ശ്രീരാമപട്ടാഭിഷേകം

കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ആട്ടക്കഥ.

Malayalam

പുത്ര പുരുഷരത്നമേ

Malayalam
പുത്ര! പുരുഷരത്നമേ! ഭാഷിതം ശത-
പത്രലോചന! കേൾക്ക മേ
 
എത്രനാളായി തവ ഗാത്രമൊന്നു കണ്ടീടാൻ
ആർത്തിപൂണ്ടിഹ മമ നേത്രങ്ങൾ കൊതിയ്ക്കുന്നു?
 
നിർമലഗുണവാരിധേ! മന്മകനേ! നിൻ
നന്മകൾ നിനച്ചെത്രനാൾ
 
അംബുജസമമാകും നിൻ മുഖമിഹ കാണാ-
ഞ്ഞെന്മാനസമിങ്ങയ്യോ!  വന്മാലിയന്നു? ബാല!
 
നെന്മേനിവാകതന്നുടെ പൂവതുപോലെ
നന്മേനിയെഴും നിന്നുടെ
പൊന്മേനി പുണരുവാൻ എന്മേനി മമ ബാല!
 

ഭാഗ്യനിധേ മമ പൂർവ്വജ

Malayalam
ഭാഗ്യനിധേ! മമ പൂർവ്വജ! താവക-
പാദയുഗം പണിയുന്നേൻ
 
യോഗ്യമിദം തവ വാക്യമഹോ! ബഹു-
ശ്ലാഘ്യതമം ബത ചേഷ്ടിതവും തേ
 
ത്യാജ്യം തവ ഖലു രാജ്യം രഘുവര-
യോജ്യം ബുധജനപൂജ്യൻ പൂർവ്വജൻ
 
പ്രാജ്യഗുണാകര! പാർക്കുകിലസ്യ നി-
യോജ്യതരല്ലോ ഇജ്ജനമെല്ലാം

മനുകുലപുംഗവ മാമകപൂർവ്വജ

Malayalam
ഇതുക്ത്വാ ഭരതോഥ മോദഭരിതഃ ശ്രീരാമപാദാന്തികം
ഗത്വാഷ്ടാപദപാദുകാദ്വയമയം വിന്യസ്യ ത്വൽ പാദയോഃ
നത്വാ തേന മുദാന്വിതേന സുദൃഢാശ്ലിഷ്ടോ വിശിഷ്ടാഗ്രണീ-
രിത്ഥം സോദരസംയുതസ്സവിനയം വാചം സമാചഷ്ടതം

 

രംഗം 11 അയോദ്ധ്യാരാജധാനി

Malayalam

ശ്രീരാമാദികൾ അയോദ്ധ്യയിലേക്ക് പ്രവേശിക്കുന്നു. കൊട്ടും കുരവയും പഞ്ചവാദ്യവുമൊക്കെ അകമ്പടിയോടെ സദസ്സിനിടയിലൂടെ ആകും വരിക. ശേഷം പട്ടാഭിഷേകം.

വാനരകുഞ്ജര വാതകുമാരക

Malayalam
വാനരകുഞ്ജര! വാതകുമാരക!
വാഞ്ഛിതമദ്യ മേ വിദിതം സഫലം
 
ഭാനുകുലവുമിന്നു നൂനം സനാഥമായി
മാനസേ മമ പരമാനന്ദം വളരുന്നു
 
വ്യഗ്രത തീർന്നു മമ വ്യക്തമായിട്ടിദാനീം
ആഗ്രഹിച്ചതുപോലെ സരസം ത്വരിതം
 
ഉഗ്രപരാക്രമനാമഗ്രജൻ തന്റെ ചാരു-
വിഗ്രഹം തെളിഞ്ഞു ഞാനഗ്രേ കണ്ടല്ലോ ഭാഗ്യാൽ
 
 
 
തിരശ്ശീല

മാന്യഗുണവാരിധേ മന്നവകുമാര

Malayalam
ശിഷ്ടാത്മാവേവമോതീട്ടതുവിധമഖിലംചെയ്തു ശത്രുഘ്നനപ്പോൾ
പുഷ്ടാനന്ദം കലർന്നൂ ജനികളഥ മാലോകരിൽ ശോകമറ്റു
പട്ടാളക്കാരുമെല്ലാം പരിചിനൊടു പുറപ്പെട്ട നേരത്തു വാനിൽ
തുഷ്ട്യാ കോലാഹലം കേട്ടരുളി ഭരതനോടാത്മരൂപീ ഹനൂമാൻ
 
 
മാന്യഗുണവാരിധേ! മന്നവകുമാര!
ഉന്നതമാഹാഘോഷമൊന്നിതാ കേൾക്കുന്നു
 
ഒപ്പമുടനംബുധികളൊന്നായ് ഭവിയ്കയോ?
കെൽപ്പിനൊടു കൽപ്പാന്തകാലം ഭവിയ്ക്കയോ?
 
പാരിച്ചമോദമകതാരിൽ കലർന്നു കപി-
വീരരലറുന്നതെ ഘോരനാദം ദൃഢം

ഇപ്പോളതിൽ പരമൊരു

Malayalam
ഇപ്പോളതിൽ പരമൊരു സന്തോഷം സ്വൽപ്പവുമില്ല നമുക്കു ഭവിപ്പാൻ
മൽപൂർവ്വജനാകുന്ന ഭവാനുടെ കൽപ്പനപോലെ സമസ്തം ചെയ്യാം
അത്ഭുതവിക്രമാ! വന്ദേ താവക തൃപ്പാദതാരധുനാ

ഖേദമശേഷം തീർന്നു

Malayalam
ഖേദമശേഷം തീർന്നു, നമുക്കിഹ മോദം വളരുന്നു
സോദര! സുമതേ! ശത്രുഘ്നാ! ശൃണു
സാദരമെൻ വചനം
 
ആർത്തി പെരുത്തെഴുമമ്മകളോടയി-
വാർത്തയിതോതുക വൈകീടാതെ
ആസ്ഥയോടൊത്തു സുമന്ത്രാദികളൊടു-
മാജ്ഞാപിക്കണമഖിലമിദാനീം
 
ജ്യേഷ്ഠൻ നാളെ വരുന്നൊരുദന്തം നാട്ടിലശേഷരുമറിയണമിപ്പോൾ
പട്ടണമഖിലമലംകൃതമാക്കണമൊട്ടും വൈകരുതതിനുമിദാനീം
ഒട്ടുക്കുള്ളൊരലങ്കാരാദികൾ കൊട്ടാരങ്ങളിലധികം വേണം
വെട്ടിയടിച്ചു വഴിയ്ക്കു നിരക്കെ-പ്പട്ടുവിരിച്ചഥ പൂ വിതറേണം

Pages