സന്താനഗോപാലം

സന്താനഗോപാലം ആട്ടക്കഥ

Malayalam

പുരുഷോത്തമൻകൃഷ്ണന്റെ

Malayalam

 

പുരുഷോത്തമൻകൃഷ്ണന്റെപുരിയിൽമരുവീടുന്ന
ധരണീസുരനൊൻപതുമക്കൾജനിച്ചപ്പൊഴേ
തരസാനീതരായിനിന്നാൽ കേൾക്ക പത്താമനിപ്പോൾ
ഉത്ഭവിച്ചോരർഭകനെ പിതൃപ്രഭോ നീ മമശരകൂടാൽ
കപടവശാലിന്നപഹൃതനായി തന്നീടുകിടാനീം വിരവോടു 

പരുഷവചനങ്ങൾമതി

Malayalam

പരുഷവചനങ്ങൾമതി പറകപരമാർത്ഥം പരമ-
പൂരുഷപ്രിയസഖനു പാർക്കിലില്ലസാദ്ധ്യമൊന്നും

പഴുതേയെന്തേ കലഹിച്ചുവിളിച്ചു  സമരാർത്ഥം
പരിചിനൊടുതരുവൻ തവ പറഞ്ഞുകൊൾകവേണ്ടുന്നവ
 

ഏതൊരുഭൂദേവതനയനേതൊരുദേശം
നീതനായി നൂതനമെന്നാലഹംജാനേ ദൂതരുമേവംചെയ്യാ താനേ

മഹിഷവാഹന

Malayalam

 

മഹിഷവാഹന ഭവാനഹിതഭാവംതുടർന്നാൽ
മഹിതമാഹാത്മ്യംചിന്തിപ്പനോ സഹസൈവ നിന്നാൽ
വിഹിതം കൈതവംസഹിപ്പനോ നഹി സംശയം തേ മന്ദിരം
ദഹിപ്പതിന്നോരന്തരം വിനൈവ നേരെ-
നിന്നരനാഴികയെന്നോടുപൊരുതുക തന്നീടുക ദ്വിജസുതമഥ നീ 

ധർമ്മരാജവിഭോ

Malayalam

 

നിശമ്യ ഭൂദേവഗിരം സ പാണ്ഡവ-
സ്തമുത്തരം കിഞ്ചന നോക്തവാനസൗ
കൃതാന്തഗേഹം സമവാപ്യ ച ക്ഷണാത്‌ 
രുഷാരുണാക്ഷസ്തമുവാച ഭാസ്കരീം!!

പദം:

ധർമ്മരാജവിഭോ!ഭവൽപദസരസീരുഹയുഗളം ധർമ്മജാനുജനേഷ വന്ദേ
ധർമ്മമോ പിതൃനാഥവഞ്ചന കർമ്മമെന്നൊടുചെയ്തതു നീ ബത

രംഗം 6 ധർമ്മരാജാവിന്റെ ആസ്ഥാനം

Malayalam

ബ്രാഹ്മണന്റെ ശകാരം കേട്ട് അർജ്ജുനൻ ഉടൻ തന്നെ യമലോകത്ത് എത്തി ധർമ്മരാജാവിനോട് ബ്രാഹ്മണബാലനെ തരുവാൻ ആവശ്യപ്പെടുന്നു. യമരാജാവാകട്ടെ ദ്വാരകയിലെ ബ്രാഹ്മണകുമാരന്റെ മരണം ഞാൻ അറിഞ്ഞിട്ടില്ല, എന്റെ അറിവോടുകൂടിയല്ലാതെ യമകിങ്കരന്മാർ കർമ്മം ചെയ്യുകയുമില്ല എന്ന് അരുളിച്ചെയുന്നു. ശ്രീകൃഷ്ണനോട് ചെന്ന് ചോദിക്കാൻ ആവശ്യപ്പെടുന്നു. അർജ്ജുനൻ യമലോകത്ത് നിന്നും പോരുന്നു. ഇത്രയും ആണ് ഈ രംഗത്തിൽ ഉള്ളത്.

ഈ രംഗവും അടുത്ത രംഗവും സാധാരണ കളിക്കാറില്ല.

