ഭവതു കരുണാവസതേ

കഥാപാത്രങ്ങൾ: 
ഭവതു കരുണാവസതേ ഭവികമാശു നൃപതേ!
ഭവദമലകീർത്തിയാൽ പാരാതെ
ഭുവനമെല്ലാം വെളുത്തുചമഞ്ഞിതേ
 
ചന്ദകുലാധിപതേ നന്നു വീര്യമുന്നതകൗതുകമിയന്നു-
ഇന്ദ്രസഭയതിലെന്നുമരവിന്ദലോചനമാർകൾ പാടീടുന്നു
 
ദ്വാരകാപുരിയിങ്കൽ നിന്നു ഞാനും വീരമൗലേ! കേളിങ്ങു വരുന്നു
സീരപാണിതാനും മുതിർന്നു വേളി-
ക്കാരൂഢമോദമൊരുക്കി വാണീടുന്നു
 
ചൊല്ലുവാൻ മാത്രമില്ലെങ്കിലും ഒരു നല്ല വിശേഷം നീ കേട്ടാലും!
കല്യാണം ചെയ്‌വാനൊരുങ്ങി മാലും
 
അൽപ്പമില്ലാതഭിമന്യു വന്നിതുപോലും
ഭീമജനിരാവാനുമൊത്തു ശീഘ്രം ശ്രീമാനം നിന്നൊടു ചെറുത്തു-
ധീമാനവൻ ജയമെടുത്തു മുദാ
 
കാമിനിമണിയാളെ ഗ്രഹിക്കും‌പോൽ തരം‌പാർത്തു