നിഷ്ഠുരതര തവ ചേഷ്ടിതമിതു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അഥ തദ്വചസി ശ്രവണം വിശതി
സ്ഫുടമുല്പതിതാഗ്നി കണാക്ഷിയുതാ
കുടിലഭ്രുകുടി വ്യഥയാ ദയിതം
സഹസാ സഹ സാ കുപിതാച കഥൽ
 
 
നിഷ്ഠുരതര തവ ചേഷ്ടിതമിതു ബഹു-
കഷ്ടമശുഭ ജുഷ്ടം!
അഷ്ടി വെടിഞ്ഞു നീ നേടിയ നിർമ്മല-
നിഷ്ഠാഫലമപി ഝടിതി വിനഷ്ടം.
രാട്ടിൻ കല്പനയെന്നിവിടാരോ
കഷ്ടിച്ചൊരുമൊഴി ചൊന്നതു നീയും
കേട്ടപ്പോഴേ കെട്ടിയൊരുങ്ങി
ധാർഷ്ട്യത്തോടു തിരിച്ചതുമിതിനോ?
ദുഷ്ടത ചെയ്തതിനായ് കിട്ടിയ പല-
കെട്ടും ചുമടുമിതെത്ര വിചിത്രം?
കാട്ടിലെടുത്തുട നെറിയുവ നിവയെൻ-
വീട്ടിലിരുന്നാൽ ദുരിതം നിയതം.
കണ്ടവരുടെ മുതൽ മോഹിച്ചിട്ടൊരു
വീണ്ടുവിചാരവുമെന്യേ നീ ബത 
കണ്ടകകർമം കാട്ടിയതിനിതു കണ്ടു-
കൊൾകഫലമുടനടി മൂഢാ!
പഞ്ചാനനനിഭ ശൗര്യ പരാക്രമ-
ലുഞ്ഛിത രിപുശിര പഞ്ചാത്മജരുടെ-
പഞ്ചതയാൽ പൃഥ തേടിടു മിടരിഹ
കിഞ്ചന നിന്നെയുമിന്നറിയിപ്പേൻ

 

അരങ്ങുസവിശേഷതകൾ: 

ക്രോധാധിക്യത്താൽ നാലാമിരട്ടിയെടുത്തു പദം.