ഭീതിയുള്ളിലരുതൊട്ടുമേ തവ
[[ ധസമുദ്രസംലംഘരൂപദർശനേ
സമുത്സുകാ യാതികഠോരഭീഷണാം
സമീരജന്മാപി സമീപവർത്തിനേ
സമീരജായാത്മതനൂദർശയൽ
തതഃ സ്വരൂപം ഭയദം ഹനൂമതഃ
പ്രസിദ്ധകീർത്തേഃ പ്രസമീക്ഷ്യ പാണ്ഡവഃ
അതീവ ഭീതഃ പ്രണിപത്യ പാദയോ-
രിതീദമേനം വചനം ബഭാഷെപ ]]
കോട്ടയത്ത് തമ്പുരാൻ രചിച്ചത്.
[[ ധസമുദ്രസംലംഘരൂപദർശനേ
സമുത്സുകാ യാതികഠോരഭീഷണാം
സമീരജന്മാപി സമീപവർത്തിനേ
സമീരജായാത്മതനൂദർശയൽ
തതഃ സ്വരൂപം ഭയദം ഹനൂമതഃ
പ്രസിദ്ധകീർത്തേഃ പ്രസമീക്ഷ്യ പാണ്ഡവഃ
അതീവ ഭീതഃ പ്രണിപത്യ പാദയോ-
രിതീദമേനം വചനം ബഭാഷെപ ]]
ആശയമതെങ്കിലിപ്പോള്‍ ആലോകയ മമ ദേഹം
ചെമ്പട (കാലം താഴ്ത്തി 16 മാത്ര)
ആയാസമുണ്ടായീടൊല്ല ആവോളം ചുരുക്കീടുന്നേന്‍
ബാലതകൊണ്ടു ഞാന്‍ ചൊന്ന
വാക്കുകള്‍ കരുതീടായ്ക
കാലിണ കൈവണങ്ങുന്നേന്‍
കാരുണ്യാംബുധേ സോദര
അഗ്രജ നീ ജലധിയെ
വ്യഗ്രം കൂടാതെ കടന്ന
വിഗ്രഹം കാണ്‍മതിനുള്ളിലാഗ്രഹം
വളര്‍ന്നീടുന്നു
രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാന്‍
ചെമ്പട കാലം താഴ്ത്തി 16 മാത്ര
താവകസഹജന്‍ മമ നാമം ഹനുമാനല്ലോ
പല്ലവി
(വാചം ശ്രൃണു മേ മാനുഷപുംഗവ)
ചരണം 1
[[ ബാലിഭയംകൊണ്ടു ഭാനുനന്ദനൻ വാഴുമ്പോൾ
വേല പലതും ചെയ്തവൻ വേദന കളഞ്ഞതും ഞാൻ ]]
ജലവിലോചനയായ ജനകയെ കാണ്‍മതിനായി
ജലധി ലംഘിച്ചു ലങ്കയെ ജ്വലനാല്‍
സംഹരിച്ചതും ഞാന്‍
(വാചം ശൃണു)
വാചം നിശമ്യ സമുപേത്യ കപേര്‍ബ്ബലീയാന്‍
വാലാഗ്രമസ്യ നഹി ചാലയിതും ശശാക
വ്രീളാനതോ ഗതധൃതിര്‍വ്വിവശോ വിവേകീ
പ്രോവാച വാനരവരം വചനം സശങ്കഃ
പല്ലവി
വാചം ശ്രൃണു മേ വാനരപുംഗമ
തേജോരാശേ സാദരമിപ്പോള്‍
ചരണം 1
പാശധരനോ നീ ചൊല്‍ക പാകവൈരിതാനോ വീര
കീശവരനല്ലെന്നതും കേവലം കരുതീടുന്നേന്‍
(വാചം ശൃണു മേ.. വാനരപുംഗവ)
ചരണം 2
സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാര്‍ക്കും
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടേണം
(വാചം ശൃണു മേ)
ഭുവനകണ്ടകനായ ദശകണ്ഠന്‍ തന്റെ
ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
പവനന്ദനനായ ഹനുമാനെറയറിയാതെ
അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ
(കുമതേ കാലം കളയാതെ ഗമിച്ചാലും
കപിവര വഴിയീന്നുകുമതേ)
ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
മനുജപുംഗവ ഭവാന് ചൊന്നതും
വിനയവാരിധേ മമ കൌതുകം വളരുന്നു
കനിവോടവനാരെന്നു പറക നീയെന്നോട്
വനചര തവ കുലമതിലുണ്ടു വായു-
തനയനായ്ക്കപികുലവരനാകും
ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
മനതാരില്‍ മടി നിന്നെക്കടന്നുപോവതിനിപ്പോള്‍
കുമതേ കാലം
കളയാതെ ഗമിച്ചാലും
കപിവരവഴിയീന്നുകുമതേ
ഉലകിതില്‍ ബലവാന്‍ ആകിയ ഭവാനെന്നെ
വിലംഘിച്ചു വിരവോടു ഗമിച്ചാലും
കലുഷതയതുകൊണ്ടു നഹി മമ മനതാരില്‍
അലസരില്‍ കൃപ തവ കുലധര്‍മ്മമറിഞ്ഞാലും
നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
വരികിലുമൊരുഭയം നഹി മമ
വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
പറയായ്ക കപേ ഭീരുജനത്തോടെന്നതുപോലെ
(കുമതേ കാലം കളയാതെ ഗമിച്ചാലും കപിവര
വഴിയില്‍ നിന്നു കുമതേ)
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.