ഇന്ദ്രൻ

ദേവേന്ദ്രൻ

Malayalam

ശ്രൃണുമേമുനിവരസല്ലാപം

Malayalam

പാർത്ഥംതാപസമേതം
ദൃഷ്ട്വാതത്രാഗതംചതാപസമേതം
തംപ്രോവാചമുദാരം
പ്രഹസന്നമപാരിധിപോളപിവാചമുദാരം.

പല്ലവി:
ശ്രൃണുമേമുനിവരസല്ലാപം

ചരണം 1:
പാർത്ഥവിരഹംകൊണ്ടുപാരംഖേദിച്ചീടുന്നു
കാർത്താന്തിമുതലായപാർത്ഥിവപുംഗവന്മാർ

ചരണം 2:
പാശുപതാസ്ത്രംവാങ്ങിപാകശാസനാന്തികേ
വാസംചെയ്തീടുന്നവാർത്താചെന്നുചൊല്ലേണം.

ചരണം 3:
തീർത്ഥയാത്രയായ്‌ചിലദിവസംകഴിഞ്ഞീടുമ്പോൾ
പാർത്ഥൻവന്നീടുമെന്നുപാർത്ഥിവന്മാരോടുചൊൽക

മാ കുരു വിഷാദമധുനാ

Malayalam

ശ്രുത്വാതമുർവശീ ശാപ
വിവശീകൃത മാനസം
ആശ്വാസയാമാസ സുതം
ആശ്വേനം മേഘവാഹനം

പല്ലവി:
മാകുരുവിഷാദമധുനാ മഹനീയ
മാകുരുവിഷാദമധുനാ

ചരണം 1:
മനുജകുലമണിദിപമനസി കരുതുക ധൈര്യം
അനുചിതം ത്വയി ശാപമനുകൂലമായ്‌വരും

ചരണം 2:
ഉർവശീകൃത ശാപമുപകാരമായ്‌വരും
ഉർവരാരമണ രിപുഗർവഹര വീര!

ചരണം 3:
അജ്ഞാതവാസമതിലനുഭവിച്ചീടുമിതു
വിജ്ഞാന നിപുണ തവ സംശയമതില്ലെടോ

തനയ ധനഞ്ജയ ജീവ

Malayalam

പാര്‍ശ്ശ്വവര്‍ത്തിനമതീവ ജയന്തം
സേര്‍ഷ്യമാശു കലയന്‍ വിജയന്തം
ആസനാര്‍ധമധിരോപ്യ മുദാ തം
പ്രശ്രയാവനതമാഹ മഹേന്ദ്ര:

പല്ലവി:
തനയ ധനഞ്ജയ! ജീവ ചിരകാലം
വിനയാദിഗുണഗണനിലയ നീ

ചരണം 1:  
സുനയശാലികളായ ധർമ്മജാദികൾ
സുഖേന വസിക്കുന്നോ ജഗൽ-
ജനനകാരണഭൂതനായിരിക്കുന്ന
ജനാർദ്ദനസേവ ചെയ്തീടുന്നോ? തവ
ജനനിയാകിയ കുന്തീദേവിയും
സ്വൈരമായി പാർത്തിടുന്നോ?
പാരിൽ ജനങ്ങളും പരിതാപമകന്നു
നിങ്ങളോടു ചേർന്നിരിക്കുന്നോ? മമ  

രംഗം ഒന്ന്

Malayalam

അർജ്ജുനൻ ശിവനിൽ നിന്നും പാശുപതാസ്ത്രം വരമായി വാങ്ങിയ വാർത്ത അറിഞ്ഞ ദേവേന്ദ്രൻ തന്റെ പുത്രനായ അർജ്ജുനനെ കാണാൻ ആഗ്രഹിച്ചു. വലിയ ചില ദേവകാര്യങ്ങൾ പാർത്ഥന്റെ ബലവീര്യം കൊൺറ്റ് സാധിക്കേണ്ടതായി ഉണ്ട് എന്നും ഇന്ദ്രൻ ഓർത്തു. കൈലാസപാർശ്വത്തിൽ വാഴുന്ന അർജ്ജുനനെ കൂട്ടിക്കൊണ്ടുവരാനായി ദേവേന്ദ്രൻ തന്റെ സാരഥിയായ മാതലിയ്ക്കു കൽപ്പന നൽകുന്നതും. ഇന്ദ്രകൽപ്പനയനുസരിച്ച് മാതലി അർജ്ജുനനെ കൂട്ടിക്കൊണ്ടുവരുവാൻ ഇന്ദ്രന്റെ രഥവുമായി കൈലാസപാർശ്വത്തിലേയ്ക്ക് യാത്രതിരിയ്ക്കുന്നതുമാണ് ആദ്യരംഗം. കഥകളിയുടെ സങ്കേതലാവണ്യം തികഞ്ഞ രണ്ടു പദങ്ങൾ, തേരുകൂട്ടിക്കെട്ടൽ എന്ന മികച്ച ആട്ടം എന്നിവകൊണ്ട് കമനീയമാണ് ഈ രംഗം.

മാതലേ നിശമയ

Malayalam

ലബ്ധാസ്ത്രമീശാദ്വിജയംവിദിത്വാ
വൃദ്ധശ്രവാസ്തസ്യദിദൃക്ഷയാസൗ
അദ്ധാതമാനേതുമഭീപ്സമാനോ
ബദ്ധാഞ്ജലിംമാതലിമേവമൂചേ

പല്ലവി:
മാതലേ നിശമയ മാമക വചനം

അനുപല്ലവി:
പാര്‍വ്വതീശനോടാശു പാശുപതമസ്ത്രം
പരിചിനോടെ ലഭിച്ചുടന്‍ പാര്‍ത്ഥന്‍ വാണീടുന്നുപോല്‍

ചരണം1:
ധന്യശീലനായീടും മന്നവനതിധീരന്‍
എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും

Pages