അനുസ്മരണം

Malayalam

ഒരു ചാല് യാത്ര, നാല് നാഴി വെള്ളി

Kalamandalam Ramankutty Nair (Illustration: Sneha)

വെള്ളിനേഴി! കഥകളിയുടെ കേദാരഭൂമി! കലാമണ്ഡലം രാമന്‍കുട്ടി നായര്‍! കല്ലുവഴിപ്രഭു! അന്നേനാള്‍ വെളുപ്പിനുവന്ന തീവണ്ടി തമിഴകം വിട്ട് പശ്ചിമഘട്ടം താണ്ടി വള്ളുവനാടിന്റെ കസവുകരയായ ഭാരതപ്പുഴ ചേര്‍ന്ന് ഓടുമ്പോള്‍ക്കൂടി മനസ്സില്‍ രജതരേഖ പോലെ തെളിഞ്ഞ ചില പേരുകളില്‍ രണ്ടെണ്ണം!

ഗുരു ചെങ്ങന്നൂർ രാമൻ പിള്ള - ഒരു ഓർമ്മക്കുറിപ്പ്

ഗുരു ചെങ്ങന്നൂർ, ചെന്നിത്തല ആശാനോടും മകളോടും ഒപ്പം (ഫോട്ടോ: സി. അംബുജാക്ഷൻ നായർ)

ആശാന്റെ കത്തി വേഷം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. മരിക്കുമ്പോള്‍ 98 വയസ്സാണ്. 80 വര്ഷം അരങ്ങത് നിറഞ്ഞു നിന്നു.ഇത്ര നീണ്ട കാലം കഥകളി രംഗത്ത് നില നിന്ന ഒരു കലാകാരന്‍ ഉണ്ടോ എന്ന് സംശയം.

കലാമണ്ഡലം ഹൈദരാലി എന്ന ഗവേഷകന്‍

Kalamandalam Hyderali - A sketch by Kannan Ranjiv

നടന്റെ 'വാചികാഭിനയ' മാണ്‌ കഥകളിയില്‍ ഗായകന്‍ നിര്‍വഹിക്കുന്നതെന്ന പൂര്‍ണ്ണമായ അവബോധം 'ഹൈദരാലി സംഗീത'ത്തെ വ്യതിരിക്തമാക്കിയിരുന്നത്‌. വിരുദ്ധോക്തി ആവിഷക്കരിക്കുവാന്‍ ഗോപിയാശാന്‍ , 'ഉചിതം, അപരവരണോദ്യമ'ത്തില്‍ ,ഉചിത മുദ്ര  ആവര്‍ത്തിച്ച്‌  പെട്ടെന്ന്‌ മുഴുമിപ്പിക്കാതെ നിര്‍ത്തുന്ന രീതി ഉണ്ടല്ലോ. സമര്‍ത്ഥമായി ആലാപനത്തിലും ഈ വിരാമം അദ്ദേഹം  കൊണ്ടുവന്നതിന്റെ  ഉചിതജ്ഞത പറഞ്ഞറിഞ്ഞറിയിക്കേണ്ടതില്ലല്ലോ!

ഓർത്താൽ വിസ്മയം തന്നെ

ഓര്‍ത്താല്‍ വിസ്മയം തന്നെ. കേരളത്തില്‍ വരേണ്യവര്‍ഗ്ഗക്കാര്‍ മേധാവിത്തം പുലര്‍ത്തിയിരുന്ന കഥകളിയുടെ പ്രഖ്യാത വിദ്യാലയത്തിലേക്ക് ഒരു മുസ്ലീം ബാലന്‍ കടന്നു ചെല്ലുന്നു. ആശങ്കകളോടെ, അധൈര്യത്തോടെ, എങ്കിലും പ്രതീക്ഷകളോടെ. 1957ല്‍ വെങ്കിടകൃഷ്ണ ഭാഗവതരുടെ ഛായാചിത്രത്തിന്‌ ചുവട്ടില്‍, നീലകണ്ഠന്‍ നമ്പീശന്‍റെ കാല്‍ക്കല്‍ ദക്ഷിണവെച്ച് കഥകളി സംഗീതം പഠിക്കാന്‍ ആരംഭിക്കുന്നു. വാത്സല്യം വാരിക്കോരിക്കൊടുക്കുമെങ്കിലും പഠിപ്പില്‍ വിട്ടുവീഴ്ച്ചയോ അശ്രദ്ധയോ കാട്ടിയാല്‍ നിര്‍ദ്ദയം ശിക്ഷിക്കുന്ന ഗുരു. ആ ഗുരുവിന്‍റെ പ്രതീക്ഷക്കൊത്ത് ശിഷ്യന്‍ വളരുന്നു.

