യുദ്ധം
കൊട്ടാരക്കരക്കരത്തമ്പുരാന്റെ രാമനാട്ടം അവസാനത്തെ കഥ
ദശരഥനരപാലൻ പുത്രരെക്കണ്ടു
ശ്ലോകം
ദശരഥനരപാലൻ പുത്രരെക്കണ്ടുപോയോ-
രളവിലമരനാഥാനുഗ്രഹംകൊണ്ടു സർവേ രണഭുവി മൃതരാകും വാനരാ ജീവയുക്താ-
സ്തദനു മുദിതചിത്താ നിർഗ്ഗതാ നിർജ്ജരേന്ദ്രാഃ
അസ്തു തഥാ രഘുനന്ദന രാമ
അസ്തു തഥാ രഘുനന്ദന രാമ, സ്വസ്തി ഭവതാത്തവ നിസ്തുലവീര
സൗമിത്രേ, നീ രാമനെയനിശം കാമം ശുശ്രൂഷിക്ക സസീതം
ധർമ്മം പ്രാപ്സ്യസി ധർമ്മജ്ഞ ലക്ഷ്മണ
നിർമ്മലമാകും യശസ്സും ലഭിക്കും
ദേവദേവൻ മഹാദേവൻ, വിധിയും ദേവേന്ദ്രനും ദേവതാപസന്മാരും
നിർമ്മലമാകും ബ്രഹ്മമാം തേജസ്സാം ചിന്മയൻ രാമനെ അർച്ചിക്കുന്നല്ലോ?
(സീതയോട്)
മാ കുരു സീതേ, രാമേ, കോപം മാനിനീമൗലേ ജാനകീ ബാലേ
ലോകാപവാദമതില്ലാതെയാക്കുവാൻ നാകാലയനാഥനാകിയ രാമൻ
അഗ്നിപ്രവേശത്തെച്ചെയ്യിച്ചു നിന്നെ സൽകൃതേ ജാനകീ സീതേ സുമതേ!
പുത്രനൊപ്പം നിന്നെ
പുത്രനൊപ്പം നിന്നെ വെടിയുന്നുണ്ടെന്ന-
ത്തലൊടും മുന്നം കൈകേയിയെ നീ
അരുളിയ ശാപം പോവതിനായി കുരു സന്തോഷം നരവര താത!
ശ്രീരാമചന്ദ്ര! വീര! സീതാനാഥ! കേൾക്ക
ശ്രീരാമചന്ദ്ര! വീര! സീതാനാഥ! കേൾക്ക
പാരീരെഴും പുകഴും ശൗര്യവാരിരാശേ!
നാരായണനായ നീ രാവണവധായ
നീരാളുംമുകിൽ വർണ്ണ! മാനുഷനായതു
കാര്യം സഫലമായി, രാജ്യത്തിൽ നീ ചെന്നു
ധൈര്യാബ്ധേ! ജനനികളേയും കണ്ടു മോദാൽ
അശ്വമേധങ്ങൾ ബഹു ചെയ്ത സൂര്യവംശം സ്വസ്ഥാനേ വച്ചു സ്വർഗ്ഗം പ്രാപിക്കേണം രാമ!
കണ്ടാലും നിന്റെ താതം ദശരഥഭൂപം
തണ്ടാർശരസംകാശ! നീയും സൗമിത്രിയും
തണ്ടാർമാനിനീകാന്ത! അഭിവാദ്യം ചെയ്വിൻ
വണ്ടാർകുഴലിയായ സീതയോടുംകൂടെ
ഏവം പറഞ്ഞനലനും നടകൊണ്ടശേഷം
ഇടശ്ലോകം
ഏവം പറഞ്ഞനലനും നടകൊണ്ടശേഷം
സീതാസഖൻ കുലശമോടഥ നിൽക്കുമപ്പോൾ ദേവൻ ദയാനിധി ശിവൻ നവചന്ദ്രചൂഡൻ
ശ്രീരാമചന്ദ്രമുരചെയ്ത മുദാ തദാനീം
ജന്മപാവനയാമിവൾക്കൊരുനാളും
ജന്മപാവനയാമിവൾക്കൊരുനാളും കന്മഷമില്ലായെന്നതറിയും ഞാൻ
സ്വൈരം നഗരത്തിൽപ്പോയി വാഴുക രാമ!
