പൊട്ടാ കേൾ നീ മര്‍ക്കടമേ
പൊട്ടാ കേൾ നീ മര്‍ക്കടമേ കാട്ടിൽ കനിതിന്നു
ഒട്ടും ഭയം കൂടാതെ വസിക്ക തവ നല്ലൂ
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
പൊട്ടാ കേൾ നീ മര്‍ക്കടമേ കാട്ടിൽ കനിതിന്നു
ഒട്ടും ഭയം കൂടാതെ വസിക്ക തവ നല്ലൂ
ഒട്ടും സഹിയായെ നിന്നെ ദുഷ്ടയിങ്ങുകണ്ടാൽ
നഷ്ടമാകും വംശവും തേ സൈന്യവുമാത്മാവും
കഷ്ടമെന്റെ മുന്നിലിന്നു മര്‍ക്കടാ എന്മനം
ഞെട്ടുമാറു പറയുന്നതൊട്ടും സഹിയായേ
നല്ലതല്ല തവ നൃപതല്ലജനാം രാമന്
വല്ലഭയെ കൊണ്ടുപോന്ന കള്ളാ കഷ്ടമല്ലോ
ആരെടാ നീ നീലനോടാ? വീരനെന്നുമത്വാ
നേരെവന്നെതിര്ക്കുന്നതു നല്ലതല്ലാ നൂനം
നിന്റെ പുത്രനാകുമക്ഷമെന്റെ മുഷ്ടിഹതം
മുന്നഞ്ചെയ്തുവല്ലോ ഞാനുമിന്നു നീയിടിക്ക
മുന്നം നീയിടിച്ചീടുക പിന്നെ ഞാനും നിന്നെ
ഒന്നടിച്ചു ഭൂവിയിലിട്ടു കൊല്ലുന്നുണ്ടു നൂനം.
രേരേ സുഗ്രീവനെയെയ്ത വീര പങ്‌ക്തി കണ്ഠ
മാരുതിയാമഹം നിന്നെപ്പോരിന്നെതിര്‍ത്തല്ലോ
ദ്വന്ദയുദ്ധം ചെയ്യേണം നാമിന്നു പങ്‌ക്തികണ്ഠ
നന്നായി മുഷ്ടിമുദ്യമിച്ചിട്ടൊന്നു നാമിടിക്ക
നേരെ നിന്നെയയക്കുമെന്നും കരുതേണ്ടാ
വീരനായ സുഗ്രീവന്‍ ഞാൻ പോരിനണയുന്നു
നാരിയെക്കട്ട കള്ളന്‍ നീ പോരിനായിവന്നാൽ
നേരുവരികയില്ലെന്നു കരുതുക നൂനം
ശ്ലോകം:
ഇത്ഥം യുദ്ധങ്ങൾ ചെയ്തിട്ടുടനനലസുതനൻ കൊന്നുതം യാതുധാനം
സോയം ശ്രുത്വാദശാസ്യന്മതിയതിലധികം പീഡയാകോപമോടും
യുദ്ധംചെയ്‌വാന്തദാനീം ദശമുഖനുടനേ സൈനികൈന്നിര്‍ഗ്ഗമിച്ചൂ
ശ്രീരാമന്‍ നേരിൽ നിന്നിട്ടടൽ പൊരുവതിനായ് ഘോരനാദേന ചൊന്നാൻ
പദം:
വാനവരോടമര്‍ചെയ്തു മാനമേറും മമ
മാനവരുമല്പരാകും വാനവരരും നേരെ
പോരിനണയുന്നതാകില്‍ ഘോരമെന്റെ ബാണം
നേരെയൊഴിച്ചയക്കുമെന്നാരും കരുതൊല്ലാ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.