്കിലന്തണനാകുലംതീർത്തു നൽകീടുവാൻ
ഭുവനമൊന്നിലുമവനിസുരസുതരെത്തുപെട്ടില്ലെങ്കിലഹമിഹ
ദഹനശിഖയിലുടൻപതിച്ചു ദഹിക്കുമൽപവികൽപമെന്നിയേ
അരങ്ങുസവിശേഷതകൾ: 
ശേഷം ആട്ടം-
അർജ്ജുനൻ:(വന്ദിച്ചിട്ട്)'അല്ലയോ പിതാവേ, എന്നാൽ ഞാനിനി മറ്റുലോകങ്ങളിലും അന്വേഷിക്കുവാനായി പോകുന്നു. അവിടെനിന്നും ബ്രാഹ്മണബാലരെ ലഭിച്ചില്ലായെങ്കിൽ ഞാൻ അഗ്നിയിൽ ചാടി ദഹിക്കും, തീർച്ച.'
ഇന്ദ്രൻ:'നിന്റെ സുഹൃത്തായ ശ്രീകൃഷ്ണൻ നിന്നെ കൈവെടിയില്ല. സമാധാനത്തോടെ പോയാലും'
ഇന്ദ്രനെ വന്ദിച്ച് അർജ്ജുനനും, അർജ്ജുനനെ അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട്  ഇന്ദ്രനും നിഷ്ക്രമിക്കുന്നു.