വീര! ഞാൻ ഇനിയിപ്പോൾ പോകുന്നേൻ
ലോകസാക്ഷിയായുള്ള പാവക!
ലോകസാക്ഷിയായുള്ള പാവക! കേൾക്ക ലോകജീവിത! മമ വാക്കുകൾ
കേവലമനേകനാൾ വൈദേഹി വാണു
രാവണഭവനത്തിൽ, അതിനാൽ ഞാൻ
സീതാപാവകശുദ്ധി മോഹിച്ചേൻ, ഇവൾക്കേതും ദോഷമില്ലെന്നതറിയും ഞാൻ
അല്ലാതെ അവളെ ഞാൻ ചേരുകിൽ ലോക-
മെല്ലാമീവണ്ണമെന്മേലുരചെയ്യും.
ദാശരഥി രാമൻ കാമത്തിനാലെയും
ശൈശവത്തിനാലെയും ചെയ്തതെന്നിതു
രാക്ഷസകുലവനപാവക! രാമ!
ശ്ലോകം
പങ്കേരുഹോത്ഭവനിവണ്ണമുരച്ചനേരം
ശങ്കാവിഹീനമുടനഗ്നിയിൽ വീണു ദേവി അങ്കേ നിധായ മഹിഷീം രഘുപുംഗവസ്യ
പങ്കേരുഹാക്ഷനൊടുവാച ഹുതാശനോfയം
പദം
രാക്ഷസകുലവനപാവക! രാമ! ഇക്ഷുചാപസദൃക്ഷ! ഭുരക്ഷ ദക്ഷ! ദാനവഖണ്ഡകോദണ്ഡ!
ലോകസാക്ഷി ഞാനുരപ്പതു കേൾ നീ
രാക്ഷസഹൃതാ തവ ജാനകീ തം തു രാക്ഷസം മനസാ നാചിന്തയൽ
ലക്ഷ്മണസഖ! വാചാ കർമ്മണാ ചൈവ രക്ഷോനാരീഭിരേവ രക്ഷിതാ
ത്വച്ചിത്താ മഹാബാഹോ! ജാനകീ നൂനം ത്വൽപരായണാ ഭൂമികന്യകാ
അന്തരാത്മനാ നിന്നെ രാജേന്ദ! രാമ! സന്തതം സ്മരന്തീ സാ വാണതു
നാരായണനാകുന്നു നീ! ഭൂതഭവ്യവൈരി
നാരായണനാകുന്നു നീ! ഭൂതഭവ്യവൈരി
നാശകരമായൊരേകശൃംഗവരാഹം
സത്യമാമക്ഷരം ബ്രഹ്മമദ്ധ്യാന്തങ്ങളിലും
ലോകങ്ങൾക്കു പരമായ ധർമ്മം നീയല്ലോ
ചതുർബാഹുവായ വിഷ്വക്സേനൻ ശാർങ്ഗധന്വാ
പുരുഷൻ പുരുഷോത്തമൻ വിശ്വൈകനാഥൻ
ബുദ്ധിയും ക്ഷമയും ദമമൊക്കെയും നീതന്നെ,
പ്രഭവാപ്യയോfപേന്ദ്രമധുസൂദനഃ
ഇന്ദ്രകർമ്മാ മഹേന്ദ്രൻ നീ, പത്മനാഭൻ ദേവൻ,
ശരണ്യൻ ശരണം കാര്യകാരണങ്ങളും
സഹസ്രശൃംഗനായീടും വിശ്വാത്മാ മഹാത്മാ;
ശതജിഹ്വനായുള്ള മഹർഷഭവും നീ
ത്രൈലോക്യത്തിനുമാദികർത്താവായതും നീ; സിദ്ധനാം ച സാദ്ധ്യാനാമാശ്രയോfസി നീ
സഹസ്രചരണ! ശ്രീമൻ! ശതശീർഷനായും,