കലാമണ്ഡലം ഹൈദരാലി അനുസ്മരണം

മുണ്ടയ്ക്കല്‍വാരം ക്ഷേത്രത്തില്‍ നളചരിതം മൂന്നാം ദിവസം നടക്കുന്നു. കലാമണ്ഡലം ഗോപി ആശാന്‍റെ ബാഹുകന്‍, എന്‍റെ ഋതുപര്‍ണ്ണനായിരുന്നു.

ഋതുഭേദങ്ങളുടെ സുഖദു:ഖം

Govind Rao with Ramankutty Nair

"ചായ കുടിയ്ക്കല്ലേ?" ശങ്കരമ്മാമന്‍ ചോദിച്ചു. പടിക്കെട്ടിറങ്ങി പടിഞ്ഞാറേ നടവഴിയില്‍ എത്തി. പൂര്‍ണ്ണീനദിക്ക് കുറുകെയോടുന്ന ഇരുമ്പുപാലത്തിലേക്ക് ചേരുന്ന നടപ്പാതയോരത്ത് ഓലമേഞ്ഞ കട. മരബെഞ്ചിനും മേശക്കും നനവുണ്ട്. തണുപ്പും. കുപ്പിഗ്ലാസില്‍ ചുടുകട്ടന്‍ ട്ടപ്പ് ശബ്ദത്തില്‍ വന്നിറങ്ങിയപ്പോള്‍ ശങ്കരമ്മാമന്‍ ബീഡി കുത്തിക്കെടുത്തി. എനിക്ക് മാത്രമായി പഴംപൊരി വരുത്തിച്ചു. വെളിച്ചെണ്ണക്കൊപ്പം ആനപിണ്ഡം നേര്‍ത്ത ഗന്ധമായി കാറ്റില്‍ പരുങ്ങി.

ദുരന്തജനനം - വെണ്മണിച്ചേങ്ങിലയിൽ കേട്ടത്‌

Kalamandalam Venmani Haridas

അപ്രതീക്ഷിതങ്ങളുടെ തുടർക്കണികൾ സമ്മാനിച്ചുകൊണ്ട്‌, ഇത്രമേൽ വിസ്മയിപ്പിയ്ക്കുകയും മനസ്സുപിടിച്ചുവാങ്ങുകയും ചെയ്ത മറ്റൊരു കഥകളി സംഗീതജ്ഞൻ എന്റെ അനുഭവത്തിൽ ഇല്ല. പ്രവചനാതീതമായിരുന്നു എന്നും വെണ്മണിസംഗീതം. നന്നാവുക എന്നാൽ ആർക്കുമൊപ്പമെത്താനാവാത്ത വിധം ഉയരത്തിൽ പറക്കുക എന്നാണ്‌.

കാറും വെയിലും

Kalamandalam Gopi - A sketch by Sneha E

നർമം അത്ര സമൃദ്ധമല്ലെങ്കിലും നിഷ്കളങ്കത കൂടെപ്പിറപ്പാണ് ആശാന്. ഇപ്പറഞ്ഞ സ്വീകരണച്ചടങ്ങിലും അത് പുറത്തുവന്നു. യുക്തിവാദി സനൽ ഇടമറുകിന്റെ 'നവോത്ഥാന വേദി' എന്ന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു 2007 ഒക്ടോബർ ഒടുവിലെ ഒരു ഇടദിവസം ഉച്ചക്ക് മുമ്പുള്ള ഒത്തുകൂടൽ.

അരങ്ങൊഴിഞ്ഞത്‌ സവിശേഷമായ ഒരു പാട്ടുകാലം

Pallam Madhavan

പ്രശസ്ത ചെണ്ട കലാകാരൻ കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി അന്തരിച്ച കഥകളി സംഗീതജ്ഞൻ പള്ളം മാധവനെ അനുസ്മരിക്കുന്നു.

ബ്രഹ്മശ്രീ തോട്ടം ശങ്കരൻ നമ്പൂതിരി

Thottam Shankaran Namboothiri

എന്റെ അര നൂറ്റാണ്ടിലധികമായുള്ള കലാജീവിതത്തിൽ തോട്ടം തിരുമേനിക്ക്‌ തുല്യമായി നായക വേഷങ്ങൾ അഭിനയിക്കുന്ന ഒരു നടനെ കണ്ടിട്ടില്ല. തിരുമേനിയുടെ കൂടെ നായികയായി അഭിനയിക്കുമ്പോഴുണ്ടായിട്ടുള്ള അനുഭവം മറ്റാരുടെ കൂടെ അഭിനയിക്കുമ്പോഴും ഉണ്ടാകുന്നില്ല എന്നുള്ളത്‌ ഒരു സത്യം മാത്രമാണ്‌.

Pages