അര്‍ജ്ജുന വിഷാദ വൃത്തം

അര്‍ജ്ജുനവിഷാദവൃത്തം എന്ന ആട്ടക്കഥ

Malayalam

വാര്‍ത്തയിതെന്തേ കേള്‍പ്പൂ

Malayalam

വാര്‍ത്തയിതെന്തേ കേള്‍പ്പൂ, ആര്‍ത്തയാം
ഇവള്‍ തന്റെ
നന്ദനനുമകാലം മൃതനായോ ഞാന്‍ മൂലം?
പുത്രദുഃഖാര്‍ത്തരാകും ജനനിമാരനേകം
ഭത്തൃവിയോഗാല്‍ നീറും വിധവകളനവധി
ബന്ധുക്കള്‍ ഹതരായോരായിരമബലകള്‍
അന്തികേ, വരുന്നപോല്‍, ഹന്ത! മേ, തോന്നീടുന്നു.
ദുശ്ശളേ! സഹോദരീ! ക്ഷമയാചിപ്പൂ പാര്‍ത്ഥന്‍
ദുസ്സഹമോര്‍ക്കുന്നേരം, തവ ദുര്‍ഗ്ഗതിയ്ക്കിവനേ മൂലം.

വധിച്ചതല്ലാരും ദൈവം

Malayalam

വധിച്ചതല്ലാരും ദൈവം -
വിധിച്ചതാണെന്നേ ചൊല്ലാം.
താതനെ ഹനിച്ച പാര്‍ത്ഥന്‍
യുദ്ധസന്നാഹത്തോടെ
എത്തീടുന്നെന്നു കേട്ടു
ഭീതനായ് മൃതനായീ

അടരിനല്ലിവിടെ ഞാന്‍ വന്നു

Malayalam

അടരിനല്ലിവിടെ ഞാന്‍ വന്നു
അറിക യാഗാശ്വരക്ഷകനെന്നു
അധ്വരം മമാഗ്രജനൊന്നിന്നു നടത്തുന്നു
അശ്വത്തെ തദാജ്ഞയാ ഞാനുമേ നയിയ്ക്കുന്നൂ.
പറയൂ നിന്‍ തനയനെ ഹനിച്ചതാരെന്നു
പരാക്രമമവനുടെ, തീര്‍ത്തിടാം പാര്‍ത്ഥനിന്നു.

ഈശ്വരന്മാരേ! ഇല്ലേ കാണുന്നില്ലേ

Malayalam

ഈശ്വരന്മാരേ! ഇല്ലേ കാണുന്നില്ലേ
ആലംബഹീനയാമീ അബലതന്‍ ദുഃഖം?
അന്നേ രണത്തില്‍ മൃതരായി, സോദരരുമെന്‍ പതിയും
ഇന്നേകസുതന്‍, സുരഥനേയും, വിധിയേവം ഹരിച്ചിതേ.

വിശ്വംഭരസ്യ സഖനശ്വംഗമിച്ചവഴി

Malayalam

വിശ്വംഭരസ്യ സഖ-
നശ്വംഗമിച്ചവഴി
വില്ലുംധരിച്ചനുഗമിച്ചു.
രിപുജനമെതിര്‍ത്തു.
ഗതിയവര്‍തടുത്തു
അടരിലഥ വിജയനുടെ ശരനികരമേറ്റവരു-
മടിമലരിലടിയറവുചൊല്ലി
ഇത്ഥംതുടര്‍ന്നു ബഹു
ദേശാധിപത്യങ്ങള്‍
പാര്‍ത്ഥന്‍ പടുത്വമൊടുനേടി
നിജസഹജവാഴും
സുരഥനൃപരാജ്യേ
പലതടവുമവിടെ ബത! പടകളൊടുപൊരുതി
യവനതികഠിനമൊടുവില്‍, ജയമമരസുതനാര്‍ന്നു
താതാരി വീണ്ടുമൊരു യുദ്ധത്തിനെത്തിയിതി
വൃത്തം ശ്രവിച്ചുടനെ വീണൂ
യമപുരിഗമിച്ചു
സുരഥനൃപനപ്പോള്‍
അസുവിഗത തനയതനു ജനനിബത കണ്ടവിടെ
വിധിവിഗതിയോര്‍ത്താര്‍ത്തു കേണൂ.

രക്ഷിയ്ക്ക, രക്ഷിയ്ക്ക ഭൂമിപ!

Malayalam

രക്ഷിയ്ക്ക, രക്ഷിയ്ക്ക ഭൂമിപ! ഞങ്ങളെ
രക്ഷിയ്ക്ക ഞങ്ങളെ ഭൂമിപാല!
ഗാത്രം വിറയ്ക്കുന്നു, ശത്രുമഹാബലന്‍
വൃത്രാരി പുത്രനാം പാര്‍ത്ഥനത്രേ നൃപ!
 

വൈരമേതുമേ ഹൃദി കരുതീടേണ്ട

Malayalam

വൈരമേതുമേ ഹൃദി കരുതീടേണ്ട കുമാരാ!
വൈരവും മാത്സര്യവും പാരിതില്‍ സുഖം തരാ.
മിത്രത കൊണ്ടേ കുലം പുഷ്ക്കലമായിത്തീരൂ
മാതുലരായിട്ടെന്നും മാനിയ്ക്ക പാര്‍ത്ഥന്മാരെ.

പാദപങ്കജം തവ സുതനിതാ വണങ്ങുന്നു

Malayalam

പാദപങ്കജം തവ സുതനിതാ വണങ്ങുന്നു
എന്തിതെന്നംബേ, ഇന്നു ഖിന്നയായ് മരുവുന്നൂ?
പാര്‍ത്ഥന്മാരൊടു പ്രതിചെയ്തീടാന്‍
പുത്രനിവന്‍മതി, ഓര്‍ക്കുക ജനനീ!
പരമേശ്വര പദസേവകളാലെ
വരമതിനായ് ഞാന്‍ നേടിടുമുടനെ.
 

ക്ഷിതിപതി ധൃതരാഷ്ട്രസുതയായി

Malayalam

ശ്ലോകം:
പതി, ബന്ധുജനങ്ങളൊക്കെയും
മൃതിപൂകിയതോര്‍ത്തു ഖിന്നയായ്
സുതനൊത്തുവസിച്ചിടുന്നൊരാ-
ധൃതരാഷ്ട്രജ ചിന്തചെയ്തിദം.

പദം
ക്ഷിതിപതി ധൃതരാഷ്ട്രസുതയായി ജനിച്ചതും
അതിപരാക്രമികളാം ശതരൊത്തു വളര്‍ന്നതും
പതിയായി ധൃതവീര്യന്‍ ജയദ്രഥന്‍ ഭവിച്ചതും
വിധിമൂലമെല്ലാമിന്നു സ്മൃതിയായിക്കഴിഞ്ഞിതേ.
അതിമാത്രക്ഷണികങ്ങള്‍ അവനിയിലഖിലവും,
മൃതിപൂകും ദിനംവരെ സുതനേകനവലംബം
മതിചൂടും കുറയുന്നൂ, സുതസുതനിവനോടു-
മതിചൂടും ഭഗവന്‍െറ ചരിതങ്ങളുരചെയെ്ക

Pages