നളചരിതം മൂന്നാം ദിവസം

നളചരിതം മൂന്നാം ദിവസം ആട്ടക്കഥ

Malayalam

ഓർത്തു നീ ചൊന്നതെത്രയുമതിവിസ്മയം

Malayalam

ഓർത്തു നീ ചൊന്നതെത്രയുമതിവിസ്മയം, നന്നി-
തോർക്കിലെനിക്കു പഠിക്കേണമിന്നീവിദ്യയും,
പാത്രമതിന്നു ഞാനോർത്താലും നമ്മിലേ വേഴ്ചയും, ചെറ്റു
പാർത്താലതുകൊണ്ടുവന്നീടുകയില്ല വീഴ്ചയും, ഋതുപർണ്ണ,
നന്നു വന്നിതു നല്ലൊരു സംഗതി-
യിന്നുതന്നെയെനിക്കു പഠിക്കണം;
തന്നുടെ വിദ്യയന്യനു വേണ്ടുകിൽ
നന്നു നൽകുകിലെന്നല്ലോ കേൾപ്പതു.

പാർത്തു കണ്ടു ഞാൻ

Malayalam

പാർത്തു കണ്ടു ഞാൻ നിന്നുടെ വിദ്യാവൈഭവം, അസ്തു
തോർത്തുന്ന വസ്ത്രമിപ്പോയതിനാലെന്തു ലാഘവം?
ധൂർത്തെന്നു തോന്നേണ്ടാ, ചൊല്ലുമാറില്ല ഞാൻ കൈതവം,
പരമാർത്ഥം നിനക്കറിവാനുള്ള വിദ്യയും ചൊല്ലുവൻ,
വിദൂരത്തിൽ താന്നിയെന്ന മരത്തിൽ ദലഫലം
ഞാൻ നിനച്ചപ്പോൾതോന്നിയതിനെണ്ണം
മൂന്നുലക്ഷവും മുപ്പതിനായിരം
ചേർന്നതില്ലെങ്കിൽ ചെന്നതങ്ങെണ്ണുക.

അന്തിയാം മുമ്പെ

Malayalam

അന്തിയാം മുമ്പെ കുണ്ഡിനംതന്നിൽ ചെന്നുചേരേണമെങ്കി-
ലെന്തിനുണ്ടാക്കുന്നു കാലവിളംബനകാരണം?
അന്തികത്തിങ്കലല്ലാ പടം ബഹു-
യോജന വഴി ചെന്നേ ലഭിപ്പൂ;
അതുനല്ല ചിന്തിതനാശനം, അതെന്നിയേ
പാർത്തുപോകിലോ രാത്രിയായ്പ്പോകുമേ
പാഴിലാമിപ്രയാസമിതൊക്കെയും
ഓർത്തുപോന്നതീനേർത്ത വസനമോ
താർത്തേൻവാണിതൻ പാണിഗ്രഹണമോ?

എന്തു ചിന്ത ഹന്ത ഭൂപതേ! ഹൃദയേ നിനക്ക്‌
എന്തു ചിന്ത ഹന്ത ഭൂപതേ!

മന്ദം മന്ദമാക്ക ബാഹുക

Malayalam

‘കണ്ടീലേ രഥവേഗമേവമിവനിക്കൗശല്യമോർത്തീല ഞാൻ,
മിണ്ടീലെന്നോടു ജീവലൻ മികവെഴും വാർഷ്ണേയനും ചെറ്റുമേ,
വേണ്ടീലെന്നു വരും നമുക്കവരതോർത്തല്ലീ തദി‘, ത്യാദിയോർ-
ത്തുണ്ടായുത്തരവസ്ത്രപാതമൃതുപർണ്ണോബോധയദ്‌ ബാഹുകം.

പല്ലവി:
മന്ദം മന്ദമാക്ക ബാഹുക, രഥഹയവേഗം
മന്ദം മന്ദമാക്ക ബാഹുക,

അനുപല്ലവി:
നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-
ക്കെന്നുമല്ല, യെന്നുത്തരീയം വീണു.

