തോഴി(മാർ)
തോഴി(മാർ)
മിന്നൽക്കൊടിയിറങ്ങി
ചരണം 2:
മിന്നൽക്കൊടിയിറങ്ങി മന്നിലേ വരികയോ? വിധു-
മണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?
സ്വർണ്ണവർണ്ണമാമന്നം പറന്നിങ്ങുവരികയോ?
കണ്ണുകൾക്കിതു നല്ല പീയൂഷഝരികയോ?
പോക പൂങ്കാവിലെന്നു
പോക പൂങ്കാവിലെന്നു പുതുമധുവചനേ,
വലിയ നിർബ്ബന്ധം തവ വാഴുന്നേരം ഭവനേ,
പോവാൻതന്നെയോവന്നു? പൂർണ്ണേന്ദുവദനേ,
കാമിനീമൗലേ, ചൊൽക കാതരനയനേ.
ച.
സുഖമായ് നമുക്കിന്നിവിടെ നൂനം
തോഴീ, ഭൈമീ, കാൺക നീ.
പൂമകനും മൊഴിമാതും
ശ്ളോകം:
ഇതി നളഗിരാ യാതേ ഹംസേ വിദർഭപുരീം ഗതേ
തദുപവനദേശാന്തേ ശാന്തേ നിഷീദതി കുത്രചിത്
ശ്രുതനളഗുണാ ഭൈമീ കാമാതിഗൂഹനനിസ്സഹാ
വനമുപഗതാ നീതാ ജാതാദരാഭിരഥാളിഭി:
1
പൂമകനും മൊഴിമാതും ഭൂമിദേവി താനും
കാർമുകിലൊളിവർണ്ണനും പൂമാതും ജയിക്ക.
2
ശ്രീമഹാദേവൻ ജയിക്ക മാമലമകളും;
സോമനും രോഹിണിതാനും കാമനും രതിയും.
3
ഇന്ദ്രനും ഇന്ദ്രാണിതാനും, എന്നുവേണ്ടാ, സർവ-
വൃന്ദാരക ദമ്പതികൾ സമ്പദേ ഭവിക്ക.
4
അനസൂയ ലോപാമുദ്രയും അരുന്ധതിമുൻപാകും
മുനിഗൃഹിണിമാരെല്ലാരും അനുഗൃഹ്ണന്തു നമ്മെ.
രഹസിതദരികേ
ചരണം 1:
രഹസിതദരികേ നീ ചെല്ലു,
നിജ പരവശമവനൊടു ചൊല്ലൂ,
മന്ദഹസിതമധു തൂകുന്നേരം
സുന്ദരി തവ വശനാകും
[[ ചരണം 2:
ഗുണമറിയുന്നവര്‍ചിത്തംഖലു
ഗുണിഷുഹിരമനേമുറ്റും
പരിമളമുള്ളതിലല്ലോമധു-
കരനികരംബതചെല്ലൂ ]]
അയിസഖി ശൃണു മമ
സ്വർവാരനാരീഗണനാഗ്രഗണ്യയാ
ഗീർവാണരാജാത്മകസക്തചിത്തയാ
ഉക്താംനിശമ്യാത്മസഖീ,ഗിരന്തയാ
പ്രത്യാബഭാഷേചസഖീമഥോർവശീം.
പല്ലവി :
അയിസഖിശ്രൃണുമമവാണീമിഹ
മഹിതതമേകല്യാണി
ചരണം 1:
സത്തമനവനതിധീരൻ
പുരുഷോത്തമസദൃശനുദാരൻ
ചരണം 2:
എത്തുകിലവനൊടുയോഗം
തവയുക്തമവനിലനുരാഗം
ചരണം 3:
ചിത്തമറിഞ്ഞീടാതെ
മദനാർത്തിതുടങ്ങീടാതെ,
നിയമവിഘാതത്തിനായിചെന്നു
വയമസമർത്ഥരായ്‌വന്നു.
ചരണം 4:
പ്രിയമവനിൽപുനരിന്നു
സ്വയമവമതിവരുത്തുന്നു.