നളചരിതം മൂന്നാം ദിവസം

നളചരിതം മൂന്നാം ദിവസം ആട്ടക്കഥ

Malayalam

ചിന്തിതമചിരാൽ

Malayalam

പല്ലവി:
ചിന്തിതമചിരാൽ വരുമേ നിനക്കൊ-
രന്തരായമില്ല നൃപതേ!

അനുപല്ലവി:
അന്തരംഗേ തവ വാഴുന്നവൻ കലി
വെന്തുനീറിടുന്നു മേ വിഷശിഖിനാ.

ചരണം 1:
ഏതെന്നാകിലുമിവൻ വിടുമുടനേ, പിന്നെ
നീ തന്നെ വേണം തവ ഗുണഘടനേ.
പേ തന്നെ തോന്നുന്നതുമിഹ ഗഹനേ വിട്ടു
ഭൂതനായകനെ നീ ഭജ മൃഡനെ.

സാകേതം തന്നിലെ പോയ്‌ ഋതുപർണ്ണനെ
നീ കണ്ടു സേവകനായ്‌ വാഴ്ക ഗൂഢം
പോമിണ്ടലതുമൂലമായി വൈകിടാതെ
കണ്ടു ഭവിതാമേ സംഗതിയും ഭൂപാലാ

ഇന്ദുമൌലിഹാരമേ

Malayalam

ഇന്ദുമൌലിഹാരമേ, നീ ഒന്നിനി എന്നോടു ചൊൽക,
എന്നെനിക്കുണ്ടാവൂ യോഗം ഖിന്നയാ തയാ, മുന്നെപ്പോലെ
മന്ദിരത്തിൽ ചെന്നു വാണുകൊള്ളുവാനും? എന്നിയേ
അറിയാമെന്നാകിൽ ചൊല്ലേണമെല്ലാം നാഗേന്ദ്ര.

കാദ്രവേയകുലതിലക

Malayalam

പല്ലവി:
കാദ്രവേയകുലതിലക, നിൻ
കാൽത്തളിരെ കൂപ്പുന്നേൻ.

അനുപല്ലവി:
ആർദ്രഭാവം നിൻ മനക്കാമ്പി
ലാവോളം വേണമെന്നിൽ

ചരണം 1:
മാമകദശകളെല്ലാം മനസ്സുകൊണ്ടു കണ്ടു നീ താൻ
ധീമതാംവര, കടിച്ചു ദേഹം മറച്ചു പോയ്‌ മറ്റൊന്നായ്‌
രൂപമെല്ലാം വേറെയൊന്നായ്‌ കേൾക്കേണമേ നാമധേയം
അവനി നീളെ സഞ്ചാരമിനിയാം, പ്രീതോഹം.

2
സജ്ജനസമാഗമത്താൽ സകലജനങ്ങൾക്കുമുണ്ടാം
സജ്ജനിഫലമെന്നല്ലോ സത്യവാചകം.
സജ്വരനായ്‌ നിന്നെക്കണ്ടോരിജ്ജനത്തിന്നിഴൽ തീർന്നു
മിക്കതും, വിപിനത്തിൽനിന്നു പോയാലുമറിയാ കണ്ടാരും.

നൈഷധേന്ദ്ര, നിന്നോടു ഞാൻ

Malayalam

ദഹനമോചിത ഏഷ മഹീഭുജാ
ദശപദശ്രവണേ കൃതദംശനഃ
വിഷധരാധിപതിർവിഗതജ്വരോ
നിഷധരാജമശാദ്വികൃതാകൃതിം.

പല്ലവി:
നൈഷധേന്ദ്ര, നിന്നോടു ഞാൻ നേരുതന്നെ ചൊല്ലാം

അനുപല്ലവി:
വൈഷമ്യമായി മമ, വലുതഹോ! വിധി ജഗതി.

ചരണം 1:
മതിമതി വിശങ്ക തവ മമ ജനനി കദ്രുവല്ലോ
മഹിമാതിരേകത്തിനു മന്ദത പിണഞ്ഞു മമ

2
ഊക്കേറുമഹിവരരിൽ കാർക്കോടകാഖ്യനഹം
ഓർക്കേണമൊരു മുനിയെ മാർഗ്ഗേ ചതിച്ചിതഹം

3
വായ്ക്കും കോപംപൂണ്ടു മുനി ദീർഘമൊരു ശാപം തന്നു
പോക്കുമഴൽ നളനെന്നു മോക്ഷവഴിയരുളി പിന്നെ

എന്നുടെ കഥകളെ എങ്ങനെ

Malayalam

എന്നുടെ കഥകളെ എങ്ങനെ നീയറിഞ്ഞു?
നന്നു നിന്മഹിമാ നമുക്കു തിരിഞ്ഞു;
എന്നോടെന്തു മറവിന്നു തുനിഞ്ഞു?
ചൊന്ന മൊഴിയാൽ നിന്നെ ഞാൻ ദിവ്യനെന്നറിഞ്ഞു.

