മാന്യമതേ അഖിലഭുവനതതകീർത്തേ
ധൃതമുദേവമുദീര്യ സുധീര്യയൗ
	സ തു തദൈവ സുദേവമഹീസുരഃ
	സദസി ചോപസസാരസ സാരഥിം
	കഥിതവാനൃതുപർണ്ണമഹീപതീം.
	പല്ലവി:
	മാന്യമതേ അഖിലഭുവനതതകീർത്തേ,
	ബുധജനമാന്യമതേ,
അനുപല്ലവി:
	ദൈന്യമെന്ന വാർത്ത പോലും
	പരമൊരുപൊഴുതറിയാതെ ഭവാൻ
	വൈന്യസമ, ഋതുപർണ്ണഭൂമിപ,
	വചനമേതദുപകർണ്ണയതാം മമ.
ചരണം 1:
	ശങ്കനീയനെന്നാകിലും കുതുകം കഥഞ്ചന ചൊല്ലുവൻ,
	നിങ്കലവസരമിങ്ങനങ്കുശമെന്നൊരിംഗിതമിങ്ങനേ,
	സങ്കുലാസകലാഭ്രമണ്ഡലി സാമ്പ്രതം, ധരിയാഞ്ഞിതോ?
	ശംഖമദ്ദളമംഗളധ്വനി ദിങ്മുഖേഷു നിശമ്യതേ.
2
	എന്തിതിന്നൊരു കാരണം, ശ്യണു, പന്തണിമുലമാർമണി
	സുന്ദരി ദമയന്തി കാനനഭ്രാന്തനൈഷധരോഷിണി
	താന്തനിക്കു നിതാന്തരമ്യനിശാന്തകേളിഷു ബാന്ധവം
	കാന്തനാക്കി നൃപാന്തരം വരിപ്പാൻ തുനിഞ്ഞു സഭാന്തരേ.
3
	എന്നുകേട്ടൊരു വാചികം ചതുരർണ്ണവാന്തരരാജകം
	എന്നൊടെന്നൊടു സന്നതാംഗിയിണങ്ങുമെന്നൊരു കൗതുകാൽ
	വന്നുവന്നുനിറഞ്ഞുകുണ്ഡിനം, ഇന്നതെന്നുറച്ചിന്നലേ,
	ഇന്നുകേട്ടിതു നാളെയെന്നിതൊ,രാളുമൂലമിതെന്നതും.
സാരം: ബുദ്ധിമാനായ സുദേവബ്രാഹ്മണനാകട്ടെ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞ് ഉടനെ തന്നെ സാരഥിയോടുകൂടിയവനായ ഋതുപർണ്ണഭൂപാലന്റെ സദസ്സിൽ എത്തി ഇപ്രകാരം പറഞ്ഞു.