കരിപ്രകര

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

കരിപ്രകര മദഭരപ്രശമ പടു-
കരപ്രഹരമറിഞ്ഞിടാതെ പോയ്
ഹരിപ്രവരന്‍തന്നെ വനപ്രദേശം തന്നില്‍
ഖര:പ്രഥനത്തിനു വിളിക്കുംപോല്‍
കരപ്രതാപം മമ ജഗല്‍‌പ്രസിദ്ധം
മറന്നുരുപ്രതിഘമൊടുമെതിര്‍ക്കിലോ

മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-
പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു

വിഷ്ടപേഷു കീര്‍ത്തിപുഷ്ടി ചേര്‍ത്തു നൃപഹൃദി
പ്രമദമതി പ്രചുരം വരുത്തുവന്‍
 

അർത്ഥം: 

 ആനക്കൂട്ടത്തിന്‍റെ അമിതമായ അഹങ്കാരം നശിപ്പിക്കുന്ന  കൈബലം അറിയാതെ, കഴുത കാട്ടില്‍പോയി സിംഹത്തെ പോരിനു വിളിക്കുന്നതുപോലെ ലോകപ്രസിദ്ധമായ എന്റെ ഭുജബലം അറിയാതെ എതിര്‍ക്കാന്‍ വന്നാല്‍ മുഷ്ടികൊണ്ട് നിന്‍റെ ശരീരം ഇടിച്ചുതകര്‍ത്ത് ലോകത്തില്‍ അനന്തമായ കീര്‍ത്തിയും രാജാവിന്‍റെ ഹൃദയത്തില്‍ സന്തോഷവും വരുത്തും.

അരങ്ങുസവിശേഷതകൾ: 

'മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-
പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു' ഈ ഭാഗം മുറിയടന്തയില്‍