രംഗം ഒമ്പത്

ആട്ടക്കഥ: 

പരമശിവന്‍ സതിയെ കൂട്ടിക്കൊണ്ടുപോയതറിഞ്ഞ് ദക്ഷന്‍ ക്രുദ്ധനായി. ശിവന്റെ മാഹാത്മ്യത്തെ തെല്ലും മാനിക്കാതെ അദ്ദേഹം ദേവന്മാരോട് ശിവനെ അധിക്ഷേപിച്ചു സംസാരിച്ചു. ദേവന്മാരുടെ വാക്ക് വിശ്വസിച്ച് മകളെ ശിവന് കൊടുത്തത് അനുചിതമായി എന്ന് വരെ പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ ശിവനെ ഇങ്ങിനെ നിന്ദിക്കുന്നത് നല്ലതല്ലെന്നും അത് ആപത്തിന് കാരണമാവുമെന്നും പറഞ്ഞു. കൈലാസത്തില്‍ പോയി ഹരനെ കണ്ടു വരാന്‍ ഇന്ദ്രന്‍ ദക്ഷനെ ഉപദേശിച്ചു. ഇന്ദ്രന്റെ വാക്കുകള്‍ കേട്ട് ദക്ഷന്‍ കൈലാസത്തിലേക്ക് യാത്രയാവാന്‍ തീരുമാനിച്ചു.