അര്‍ജ്ജുന വിഷാദ വൃത്തം

അര്‍ജ്ജുനവിഷാദവൃത്തം എന്ന ആട്ടക്കഥ

Malayalam

വന്ദനശ്ലോകം

Malayalam
വയ്ക്കത്തെഴുന്ന പരമേശ്വര പാദപദ്മം
ഭക്ത്യാനമിച്ചു കഥ പാര്‍ത്ഥ വിഷാദവൃത്തം
വയ്ക്കുന്നിതാ, രസികരേറിയൊരിസ്സദസ്സില്‍
നൃത്തപ്രിയന്‍, നിഖില മംഗളമേകിടട്ടേ

പാലിച്ചിടട്ടെ നമ്മെപ്പെരിയപുകളെഴും (ധനാശി)

Malayalam
പാലിച്ചിടട്ടെ നമ്മെപ്പെരിയപുകളെഴും ചിത്പുരാന്തേ വിളങ്ങും
പീലിച്ചെണ്ടുല്ലസിയ്ക്കും, തിരുമുടിയണിയും ബാലഗോപാലരൂപൻ
വേണ്ടും സൗഭാഗ്യമെല്ലാം രഘുപതിസഖനാം വായുപുത്രൻ തരട്ടേ
വീണ്ടുംവീണ്ടും കടാക്ഷാൽ കൃപയുടെ കടലാം കാളിയും കാത്തിടട്ടെ
 

ജീവനായികേ! പോയിടുന്നേന്‍

Malayalam
ജീവനായികേ! പോയിടുന്നേന്‍ രണത്തിനായ്
മേവിടേണം അല്ലല്‍ തെല്ലുമില്ലാതെന്‍, വല്ലഭേ!
ആജന്മവൈരികളെ ഹനനം ചെയ്തിവന്‍ വേഗം
വിജയിയായ് വരും നൂനം, പ്രിയതമേ! ന സംശയം
സര്‍വ്വശക്തനാകും, ശര്‍വ്വാനുഗ്രഹമില്ലേ? ആ
പാര്‍വ്വതീശപാദയുഗ്മം ആശ്രയം നമുക്കെപ്പോഴും.

അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ

Malayalam
അര്‍ജ്ജുനാ, വീണ്ടും തുടരുന്നുവോ രണം?
ഇജ്ജനത്തോടല്പം കരുണ വേണം
പുത്രന്‍, സുരഥനും, മമ നഷ്ടമായഹോ!
ശത്രുക്കളിനി ഞാനുമീ, പൗത്രനും മാത്രം

(മുറിയടന്ത)
ശതകോടി ജനങ്ങളെ ഹതിചെയ്തു കുരുക്ഷേത്രേ
മതിവന്നില്ലേ, നിനക്കു മനുഷ്യക്കുരുതിയിലിന്നും
അടങ്ങട്ടെ നിന്റെയുളളിലെരിയുന്ന കുലവൈരം
മടിക്കേണ്ട, വധിക്കിന്നിക്കുരുന്നിനെക്കുരുവീരാ!

സുന്ദര സൂനങ്ങളും സുരഭില ചന്ദനവും

Malayalam

സുന്ദര സൂനങ്ങളും സുരഭില ചന്ദനവും
ചന്ദ്രിക ചേര്‍ത്തു തീര്‍ത്തതല്ലീ, (ഈ) മോഹനഗാത്രം
അനിതരമതിരമ്യം നട കണ്ടു കൊതിപൂണ്ടു

സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ

Malayalam

സ്വപേ്‌നപി നിനച്ചില്ല ഞാന്‍, സോദരാ ഈ സമാഗമം
സ്വല്പപുണ്യയാമെനിയ്ക്കിന്നല്പമല്ല, സമാശ്വാസം

ഇനിയെനിയെ്ക്കാന്നേ വേണം
എന്നുമീ മൈത്രി പുലരേണം
മത്സരമെല്ലാം തീരണം, ലോകേ-
അരുതിനിയരുതീ രണം.

വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം

Malayalam

വ്യര്‍ത്ഥം, ഗതസംഗതികളോര്‍ത്തു വിലാപം
വിജയനുണ്ടിനിയരുതു വിഷാദം
വിസ്തൃതമിന്നീരാജ്യമനാഥം
വീതഖേദം തരുകനീയനുവാദം
ധന്യനാം - ഈ കുമാരനെ, മന്നിതില്‍ വാഴിച്ചീടാം
മന്നവകുലം തവ - ഉന്നതി വരിച്ചീടും.

എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ!

Malayalam

എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ!
എല്ലാമേ, വിധിയെന്നോര്‍ത്തു മൃതിയേയും പാര്‍ത്തുവാഴാം
വിടചൊല്ലിയാലും വിജയാ നീ വിരവോടു-
വിജയിച്ചു തുടര്‍ന്നാലും, തുരഗരക്ഷണാര്‍ത്ഥം
 

എന്തേ സോദരീ! ചിന്തിച്ചോരോരോ

Malayalam

എന്തേ സോദരീ! ചിന്തിച്ചോരോരോ കാര്യം
സന്താപം വളര്‍ത്തുന്നൂ, അന്യഥാ ഭാവിയ്ക്കുന്നൂ.?
ബന്ധുരാംഗന്‍ - ഈ പൈതലിനോടോ വൈരം?
ഗാന്ധാരീസുതേ! പറയരുതിതേ വിധം.

തന്ത്രികള്‍ തകര്‍ന്ന നിന്‍ ഹൃദന്ത വീണയിലെന്‍
സാന്ത്വനം സഹോദരീ, സുസ്വനം ചേര്‍ക്കയില്ലീ?
കാലുഷ്യം കലരാതെ, നാം കേളികളാടിവാണ -
ബാല്യകാലവുമിന്നകതാരില്‍ ത്തെളിയുന്നു.
 

സോദരിയായ് ഗണിയേ്ക്കണ്ട

Malayalam

സോദരിയായ് ഗണിയേ്ക്കണ്ട - എന്നെ
ആദരിയേ്ക്കണ്ടാ നിങ്ങള്‍
സ്വാര്‍ത്ഥത കൊണ്ടുമാത്രം
പാര്‍ത്ഥ! നിന്‍മുന്നില്‍ വന്നു.
വ്യര്‍ത്ഥമാം അതിമോഹം, ശര -
ണാര്‍ത്ഥിയാം ഇവള്‍ക്കില്ല
പൗത്രനിവനെയെങ്കിലും
ശത്രുവെന്നു നിനയെ്ക്കാല്ലാ.

Pages