അനുസ്മരണം

Malayalam

കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്‍റെ അരങ്ങൊരുക്കം

Photo by Aniyan Mangalassery

എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്‍റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ്‌ ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ്‌ ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.

രമേഷല്ല, രമയൻ

Sadanam Rasheed Receiving award from KJ Yesudas. Photo from his FB profile

ദാക്ഷണ്യമില്ലാത്ത വേനലായിരുന്നു ഉത്തരേന്ത്യയിൽ 1999ൽ. മെയ്-ജൂണ്‍ മാസത്തിൽ ലഖ്‍നൌവിൽ തമ്പടിക്കേണ്ടി വന്നു. ഉത്തർ പ്രദേശ്‌ തലസ്ഥാനത്തെ UNI വാർത്താ ഏജൻസിയുടെ ഡെസ്കിൽ ആളില്ലാഞ്ഞതിനാൽ അയച്ചിട്ടുള്ളതാണ്. ഉച്ചയൂണിനു മുക്കാൽ നാഴിക നടക്കണം. നാൽപ്പത്തിയെട്ടു ഡിഗ്രീ ചൂടിൽ പുറത്തേക്കിറങ്ങി ലേശം ചെന്നാൽ നിലാവാണോ എന്ന് ശങ്കിച്ച് ഭ്രാന്താവും. വഴിയോരക്കടയിൽ കയറി റൊട്ടിയും സബ്ജിയും കഴിച്ച് തിരിച്ചു വന്ന് ആപ്പീസിലെ ശീതളിമയിൽ ഹിന്ദുസ്ഥാൻ ടൈംസ് നോക്കി. സൂര്യാഘാതം ഏറ്റുള്ള മരണങ്ങൾതന്നെ ഒന്നാം പേജിൽ മുഖ്യമായും. അലസമായി മറിച്ചു മുന്നാക്കം നീങ്ങിയപ്പോൾ ഇടത്തെ താളിൽ പരിചിതമുഖം. 'സിംഹം' എന്ന കഥകളിമുദ്ര പിടിച്ച പയ്യൻ. രണ്ടു നിമിഷം നോക്കിയപ്പോൾ മനസ്സിലായി: രമയൻ!

സുഖമോ ദേവി

Kottakkal Sivaraman Photos RAJAN KARIMOOLA

ആകെമൊത്തം എപ്പടി എന്ന മട്ടിലല്ല ശിവരാമേട്ടന്റെ നിൽപ്പ്. കൈ രണ്ടും അരയ്ക്ക് കീഴ്പ്പോട്ടു കാട്ടിയാണ് പോസ്. ഞെരിയാണിക്ക് തൊട്ടുമീതെ കാവിപ്പഴുപ്പുകരയുള്ള ഞൊറികളിലേക്ക് അപ്പോഴാണ്‌ കണ്ണുപോയത്. തുടയുടെ വശങ്ങളിൽ വീർമതയുള്ള ഉടയാട അവിടന്നു താഴേക്ക് കടഞ്ഞെടുത്തതുപോലെ ഒതുങ്ങുകയാണ്. പെട്ടിക്കാരൻ അതിർക്കാട് ശങ്കരനാരായണനെയും ശിങ്കിടിയെയും വച്ച് ചെയ്യിച്ചിട്ടുള്ള പണി ഗംഭീരം. ബലേ, അസ്സലായിരിക്കുന്നു എന്ന് അറിയാതെ പറഞ്ഞുപോയി.

 
ഇത്രയും വൈകിയാണോ ഇതൊക്കെ മനസ്സിലാക്കുന്നത് എന്ന ധ്വനിയിലായിരുന്നു ശിവരാമേട്ടന്റെ പ്രതികരണം. "ദ്ദൊന്നും ശ്രദ്ധിക്കാണ്ടെ പിന്ന്ഹെന്ത് മേനേജരാ???" എന്ന് പരിഹാസം കലർന്ന മറുചോദ്യം.

മിമിക്രിയും കലാധരനും പിന്നെ ഷെയ്ക്ക്സ്പിയറും

V Kaladharan (Sketch by:Sneha Edamini)

കൊല്ലം 1979ൽ നടന്ന സംഭവം. പിറ്റേന്ന് വീട്ടിൽ അമ്മക്കൊപ്പം കഥകളിപ്പാട്ട് പഠിക്കാൻ എറണാകുളത്തുനിന്ന് വാരത്തിലൊരിക്കൽ വന്നിരുന്ന ലക്ഷ്മി മേനോൻ പറയുന്നത് കേട്ടു: "ഇന്നലെ രസമായി, ലേ ആര്യച്ചേച്ചി! ഇമിറ്റേഷനേ..." അമ്മ ശരിവച്ചു. ഇത്രയും കേട്ടപ്പോൾ ചിരിക്കുകയും ചെയ്തു: "എമ്പ്രാന്തിരിയാശാനെ ശ്രദ്ധിച്ചില്ലേ? ആകെയിങ്ങനെ ചമ്മി ഇരിപ്പുണ്ടായിരുന്നു..."