കത്തുന്ന വനശിഖിമദ്ധ്യഗനാരെടോ

Malayalam

“പേടിക്കേണ്ടാവരുവനരികേ വൻകൊടുങ്കാട്ടുതീയിൽ
ചാടിക്കൊണ്ടാലൊരു ഭയമെനിക്കില്ല, ഞാൻതൊട്ടവർക്കും;
കൂടിക്കണ്ടാലുടനഴലൊഴിച്ചീടുവേനെ“ ന്നുചൊല്ലി-
ത്തേടിക്കണ്ടൊരുരഗപതിയോടൂചിവാൻ നൈഷധേന്ദ്രൻ.

പല്ലവി:
കത്തുന്ന വനശിഖിമദ്ധ്യഗനാരെടോ നീ?
തത്ത്വമേവ വദ മേ.

അനുപല്ലവി:
ചത്തുപോമിവിടെയെന്നു നീ നിനയ്ക്കേണ്ടാ,
ശാപംകൊണ്ടോ ചതികൊണ്ടോ ചാപലംകൊണ്ടോ?

ചരണം 1:
എരിഞ്ഞ തീയിൽ നിന്നല്ലിനി വേണ്ടൂ സല്ലാപം
ഇരുന്നുകൊള്ളുകയെന്റെ ചുമലിൽ നീ ഗതതാപം
അറിഞ്ഞതെങ്ങനെ നീ നൈഷധനെന്ന പേരെ?
പറഞ്ഞീടേണമിപ്പോളാരെന്നുള്ളതും നേരെ.

അന്തികേ വന്നീടേണം

Malayalam

അങ്ങോട്ടിങ്ങോട്ടുഴന്നും വിപിനഭുവി തളർന്നും വിചാരം കലർന്നും
തുംഗാതങ്കം വളർന്നും തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും
തിങ്ങും ഖേദം മറന്നും ദിവസമനു നടന്നീടുമന്നൈഷധേന്ദ്രൻ
വൻകാട്ടിൽ കാട്ടുതീതൻ നടുവിലൊരു ഗിരം കേട്ടു വിസ്പഷ്ടവർണ്ണാം.

പല്ലവി:
അന്തികേ വന്നീടേണം അഴലേ നീ തീർത്തീടേണം

അനുപല്ലവി:
എന്തിവണ്ണമെന്മൊഴി നീ കേട്ടീലയോ പുണ്യകീർത്തേ?

ചരണം 1
കാട്ടുതീയിൽ പതിച്ചേനേ, കളിയല്ലയ്യോ! വേകുന്നേനേ,
കൂട്ടിക്കൊണ്ടു പോക താനേ, കുശലം തവ വൈരസേനേ!

ഘോരവിപിനമെന്നാലെഴുപാരിതാകിൽ

Malayalam

സുരനാഥവരൈ: സുഖേന ജീവൻ
പരമാനന്ദസുനിർവൃതോ നളോയം
ഭവനേ വനതാം വനേ ഗൃഹത്വം
സ പുരാ നിശ്ചിനുതേ വിചാര്യ തത്ത്വം.

പല്ലവി:
ഘോരവിപിനമെന്നാലെഴുപാരിതാകിൽ നഗരം.

അനുപല്ലവി:
നാരിമാരും നവരസങ്ങളും
നയവും ജയവും ഭയവും വ്യയവും
നാടുഭരിപ്പവരോടു നടപ്പതു.

ചരണം 1:
അവടങ്ങൾ സങ്കടങ്ങൾ, അകമേ ദുഷ്ടമൃഗങ്ങൾ,
അധികം ഭീതികരങ്ങൾ
മനസാ വചസാ വിദിതം ഗദിതം
കാമാദികൾതന്നെ നിനച്ചാൽ
ഭീമാകൃതി ധാരികൾ വൈരികൾ.

Pages