എന്തേ സോദരീ! ചിന്തിച്ചോരോരോ

രാഗം: 
താളം: 
കഥാപാത്രങ്ങൾ: 

എന്തേ സോദരീ! ചിന്തിച്ചോരോരോ കാര്യം
സന്താപം വളര്‍ത്തുന്നൂ, അന്യഥാ ഭാവിയ്ക്കുന്നൂ.?
ബന്ധുരാംഗന്‍ - ഈ പൈതലിനോടോ വൈരം?
ഗാന്ധാരീസുതേ! പറയരുതിതേ വിധം.

തന്ത്രികള്‍ തകര്‍ന്ന നിന്‍ ഹൃദന്ത വീണയിലെന്‍
സാന്ത്വനം സഹോദരീ, സുസ്വനം ചേര്‍ക്കയില്ലീ?
കാലുഷ്യം കലരാതെ, നാം കേളികളാടിവാണ -
ബാല്യകാലവുമിന്നകതാരില്‍ ത്തെളിയുന്നു.