ഏതാകിലും വരുമോ ബാധ

Kalamandalam Gopi and Kalamandalam Krishnakumar as Nala and Pushkara

സന്താനഗോപാലം കഥയുടെ സഡൻ ടെയ്ക്കൊഫ് അക്കാലത്തും രസകരമായി തോന്നാറുണ്ട്. തുടക്കത്തിലെ സാവേരിക്ക് എന്തോരോജസ്സാണ്! രാഗമാലപിച്ചു കേട്ടാൽത്തന്നെ പ്രത്യേക ഇമ്പമാണ്.

നാൽവർചിഹ്നം

Kalamandalam Hareesh Namboodiri, Kalanilayam Rajeevan, Kalamandalam Babu Namboodiri, Kalamandalam Vinod

"പ്രേമാനുരാഗിണി" നാലുവരി കഴിഞ്ഞതും ദിവാകരേട്ടൻ പറഞ്ഞു: "ഇതിന്റെ (മുഴുവൻ) കോപ്പി വേണം. കാലം ചെന്നാ ഒരിക്കെ ആരേയ്ങ്കില്വൊക്കെ കേപ്പിച്ച് പറയാലോ, പണ്ട് ന്റെ കൂടെ (വെണ്മണി) ഹരിദാസേട്ടൻ ശിങ്കിടി പാടീട്ട്ണ്ട് ന്ന്...."

നക്ഷത്രങ്ങൾ കാണുന്ന തിരനോക്കുകൾ

Kalamandalam Ramankutty Nair

കഥകളികാലകാളിന്ദിയിലെ  ഒരു തലമുറയുടെ അവസാനത്തെ കാഞ്ചനശലാക, കലാമണ്ഡലം രാമൻകുട്ടിനായരായിരുന്നു. ഇരുപതാംനൂറ്റാണ്ടിനെ ത്രസിപ്പിച്ച ആചാര്യപരമ്പരയിലെ ഏറ്റവും ബലിഷ്‌ഠവും, അവസാനത്തേതുമായ കണ്ണി.

ശിഷ്യന്‍റെ പ്രണാമം

Kalamandalam Unnikrishna Kurup Photo:Unknown

ഇത് വിട പറഞ്ഞ ദിവ്യഗായകൻ എന്ന പുസ്തകത്തിൽ നിന്നും എടുത്തതാണ്.
അജിതാഹരേ ശ്രീരാഗത്തില്‍ തന്നെയാണെങ്കിലും സഞ്ചാരഗതിയില്‍ കുറുപ്പാശന്‍ മാറ്റം വരുത്തുകയുണ്ടായി. നമ്പീശാശാന്‍റെ വഴിയായിരുന്നില്ല അത്. 'അജമുഖദേവനത'യില്‍ 'നത' എന്നിടത്ത് സഞ്ചാരവ്യത്യാസം കൊണ്ട് ഭക്തിയുടെ മൂര്‍ച്ഛ അനുഭവപ്പെടുകയാണ്‌. ഇവിടെ എന്തരോമഹാനുഭാവലൂ ഛായ വരാതിരിക്കാന്‍ ആശാന്‍ നിഷ്കര്‍ഷിക്കാറുണ്ട്. സാധുദ്വിജനൊന്നു എന്നതില്‍ സാധുവിന്‌ പ്രത്യേകത കൊടുത്തു. 'വിജയസാരഥേ'യില്‍ സാരഥിയുടെ ഔന്നത്യം 'സാരഥേ' എന്ന സംബോധനയില്‍ക്കാണാം. ‍കഥകളിസംഗീതത്തില്‍ അജിതാഹരേ ഇത്ര പ്രിയപ്പെട്ടതാകാന്‍ കാരണം കുറുപ്പാശാന്‍റെ വേറിട്ട വഴിയാണ്‌ എന്നാണ്‌ എന്‍റെ പക്ഷം.

കുറുപ്പാശാനെ പറ്റിയുള്ള ചില ശ്ലോകങ്ങള്‍

യശഃശരീരനായ കഥകളിഗായകന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പിനെക്കുറിച്ച് ശ്രീ.കുറുവല്ലൂര്‍ മാധവന്‍ നമ്പൂതിരി ചില ശ്ലോകങ്ങളെഴുതിയിട്ടുള്ളതില്‍ എനിയ്ക്ക് ഓര്‍മ്മയുള്ളവ ഇവിടെ ചേര്‍ക്കുന്നു.

എന്നെനിക്കുണ്ടാകും യോഗം...

Drawings:By Sneha

ബ്രാഹ്മമുഹുര്‍ത്തത്തില്‍ പാടി രാഗം വഴിഞ്ഞുതുടങ്ങിയപ്പോള്‍ കൂത്തമ്പലത്തിനകം പ്രതാപം മുറ്റി. കാലിനടിയില്‍ ചെറിയൊരു സ്പ്രിംഗ് വച്ചതുപോലെയാണ് ആദ്യാവസാനവേഷം അരങ്ങത്തേക്ക് വരുന്നത്. അങ്ങനെ സാവകാശം ഒന്നുമല്ല; എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള തിടുക്കത്തില്‍ എന്നപോലെയാണ്. തിരശീലക്ക് പിന്നിലെത്തിയതും ആലാപനം ഒടുക്കി പൊന്നാനി ഭാഗവതര്‍ ചേങ്ങില ഉയര്‍ത്തി 'ണോം' മേട്ടി വരവേല്‍പ്പ് നടത്തി

Pages