പോയ്വരുന്നേനകലേ
പോയ്വരുന്നേനകലേ, നീ സമ്പ്രതി
പോവതിതെങ്ങു കലേ?
ദേവേന്ദ്രൻ
പോയ്വരുന്നേനകലേ, നീ സമ്പ്രതി
പോവതിതെങ്ങു കലേ?
അഥ!ബത!ദമയന്തീചിന്തയാ ദൈവഗത്യാ
സപദി ഹരിദധീശാ ഭേജിരേ സ്വസ്വചിഹ്നം;
തദനു നളഗളാന്തേ ബാലയാ ന്യാസി മാലാ;
പ്രമുദിതമനസസ്തേ വാചമാചക്ഷതൈവം.
പല്ലവി:
അനല്പം വാമസ്തു ഭവ്യം മമ പ്രസാദേന
അനുപല്ലവി:
വിദർഭനൈഷധവംശതിലകൗ യുവാനൗ
ചരണം 1:
ബുദ്ധിക്ഷയമില്ലേതും ബോധിക്ക ശുഭചിത്ത-
ശുദ്ധിക്ഷപിതദോഷ, ശൂര, നൈഷധഭൂമി-
ക്കദ്ധ്യക്ഷ, നീ ചെയ്യുന്ന യജ്ഞേഷു ഹവിർഭാഗം
പ്രത്യക്ഷം ഭുജിപ്പൻ ഞാൻ, പ്രഥതാം തേ ശിവസായുജ്യം.
പോക ഭവാനും സ്വയംവരത്തിനെത്നം
ചെയ്ക നിനക്കവളെ ലഭിപ്പാൻ;
സ്നേഹംകൊണ്ടൈവരുമൊന്നല്ലോ നാം; നമ്മി-
ലേകനെ വേണമവൾക്കു വരൻ.
അപരനെപ്പുനരവൾവരിക്കി-
ലനർത്ഥമവനുമവൾക്കുമുണ്ട,തി-
നെത്തുമേ വയമസ്തസംശയ-
മസ്ഥലത്തിലൊരത്തലെന്നിയേ.
അനുപല്ലവി:
സുമതേ, രാജേന്ദ്രാ, നിന്നുടെ മനം ദുരിതസരണിവിമുഖം
‘വരിക്കണം നീ ഞങ്ങളിൽ നാലരി-
ലൊരുത്തനെ‘ എന്നുരയ്ക്ക ഭവാൻ പോയ്;
തിരസ്കരിണി തവ തരുന്നു; ഞങ്ങൾ
ഇരിക്കുമത്ര നീ വരുവോളം.
ചെയ്വേനെന്നു മുന്നേ ചൊന്നതു
ചെയ്തില്ലെന്നാലധികമധർമ്മം;
മാരശരൈരാകുലമതിയായ്
മാ കുരു നീ വംശകളങ്കം.
പാൽപൊഴിയും മൊഴി ദമയന്തിയെ
കേൾപ്പതിനായ് രാപ്പകൽ പോരാ;
താല്പരിയം വേൾപ്പതിനുണ്ട് അതു
ചേർപ്പതിനായ് നീ തുടരേണം.
ശമനനിവൻ, ദഹനനിവൻ താൻ,
വരുണനിവൻ, വലമഥനൻ ഞാൻ;
അമരതരൂനകലെ വെടിഞ്ഞു നി-
ന്നരികിൽ വന്നൂ വയമൊന്നിരപ്പാൻ.
ദിക്ചക്രേമുഖരീകൃതേനൃപതതിപ്രസ്ഥാനഭേരീരവൈർ-
നിശ്ചക്രാമ നളോ അപി നിശ്ചിതമനാ: ദൂതോപഹൂതസ്സ്വയം
ആഗച്ഛന്തമമും രഥേന മഹതാ ഭൂഷാവിശേഷോജ്ജ്വലം
തേഷാമേഷ വൃഷാ ജഗാദ കുതുകീ തത്പ്രേഷണേ താം പ്രതി.
പല്ലവി:
മിളിതം പദയുഗളേ നിഗളതയാ മാർഗ്ഗിതയാ ലതയാ
അനുപല്ലവി:
നളനികടം പ്രതി ചലിതാ വയ-
മുപഗതവാൻ നളനിഹ നികടേ.
ചരണം 1:
വീരസേനൻ നിഷധാധീശൻ
വൈരിഘടാവനദവദഹനൻ
അതിപരിചിതൻ, അതിനാൽ നിന്നെയും
അറിവനഹം, നളനല്ലയോനീ?
കേൾക്കേണമവളെ ഇന്നാർക്കു ലഭിച്ചു ഞായം,
ഭാഗ്യവാനവനുലകിൽ;
ഗ്രാഹ്യങ്ങൾ ചെവികൾക്കു
ലേഹ്യങ്ങൾ തദ്ഗുണങ്ങൾ
ഊഹ്യങ്ങളെങ്കിൽ വർണ്ണിക്കാം വാക്യങ്ങൾകൊണ്ടു..
അനുജന്റെ സുദർശനം ദനുജരെ അമർക്കയാൽ
മുനിവര്യ, രണം ദുർല്ലഭം;
മനുജന്മാർ മിഥോ ജന്യം തുനിയുന്നോർ; മരിച്ചാരും
ത്രിദിവത്തിൽ വരുന്നീലഹോ! എന്തതിൻമൂലം?
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.