ഉത്തരാസ്വയംവരം

Malayalam

ശേഷേ ശയാനം വിഹഗേ ശയാനം (ധനാശി)

Malayalam
ശേഷേ ശയാനം വിഹഗേ ശയാനം
ധൂതാരിജാതം ശ്രിതപാരിജാതം
ശേഷാലയേശം കമലാലയേശം
ശ്രീപത്മനാഭം ഭജതാഞ്ജനാഭം
 
 
 
 
 
ഉത്തരാസ്വയംവരം സമാപ്തം

പാർത്ഥിവവര ശൃണു വീര

Malayalam
പാർത്ഥിവവര! ശൃണു വീര! യുധിഷ്ഠിര!
ധൂർത്തു പെരുത്തൊരു ധാർത്തരാഷ്ട്രന്മാരെ
 
പാർത്തീടാതിനി വെന്നു രണാങ്കണേ
പാർത്തലമിതു നീ പാലിച്ചീടും
 
അല്ലലശേഷം തീർത്തു, നിനക്കിഹ
കല്യാണങ്ങൾ വരുത്തുവനധികം
 
ഉല്ലാസേന വസിച്ചീടുക തവ
മല്ലാരാതിയിതിന്നു സഹായം

കരുണാം വിധേഹി മയി കമലനാഭ

Malayalam
നിഷ്‌പ്രത്യുഹമഥോത്തരാപരിണയേ തസ്മിൻ സമാപ്തേ ശുഭേ
പ്രത്യാദിത്സുരസൗ സുയോധനഹൃതാം പൃത്ഥ്വിം സ്വകീർത്ത്യാ സമം
കൃഷ്ണം വൃഷ്ണിപതിം നതാർത്തിശമനം വിശ്വേശ്വരം ശാ‍ശ്വതം
ലക്ഷ്മീനാഥമുവാച ഭക്തിവിവശോ ധർമ്മാത്മജന്മാ ഗിരം
 
കരുണാം വിധേഹി മയി കമലനാഭ!
കരുണാം വിധേഹി മയി
 
ശരണാഗതോസ്മി തവ ചരണയുഗളം
 
സംസാരവാരിനിധിതന്നിൽ വീണുഴലുന്ന
പുംസാമശേഷാർത്തി തീർത്തുകൊൾവാൻ
 
കംസാരിയായ തവ കാരുണ്യമില്ലാതെ
കിം സാരമവലംബമാർത്തബന്ധോ!

രംഗം 18 ധർമ്മപുത്രരും ശ്രീകൃഷ്ണനും

Malayalam

ഉത്തരയുടെ വിവാഹം മംഗളകരമായി കഴിഞ്ഞു. ഇനി എന്ത് ചെയ്യണം എന്ന് ധർമ്മപുത്രർ, ശ്രീകൃഷ്ണനോട് ഉപദേശം തേടുന്നു. അവസാനരംഗം ആണിത്.

ദൂതഹൂതനഗരാഗതാവനിപ

Malayalam
ദൂതഹൂതനഗരാഗതാവനിപലോലചാമരസമീരണൈർ-
ദ്ധൂതപേശലപതാകികാശതവിരാജിതേ സ ധരണീപതിഃ
ശ്വേതവാഹനഗിരാ പരാർദ്ധ്യമണിഭൂഷണാം ശുഭകരേ ദിനേ
ജാതമോദമഭിമന്യവേ ശുഭഗുണോത്തരാമദിശദുത്തരാം

ഭാസുരേഷു മണിമന്ദിരേഷു സമലങ്കൃതേഷു

Malayalam
ഭാസുരേഷു മണിമന്ദിരേഷു സമലങ്കൃതേഷു ച വിശേഷതോ
യോഷിതാമപി ഗണേഷു തത്ര ധൃതഭൂഷണേഷു പരിതോഷതഃ
ഭൂസുരേഷു കുതുകാകുലേഷു പുനരുച്ചലൽപടഹനിസ്വനേ
വാസുദേവമുഖയാദവാളിപരിമേദുരേ പുരവരോദരേ

