രംഗം പതിനാല്

ആട്ടക്കഥ: 

ദധീചി ദക്ഷന്‍റെയടുക്കല്‍നിന്ന് പോന്നതിനുശേഷം കലഹപ്രിയനായ നാരദന്‍ കൈലാസത്തിലെത്തി ശിവനുമായി കുശലപ്രശ്നങ്ങള്‍ ആരംഭിച്ചു. ദക്ഷന്‍ നടത്തുന്ന യാഗത്തെപ്പറ്റിയും ശിവന്  യാഗഭാഗം തരില്ല എന്ന ദക്ഷന്റെ തീരുമാനത്തെപ്പറ്റിയും നാരദന്‍ ശിവനോട് പറഞ്ഞു. ദുഷ്പ്രവൃത്തികളുടെ ഫലം ദുഷ്ടന്മാര്‍ അനുഭവിക്കും എന്ന്‍ പറഞ്ഞ് പരമശിവന്‍ നാരദനെ യാത്രയാക്കി.