ബാണയുദ്ധം

ബാണയുദ്ധം ആട്ടക്കഥ

Malayalam

മൂഢ! മുരാന്തക

Malayalam
ബാണാസനേഷു കരവാളഗതാ ശതഘ്നീ
തൂണാരിശൂലമുസല വൃതിഷക്തപാണീഃ
ഏണാങ്കചൂഡകരുണാകണികൈധമാനോ
ബാണോ ബഭാണ പരുഷം പുരുഷം പുരാണം
 
 
മൂഢ! മുരാന്തക മൃധഭൂവി നിന്നുടെ
രൂഢമദം കളവേനധുനാ
 
ഗോപവധൂടികളുടെ കുടിയിൽ പല
ചാപലകർമ്മം ചെയ്തതിനുടെ ഫല- 
 
മാപതിതം ബഹു കണ്ടുകൊൾക നീ
പാപമതേ! പരിചോടു ഹനിപ്പേൻ

 

ആഹവം ചെയ്‌വാനസുരഖേട

Malayalam
ജ്യാരവേണ ഭുവി ഭാവിസംഗരേ
ബാണചണ്ഡഭുജദണ്ഡഖണ്ഡനം
ബോധയന്നിവ ബലീം തദാത്മജം
മാധവഃ കലഹകാമ്യയാഭ്യധാൽ
 
 
ആഹവം ചെയ്‌വാനസുരഖേട! വന്നിടു നീ
ബാഹാവലേപം കൊണ്ടു മോഹിതനായിന്നു നീ
 
സാഹസം പലതു ചെയ്തതിൽ ഫലമി-
വേഹി ചാപലമിന്നു തവ മുതിർന്നു
 
അരികിൽ വിധിവശേന ചേന്നു
കണ്ഠേകാളൻ നിന്നുപകണ്ഠേ
 
യുണ്ടേന്നാകിലും കുണ്ഠത നഹി നമുക്കു നിന്നുടയ
കണ്ഠകാണ്ഡമസിനാ നിശിതഖനിനാ
അരിവരനതി ജഡമതേ! അഹം

രംഗം 14 കൃഷ്ണനും ബാണനും തമ്മിൽ യുദ്ധം

Malayalam

ശ്രീകൃഷ്ണൻ ബാണാസുരനെ യുദ്ധത്തിനു വിളിക്കുന്നു. തോൽപ്പിക്കുന്നു. എല്ലാ കൈകളും അറുത്തുമാറ്റുന്നു. ശിവന്റെ അഭ്യർത്ഥനപ്രകാരം നാലുകൈകൾ മാത്രം തിരിച്ച് ലഭിയ്ക്കുന്നു.

അത്ര നിൻ സ്തുതികൾകേട്ടു

Malayalam
അത്ര നിൻ സ്തുതികൾകേട്ടു എത്രയും പ്രസന്നനായ് ഞാൻ
അത്തലിനി വേണ്ടാ നിനക്കിത്രിലോകിയിൽ
 
ഇക്കഥയുച്ചരിക്കുന്നദിക്കിലും ഭവാനിനിമേൽ
നിൽക്കരുതെന്നാജ്ഞയാലേ വെക്കം പൊയ്ക്കൊൾക
 
 
 
 
തിരശ്ശീല

വാസുദേവ ജയ ജയ

Malayalam
വാസുദേവ ജയ ജയ വാസവോപല ഭാസുര!
ദാസനഹമെന്നറിക പാഹി മാം ശൗരേ!
 
ഹന്ത ഞാനഹന്തകൊണ്ടു സന്തതം ചെയ്ത പിഴകൾ
ചിന്തയിൽ കരുതീടൊല്ല ചിന്മയാകൃതേ!
 
വിശ്വമായീടുന്നതും നീ വിഷ്ണുവായീടുന്നതും നീ
ശാശ്വതനാകുന്നതും നീ ശാസി മാം വിഭോ!
 
നിന്നുടെ തേജസ്സുകൊണ്ടു ഖിന്നനായീടുന്നോരെന്നെ
ഇന്നപാംഗകലകൊണ്ടു ഒന്ന് നോക്കേണം

ജ്വരശ്ശിവസ്യ വൈഷ്ണവജ്വര പ്രഹാരപീഡിതഃ

Malayalam
ജ്വരശ്ശിവസ്യ വൈഷ്ണവജ്വര പ്രഹാരപീഡിതഃ
പുരസ്സമേത്യ നിസ്പൃഹൈഃ പുരസ്കൃതസ്യ യോഗിഭിഃ
ഹരേഃ പദാംഭുജം സ്പൃശൻ കരേണ നമ്രകന്ധരഃ
പരാം വിനീതതാം വഹൻ പരാം നുതീം തദാതനോൽ

ശങ്കരകിങ്കര നിന്നുടെ പ്രൗഢികൾ

Malayalam
ശങ്കരകിങ്കര നിന്നുടെ പ്രൗഢികൾ
പങ്കജാക്ഷജ്വരത്തോടു ഫലിക്കുമോ?
 
എങ്കഴലിൽ വീണു നീ തൊഴുന്നാകിലോ
സങ്കടമില്ല യഥേച്ഛം ഗമിക്ക നീ

ദേഹികളെന്നുടെ ദാഹം സഹിയാഞ്ഞു

Malayalam
ദേഹികളെന്നുടെ ദാഹം സഹിയാഞ്ഞു
മോഹികളായ് വലഞ്ഞീടുന്നതില്ലയോ?
 
മാഹേശ്വരജ്വരം ഞാനെന്നറിക നീ
സാസഹകർമ്മം ചിതമല്ല ദുർമ്മതേ!
 

വിദ്രുതം വന്നമർ ചെയ്കേടോ

Malayalam
വിദ്രുതം വന്നമർ ചെയ്കേടോ സാമ്പ്രതം
ക്ഷുദ്രനെപ്പോലെ നീ കഥനം മാ കൃഥാഃ
 
ദർദ്ദുരഘോഷങ്ങൾ കേൾക്കിൽ ജളമതേ
കാദ്രവേയാധിപനുണ്ടോ ചലിയ്ക്കുന്നു?

Pages