അപരാധം പലതും ഞാനറിയാതെ

Malayalam
അപരാധം പലതും ഞാനറിയാതെ ചെയ്തതു
കൃപയോടു സകലവും സഹിച്ചീടേണം
 
ഉപകാരമിതു ചെയ്യാമെന്നുടെ തനയയെ
സപദി ഫൽഗുനനു ഞാനും തരുവനിഹ നൂനം

വിജ്ഞാനസ്വരൂപനാം ലക്ഷ്മീശകൃപയാലേ

Malayalam
വിജ്ഞാനസ്വരൂപനാം ലക്ഷ്മീശകൃപയാലേ
യജ്ഞസേനനന്ദിനിയായീടുമിവളോടും
 
അജ്ഞാതവാസമൊരാണ്ടാനന്ദമൊടു ചെയ്തു
പ്രാജ്ഞ! നിന്നുടെ സവിധേ പ്രഥിതഗുണജലധേ!
 
ചനം മേ ശൃണു സുമതേ! മാത്സ്യഭൂപേന്ദ്ര!
വചനം മേ ശൃണു സുമതേ!
 
സോഹം ധർമ്മജൻ കങ്കൻ, വലലനായതു ഭീമൻ,
ഹാഹന്ത! ബൃഹന്നളയായതർജ്ജുനനല്ലൊ,
 
വാഹപാലകൻ നകുലൻ, സഹദേവൻ പശുപാലൻ,
മോഹനാംഗിയാം സൈരന്ധ്രി ദ്രുപദനൃപപുത്രി

സുദിനം നിങ്ങളെ കാൺകയാൽ

Malayalam
നിസ്തീർണ്ണസത്യജലധീൻ നിജവേഷഭാജോ
വിദ്യോതമാനമണിഭൂഷണഭൂഷിതാംഗാൻ
ദൃഷ്ട്വാ വരായുധധരാനഥ പാണ്ഡവേയാൻ
തുഷ്ടോ ജഗാദ വചനം സ വിരാടഭൂപഃ
 
സുദിനം നിങ്ങളെ കാൺകയാൽ, ഹന്ത മേ ഭാഗ്യം
സുദിനം നിങ്ങളെ കാൺകയാൽ
 
സദനവും നയനവും സഫലം മാമകമിന്നു
ക്ഷാത്രമായൊരു ധർമ്മം ഗാത്രമഞ്ചു കൈക്കൊണ്ടു
 
നേത്രഗോചരമായപോലെ നിങ്ങളൈവരും
രാത്രീശകുലദീപന്മാരാം പാണ്ഡവ, രതി-
മാത്രം മേ വളർത്തീടുന്നു മനസി മുദമിന്നു

 

രംഗം 17 വിരാടരാജാവിന്റെ ആസ്ഥാനസഭ

Malayalam

വിരാടരാജാവിന്റെ ആസ്ഥാനസഭയിൽ വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് പാണ്ഡവർ അവരുടേതായ രൂപഭാവവേഷങ്ങളിൽ ആസനസ്ഥനരാവുന്നു. അവരെ അഭിസംബോധന ചെയ്ത് വിരാടരാജാവ്, അറിയാതെ താൻ ചെയ്ത തെറ്റുകൾ ക്ഷമിക്കണം എന്ന് പറയുന്നു. അതിനുപകരം തന്റെ മകളായ ഉത്തരയെ അർജ്ജുനനു നൽകാം എന്നും പറയുന്നു. ഉത്തരയെ അഭിമന്യു വിവാഹം ചെയ്യുന്നു. ഉത്തരാസ്വയംവരം രണ്ട് ശ്ലോകങ്ങളിൽ കഴിക്കുന്നു.

Pages