പോകുന്നു ഞങ്ങളിദാനീം

രാഗം: 
താളം: 
ആട്ടക്കഥ: 
പോകുന്നു ഞങ്ങളിദാനീം നരലോകത്തിനീശ! തൊഴുന്നേൻ
ലോകത്രയത്തിന്റെ ദുഷ്കൃതി തീരുമ്പോ-
ളേക്ത്വമേകണം കാരുണ്യമൂർത്തേ! 
 
കംസവധാദികഴിഞ്ഞു യദുവംശത്തിനാപത്തൊഴിഞ്ഞു;
ഹിംസിച്ച ദുഷ്ടരിൽ മിക്കതുമിങ്ങായി;
സംസാരം മുറ്റും സാധുക്കൾക്കല്ലോ. 
 
അങ്ങനെയിരിക്കുമ്പോൾ കാണ്മാനിങ്ങു വരുത്തുകമൂലം
ഇങ്ങനെയുണ്ടോ അവതാരങ്ങളി-
ലെങ്ങുമീവണ്ണം വന്നിട്ടും പോയിട്ടുമുണ്ടോ? 
 
സപ്രമോദമടിയങ്ങളിപ്പോളാശു ഗമിക്കുന്നോൻ
ത്വത്പരിതോഷകാരണാൽ ക്ഷിപ്രമേവ നമസ്കാരം