മാകുരുസാഹസം

രാഗം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
 
മാകുരു സാഹസം മാകുരു സാഹസം
മാധവൻ ഞാനില്ലയോ
നിനക്കാകുലമില്ലൊരു കാര്യത്തിനും എന്നു
ലോകപ്രസിദ്ധമല്ലോ
 
മുന്നം ഞാൻ ചെയ്ത സഹായങ്ങളൊക്കെയും
ധന്യാ മറന്നിതോ നീ പിന്നെ
എന്നെയും കൂടെ മറപ്പതിനേഷ ഞാൻ
എന്തോന്നു ചെയ്തു സഖേ!  
 
അർത്ഥം: 

സാഹസം പ്രവർത്തിക്കരുതേ, സാഹസം പ്രവർത്തിക്കരുതേ. മാധവനായ ഞാനില്ലയോ? നിനക്ക് ഒരു കാര്യത്തിനും വിഷമമില്ല എന്ന് ലോകപ്രസിദ്ധമാണല്ലൊ. ധന്യാ, മുൻപ് ഞാൻ ചെയ്ത സഹായങ്ങളൊക്കെയും നീ മറന്നുവോ? സഖാവേ, പിന്നെ എന്നെയും കൂടി മറക്കുവാൻ തക്കവണ്ണം ഞാൻ എന്താണ് ചെയ്തത്?

അരങ്ങുസവിശേഷതകൾ: 

മുൻ ശ്ലോകാരംഭത്തോടെ അഗ്നികുണ്ഡത്തിന് പ്രദക്ഷിണം ആരംഭിക്കുന്ന അർജ്ജുനൻ മൂന്ന് പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയിട്ട് 'തൃകൈകൊണ്ടുപിടിച്ചു' എന്നാലപിക്കുന്നതിനൊപ്പം അഗ്നിയിലേയ്ക്ക് ചാടുവാനായി കുതിക്കുന്നു. ഈ സമയത്ത് പെട്ടന്ന് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ശ്രീകൃഷ്ണൻ അർജ്ജുനനെ കടന്നുപിടിച്ച് ബലാൽക്കാരേണ പിന്നോക്കം നിർത്തുന്നു. ഈ സമയത്ത് വലന്തലമേളം മുഴക്കുന്നു. ശ്രീകൃഷ്ണൻ അർജ്ജുനനെ നോക്കി പുഞ്ചിരിതൂകുന്നു. അർജ്ജുനൻ കോപതാപങ്ങളോടെ തലതാഴ്ത്തി നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

അനുബന്ധ വിവരം: 

ഇത് പ്രക്ഷിപ്തപദം ആണ്. ഇതിനു പകരം ആട്ടക്കഥാകാരൻ എഴുതിയിരിക്കുന്നത്:-
 

സാധുവത്സല വിജയ സഖേ! തവ സാഹസമെന്തധുനാ
ദേഹമൈഹികപാരത്രികസുഖദം ദഹനേ ബത ജഹി മാ സുമഹിമൻ (സാധു)
 
അർജ്ജുന നീയിന്നഗ്നിയിലാശുപതിച്ചു ദഹിച്ചിടുകിൽ
ഇജ്ജനമിങ്ങനെവിജ്വരനായ്‌ ജീവിച്ചുവസിച്ചീടുമോ?
നിർജ്ജരപതിസുത! കഠിനമഹോ തവ നിഷ്കരുണത്വമിദം
നിർജ്ജിതശാത്രവജീവതിമയിമിത്രേസാദ്ധ്യമിതുമമപാർത്ഥകഥകളിതു

ഈ വരികൾ ആണ്.