അടന്ത 14 മാത്ര

Malayalam

സ്വാഗതം സുരമുനിവരരേ

Malayalam
ഇത്ഥം തത്ര ദശാനനോ മയസുതാം മണ്ഡോദരീം ലാളയൻ
സ്വസ്ഥാത്മാ നിവസൻ നിഷേവിത പദൗ സത്രാശനാദ്യൈസ്തദാ
ബദ്ധാമോദമുപാഗതൗ മുനിവരൗ വീണാ വിരാജത്കരൗ
നത്വാ തുംബുരുനാരദൗ കഥിതവാൻ അത്യന്ത വിക്രാന്തിമാൻ
 
സ്വാഗതം സുരമുനിവരരേ!
സാദരം വണങ്ങുന്നേൻ പാദപങ്കജമഹം 
 
എന്നുടെ പുരമതിൽ എങ്ങു
നിന്നഹോ നിങ്ങൾ വന്നുവെന്നതു
 
ചൊൽവിൻ ഇന്നു താപസന്മാരേ
നാകാദി സുര വര ലോകേ സഞ്ചരിക്കുമ്പോൾ
 
ആകവേ മമ വീര്യ വേഗം കേട്ടിതോ നിങ്ങൾ?
 

വീര കേൾ വിപരീത രതികൊണ്ടു ദേഹം

Malayalam
വീര കേൾ വിപരീത രതികൊണ്ടു ദേഹം
പാരം തളർന്നു ഞാൻ ഉറങ്ങുമ്പോൾ
 
ആരാമേ സുരനാരിമാരോടും കൂടി
നേരേ കണ്ടിതു നാഥാ! നിന്നെ ഞാൻ
 
ദേവിയാമുർവ്വശിയെ ഗാഢമായ് പുണർന്നു
ആവോളം അധരവും നുകർന്നു നീ
 
നീവീഹരണം ചെയ്‌വാൻ തുനിയുമ്പോൾ
പാരം ആവില ഹൃദയയായ് ഉണർന്നു ഞാൻ

ആശര കുലമണിദീപമേ ധീര

Malayalam
മണ്ഡോദരീ തുലിത തപ്ത സുധാം തദീയാം
അന്യൂനരാഗ വിവശാ ഗിരമാനിശമ്യ
മന്ദം ജഗാദ തരസാ പരിരഭ്യ കാന്തം
മന്ദാക്ഷ മന്ദ ചപലാലസ ലോചനാ സാ
 
ആശര കുലമണിദീപമേ ധീര
മാ ശുചം കുരു മമ വല്ലഭ!
 
ക്ലേശമുളവായതിന്നു ആകവേ
ചൊൽവാൻ ആശയേ വളരുന്നു നാണവും

 

ബാലകന്മാരോടു മേളിച്ചു ഞങ്ങളും

Malayalam
ബാലകന്മാരോടു മേളിച്ചു ഞങ്ങളും 
ലീലാചെയ്വാനധുനാ അധുനാ വന-    
 
വനജാലങ്ങള്‍ കണ്ടു (കണ്ടു ) വരുന്നുണ്ടു മാതാവേ
കാലം കളഞ്ഞീടാതെ  കളഞ്ഞീടാതെ 

നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍

Malayalam
കദാചിത് വാൽ‌മീകൌ വരുണമഥ ദ്രഷ്ടും ഗതവതി 
സ്വമാതുസ്സീതയാ: പദയുഗസരോജം കുശലവൌ
മുദാതൌ ശ്രീമന്താമനുപമാകുമാരാ-വവനതൌ
ശുഭാംഗൌ വാചം താം ശ്രുതിമധുരമേവം ജഗദതുഃ

 

നിന്‍ പാദാംഭോരുഹം കുമ്പിടുന്നു ഞങ്ങള്‍
അംബ ദയാനിലയേ നിലയേ വര -
 
വരമന്‍പോടു നല്‍കുക ഡിംഭകേളി ചെയ്‌വാന്‍ 
സംഭവിച്ചു സമയം

 

ജയജയ ആശ്രിതബന്ധോ

Malayalam
ജയജയ!ആശ്രിതബന്ധോ!ജയജയഗുണസിന്ധോ!
നിയതിതന്നനുഗ്രഹംമയിവന്നുമഹാമതേ!
 
പരമപാവനകൃതേപരിചോടങ്ങെന്നെ
സുരുഗുരുസൂനുകചനെ-ന്നതറിയേണംകൃപാനിധേ
 
നയജലനിധേനിന്‍റെദയയെന്നിലുദിക്കേണം
നിയമേനഭജിക്കുന്നേന്‍നിയമിനാംകുലവര്യ
 
അതിഗൂഢംആഗാമസാരംചതികൂടാതുപദേശം
മതിമോദാല്‍തരുവാന്‍നീ(നീ)ഗതിയെന്നാര്യസന്ദേശം

വാരിജേക്ഷണ ശൃണു വചനം

Malayalam
വാരിജേക്ഷണ, ശൃണു വചനം മമ ശാരദശശിവദന,
വാരിജശരസമ, നിന്നെ കാൺകയാലേ
മാരമാൽ പെരുകീടുന്നെന്നുടെ മാനസേ
 
സാരസോത്ഭവനാദി സുരവരരെല്ലാരും
സാരത വെടിഞ്ഞങ്ങു ഭൂമിയിൽ ചരിക്കുന്നു
 
സാരമാകും തവ വിക്രമം കൊണ്ടല്ലൊ,
വാരണവരവരയാനസുശീല!
 
ചെന്താർബാണകേളികൾ ചന്തമോടു ചെയ്‌വതി-
നന്തികേ വരികെന്റെ ബന്ധുരാകാരാ,
 
പന്തൊക്കും കുളിർമുല പുണരുക സാദരം
ബന്ധൂകാധരം നുകർന്നമ്പൊടു സുമതേ!

Pages