കണ്ടാലും രാക്ഷസമൌലേ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
തപ്തസ്വര്‍ണ്ണസുവര്‍ണ്ണസന്നിഭനിഭം നാനാ വിഭൂഷാഞ്ചിതം
രക്തശ്മശ്രുവിലോചനം ശശികലാമാലാഭദംഷ്ട്രാന്വിതം
ദൃഷ്ട്വാധോഭുവി തര്‍പ്പയന്തമുദകേനാംഭോധിതീരേ തദാ
നിര്‍ദ്ദിശ്യാംഗുലിനാ ദശാനനമിതി പ്രോചേ മുനിര്‍ന്നാരദഃ

കണ്ടാലും രാക്ഷസമൌലേ
ദശകണ്ഠ ഇവനല്ലോ ബാലി.
 
നീണ്ടുതടിച്ചൊരു വാലും കരാംഘ്രികള്‍
രണ്ടും മുഖാദിയും കണ്ടാല്‍ ഭയമുണ്ടാം
 
കണ്ടതേതുമില്ലസാരമിപ്പോള്‍
മണ്ടുമല്ലോ നമ്മെക്കണ്ടാല്‍
ഉണ്ടൊരുപായവും പിമ്പെചെന്നു കരം-
കൊണ്ടു പിടിക്കുമ്പോളിണ്ടലകപ്പെടും
 
നിശ്ചലനായിട്ടു ചെന്നു മന്ദം
പുഛമങ്ങു പിടിച്ചാലും
വിച്യുതസാമര്‍ത്ഥ്യനാകുമതുനേരം
നിശ്ചയമിങ്ങിനെ ജാതിസ്വഭാവം.
 
(അല്പം കാലമുയര്‍ത്തി)
എന്തിനു താമസിക്കുന്നു വൃഥാ
പംക്തികണ്ഠാ ഭയം വേണ്ടാ
അന്തികം തന്നിലടുത്തങ്ങു ചെല്ലുക
ബന്ധനത്തിനിപ്പോള്‍ നല്ലൊരവസരം

 

അർത്ഥം: 

ശ്ലോകം:- കാച്ചിപ്പഴുത്ത സ്വർണ്ണത്തിന്റെ നിറത്തോടു കൂടിയവനും പലവിധ ആഭരണങ്ങൾ അണിഞ്ഞവനും തുടുത്ത മുഖരോമത്തോടും കണ്ണുകളോടും കൂടിയവനും ചന്ദ്രക്കലപോലുള്ള ദംഷ്ട്രങളോട് കൂടിയവനും താഴെ സമുദ്രതീരത്ത് ജലതർപ്പണം ചെയ്തുകൊണ്ടിരിക്കുന്നവനും ആയ ബാലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നാരദമഹർഷി രാവണനോട് ഇപ്രകാരം പറഞ്ഞു.