ആരയ്യാ! ഈ ബാഹുകൻ

Malayalam

കാണുമ്പോൾ ക്ഷണമപി പിന്നിലാമശേഷം
വീണുംപോമപരിചിതൻ വ്യപേതധൈര്യം;
‘തീക്ഷ്ണേയം രഥഗതിവേഗശക്തി‘യെന്നും
വാർഷ്ണേയൻ വലിയൊരു ചിന്ത പൂണ്ടു ചൊന്നാൻ.

പല്ലവി:
ആരയ്യാ! ഈ ബാഹുകൻ
ദേവേന്ദ്രസൂതനോ! പാർക്കിൽ ആരയ്യോ!

അനുപല്ലവി:
വീരാധിവീരൻ കോസലപതി-
സാരഥിയായി ഭൂതലേ വാണിടുന്നോനിവൻ

ചരണം 1:
ആർക്കു പാർക്കിൽ നൈപുണ്യമേവം, മ-
റ്റാർക്കുമേ പാരിൽ കണ്ടീല ഞാനോ,
നേർക്കുനേരെ നിഖിലവും വിദ്യാ
വാക്കിനുള്ളൊരു കൗശലവും,
ഇല്ല തമ്മിലകലവും താരതമ്യശകലവും,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

പ്രകടിതമഭിമതമൃതുപർണ്ണ

Malayalam

പ്രകടിതമഭിമതമൃതുപർണ്ണ,
വധൂമണിഗുണഗണഹൃതകർണ്ണ,
മമ മതിഗതി പുനരിതിവണ്ണമരുതെന്നുമില്ലാ,
ഇവനൊടുമഹമിഹ തവ സൂതൻ;
അണിമണിരഥവരമധിരോഹ,
ഭജ പുരഭിമത മതിവേഗം മുന്നം,
അഹിമകിരണനഥ ചരമഗിരിസിരസി നിപതതു.
 

മറിമാൻകണ്ണി മൗലിയുടെ

Malayalam

സുദേവോക്താ വാണീ സ്വദയിതതമോദന്തപിശുനാ
സുധാമിശ്രാ പൂർവ്വം ശ്രവസി വിഷധാരേവ പതിതാ
അഥോൽക്കേവാസഹ്യാ ന്യപതദൃതുപർണ്ണസ്യ ച ഗിരാ
തതശ്‌ചിന്താമാപത്തരളഹൃദയോ ബാഹുക ഇമാം.

ബാഹുകൻരങ്ഗത്തിന്റെനടുവിലിരുന്നുകൊണ്ട്‌
ആത്മഗതം

പല്ലവി:
മറിമാൻകണ്ണിമൗലിയുടെ മറിവാർക്കിതറിയാം!

അനുപല്ലവി:
ഒരുമയായ്‌ രമിച്ചിരുന്നൊരു മയാ അപരാധം
അവശം ചെയ്യപ്പെട്ടതോർത്താൽ
വിധുരം നിതരാം ചെയ്‌വാനോ?

വരിക ബാഹുക

Malayalam

പല്ലവി:
വരിക ബാഹുക! എന്നരികിൽ വരിക ബാഹുക!

അനുപല്ലവി:
നിരുപമാന, സാരഥ്യ സാരസ്യപാകേഷു
നീ കേൾക്ക ലോകൈകമാന്യ!

ചരണം 1:
അധരിതസകലനരലോകം ആത്മനൈപുണം
സഫലമാക്കിക്കൊൾവാനിന്നു തരമൊരവസരം;
അതിനു നീതാനോർക്കിലാളെന്നുനിർണ്ണയം
മനസി മാമകേ, തദിഹ മാസ്തു വൈപരീത്യം,
എന്തെന്നും കഥയാമി, മന്ദത കളയേണം.

2
അകൃതകപ്രണയമനുരാഗമാർദ്രഭാവവും
സുകൃതസാധ്യമെന്നിൽ മുന്നേ ഭൈമിക്കതു ദൃഢം;
അവനിസുരന്റെ വാക്കിനുമോർക്കണം ഇതിഹ കാരണം;
അതിനു ശാസ്ത്രം കാമശാസ്ത്രം
സൂത്രം താനറിയാതോ, സുന്ദരീ വിദുഷീ സാ?

Pages