മൂഢ! അതിപ്രൗഢമാം

Malayalam
ഈറ്റില്ലത്തിനകത്തുനിന്നുടനെഴും രോദാകുലാം ഭാരതീം
ഏറ്റം ദുഃഖമൊടു നിശമ്യ സഹസാ മൂർച്ഛിച്ചു വീണൂ ദ്വിജൻ !
കാറ്റേശും ദഹനാഭ പൂണ്ടു സഹസാ കോപാന്ധനായിട്ടവൻ
ചുറ്റം ഹന്ത വെടിഞ്ഞു നിഷ്ഠുരമധിക്ഷേപിച്ചു ശക്രാത്മജം!!
 
പദം:
 
മൂഢ! അതിപ്രൗഢമാം നിന്നുടെ പാടവം കുത്ര ഗതം?
രൂഢാധികമോടിയെഴും ശരകൂടംകൊണ്ടെന്തു ഫലം ജളപ്രഭോ (മൂഢ)
 
വീണ്ടും വീണ്ടും മുന്നം വേണ്ടുംപ്രകാരത്തിൽ
പാണ്ഡവ! നിന്നൊടു ഞാൻ ഇതു
വേണ്ടാ ദുർമ്മോഹം തുടങ്ങേണ്ടാ നീയെന്നു

കരുണാവാരിധേ കൃഷ്ണാ

Malayalam

ഏണാങ്കപ്രതിമാഭിരാമവദനാ ബാലാ സുശീലാ തദാ
വീണാഭാഷിണി വിപ്രപത്നിയുമുടൻ പെറ്റാളസൗ കൗതുകാൽ!
പാണൗ തഞ്ചവഹിപ്പതിന്നു സഖിയും ഭാവിച്ചു തസ്മിൻ മുദാ
കാണാഞ്ഞാത്മജമാത്തശോകവിവശാ സാദ്ധ്വീ രുരോദാഞ്ജസാ!

പദം:
കരുണാവാരിധേ കൃഷ്ണാ നരനേയും ചതിച്ചായോ?
ശരണരഹിതരാമിജ്ജനങ്ങൾ മൂലം
പരമപൂരുഷ തവ ഭഗിനിബാലികയ്ക്കയ്യോ
പെരികെ വൈധവ്യദുഃഖം വരുവതുചിതമോ തേ?

ജ്വലിച്ചകാന്തിയോടാശു ജനിച്ച ബാലകൻ ഭൂമൗ
പതിച്ചീടുന്നതിന്മുമ്പെ മറച്ചു ദൈവം
ലഭിച്ചീലാ ശവം പോലും ഫലിച്ചീല അർജ്ജുനയത്നം
വരച്ച രേഖയെ മൂർദ്ധനി മറിച്ചുവെച്ചുകൂടുമോ?

ശരകൂടമാകിയൊരു

Malayalam

ശരകൂടമാകിയൊരു വരസൂതികാഭവനം
പരിചൊടുകാൺകമോദാൽ ഗിരികൂട തുംഗതയും
പരിചൊടു കൈകൂപ്പും പെരുതായൊരുന്നതിയും
പരപ്പിനൽപതമ വലിപ്പമുറപ്പുമപി നനു

കെൽപേറുന്നകാലനും കടപ്പാനെളുതല്ലയിതിൽ വിപ്രാ ഭയാതിമോദാൽ
ത്വൽപ്രാണനാഥയായൊരു ഉൽപല വിലോചന ഗർഭിണി വിശതു സുഖം
പരിവൃതയായിതിലഴകൊടു മമ (ശര)

ബ്രാഹ്മണേന്ദ്ര! കൂടെപ്പോരുന്നേൻ

Malayalam

ബ്രാഹ്മണേന്ദ്ര! കൂടെപ്പോരുന്നേൻ ത്വൽപ്രിയ പെറും
ആത്മജനെക്കാത്തുതരുന്നേൻ
കാർമുകമിതല്ലോ കാൺക ആത്മജരക്ഷാസഹായം
ധർമ്മരാജാദികളിന്നു മന്മതത്തെ ലംഘിക്കുമോ?
വ്യാകുലത്വമേതും അരുതേ ഭൂസുരമൗലേ!
പോകനാമെങ്കിലോ വൈകാതേ.

Pages