രംഗം പതിമൂന്ന്

ആട്ടക്കഥ: 
നന്ദികേശ്വരൻ ദേഷ്യപ്പെട്ടു പോയതുമൂലം ബ്രഹ്മാദികൾ താപാകുലരാകുന്നു.

ആയിടക്ക്‌ ദക്ഷന്‍, വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ട തനന്‍റെ യാഗശാലയില്‍ വച്ച് ഒരു യാഗം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ശിവ വൈരിയായ ദക്ഷന്‍റെ യാഗത്തില്‍ പങ്കുകൊള്ളാന്‍ വസിഷ്ഠന്‍ മുതലായ മഹര്‍ഷിമാര്‍ വന്നില്ല. ദധീചി മഹര്‍ഷി അപ്പോള്‍ അവിടെ വരികയും ദക്ഷനുമായി സംസാരിക്കുകയും ചെയ്തു. മഹര്‍ഷിമാര്‍ യാഗത്തില്‍ പങ്കെടുക്കാത്തതിലുള്ള ദുഃഖം ദക്ഷന്‍ ദധീചിയെ അറിയിച്ചു. ശിവനോടുള്ള സ്നേഹം കൊണ്ടാണ് അവര്‍ വരാത്തതെങ്കില്‍ അതെനിക്ക് ഒരു പ്രശ്നമല്ലെന്നും ശിവന് ഒരിക്കലും യജ്ഞഭാഗം കൊടുക്കില്ലെന്നും ദക്ഷന്‍ അറിയിച്ചു. ദധീചി ശിവന്‍റെ മാഹാത്മ്യത്തെക്കുറിച്ച് ദക്ഷനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു വെങ്കിലും ദക്ഷന്‍ തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഒടുവില്‍ ശിവനെ അവമാനിച്ചുകൊണ്ട് യാഗം നടത്തിയാല്‍ അത് മുടങ്ങുമെന്ന്‍ ദക്ഷനെ ഉപദേശിച്ചു ദധീചി മടങ്ങി.