ഊണിന്നാസ്ഥകുറഞ്ഞു
ശ്ലോകം.
ഊണിന്നാസ്ഥകുറഞ്ഞു നിദ്ര നിശയി-
	ങ്കൽപ്പോലുമില്ലാതെയായ്,
	വേണുന്നോരൊടോരാഭിമുഖ്യമൊരു-
	നേരം നാസ്തി; നക്തംദിവം
	കാണും, പോന്നു പുറത്തുനിന്നു കരയും
	ഭൈമീ; നളന്നന്തികേ
	താനും പുഷ്കരനും തദീയവൃഷവും
	നാലാമതില്ലാരുമേ.
ചെമ്പട താളം
ശ്ലോകം.
ഊണിന്നാസ്ഥകുറഞ്ഞു നിദ്ര നിശയി-
	ങ്കൽപ്പോലുമില്ലാതെയായ്,
	വേണുന്നോരൊടോരാഭിമുഖ്യമൊരു-
	നേരം നാസ്തി; നക്തംദിവം
	കാണും, പോന്നു പുറത്തുനിന്നു കരയും
	ഭൈമീ; നളന്നന്തികേ
	താനും പുഷ്കരനും തദീയവൃഷവും
	നാലാമതില്ലാരുമേ.
പല്ലവി.
	ജാനേ പുഷ്കര, തേ തത്ത്വം മുന്നേ, പ്രാഗൽഭ്യം നന്നേ,
	ജാനേ പുഷ്കര തേ തത്ത്വം മുന്നേ.
അനുപല്ലവി.
	താനേതൊരുത്തനെന്നു ചിന്തയ;
	ഞാനോ തരം നിനക്കു സാമ്പ്രതം?
	ഊനാതിരിക്തഭേദം നഷ്ടം,
	ഞാൻ ജ്യേഷ്ഠൻ, നീയെന്നനുജൻ.
ചരണം. 1
	അസഭ്യവാക്കുകളോതുക, ചൂതിനു
	വിളിപ്പതും തവ ചേരുവതോ? ഞാ-
	നിളപ്പമല്പവും തേടുവനോ? കളി
	കളിപ്പൊളം വിടുമോ?
	ജളപ്രഭോ, നീ ചൂതിനുവാ, വരു-
	മിളപ്പമാകിലുമനുഭവനീയം;
	വലിപ്പമാകിലുമനല്പമാ, മിതി-
	നുറപ്പു യദി തവ, വികല്പമിഹ നഹി.
ചരണം. 2
ശ്ലോകം.
	ഉത്സാഹിതോഥകലിനാമലിനാശയോസൗ
	സത്സാഹസേ നിഷധപുഷ്കരധൂമകേതുഃ
	നിസ്സാരതാമനനുചിന്ത്യ ച പുഷ്കരഃ സ്വാം
	തത്സാഹ്യമത്താമതിരേത്യ നളം ബഭാഷേ.
	 
പല്ലവി.
വീരസേനസൂനോ, വൈരിവിപിനദാവകൃശാനോ,
അനുപല്ലവി .
	നാരിയോടും വിജനസംവാസം
	നീരസമത്രേ വീരവരാണാം.
ചരണം.1
	പോരിലണഞ്ഞാലാരിലുമുണ്ടോ
	ഭീരുത ചേതസി തേ?
	പോരാളികളാധിതമന്മഥ-
	മംഗനമാർചരണങ്ങൾ വണങ്ങുമോ?
ചരണം. 2
	പാർത്തിരിയാതെ പാർത്ഥിവ; ചൂതിനു
	നേർത്തിരിയെന്നൊടു നീ;
	ഓർത്താലതു കീർത്ത്യാവഹമറിക
	വിരിഞ്ചവിരചിതമവഞ്ചനമവനിയിൽ.
പല്ലവി
പുഷ്കര, നീ പഴുതേ ജന്മം നിഷ്ഫലമാക്കരുതേ.
അനുപല്ലവി.
	ദുഷ്കരമായിട്ടൊന്നുമില്ല കേൾ
	മത്സഹായമുണ്ടായാലേവനും.
	നളനും നീയും ഭേദമെന്തിവിടെ?
	നാടു വാഴ്ക നളനെവെന്നു സമ്പ്രതി.
ചരണം. 1
	നേരെ നിന്നൊടെടോ ഞാൻ പുനരാരെന്നും പറയാം,
	പാരിലെന്നെയിന്നാരറിയാത്തവർ?
	വൈരി വൈരസേനിക്കിഹ ഞാൻ കലി,
	തവ ഞാൻ മിത്രം, തസ്യ നാടു ഞാൻ
	തേ തരുന്നു, ചൂതുപൊരുക പോരിക.
ചരണം. 2
ശ്ലോകം.
	കോപമത്സരവശംവദഃ കലിർ-
	ദ്വാപരേണ സഹ മേദിനീം ഗതഃ
	സ്വാപദേ സ്വയമചോദയജ്ജളം
	സ്വാപതേയഹരണായ പുഷ്കരം.
പല്ലവി.
	അരികിൽ വന്നു നിന്നതാരെ,ന്തഭിമതം?
	അഖിലമാശുചൊൽക.
അനുപല്ലവി.
അറികയില്ലെങ്കിലും അഭിമുഖന്മാരെക്കണ്ടെൻ-
	മനതാരിലുണ്ടൊന്നുന്മിഷിതം ഝടിതി.
ചരണം. 1
	ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും,
	അവർക്കു വേണ്ടും കാര്യം നളനും സാധിപ്പിക്കും,
	ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.
ചരണം. 2
ചരണം.2 
			പുഷ്പകരനെന്നുണ്ടേകന്‍ തത്കുലസമുദ്ഭവന്‍
				മുഷ്കരനാക്കേണം നാം സത്കരിച്ചവന്‍തന്നെ.
				അവനവനുടെ മണിധനചയപരിജന-
				പുരജനപദമുഖമഖിലവും പണയമായ്
				ദേവനേ ജയിപ്പാനും കാനനം പൂകിപ്പാനും മതി.
ശ്ലോകം:
സൗന്ദര്യം ദമായന്ത്യാഃ
	സൗഭാഗ്യം നൈഷധസ്യ ഭാഗ്യം ച
	ശ്രുത്വാ സുരേന്ദ്രവാചാ
	സദ്വാപരമസഹനഃ കലിഃ പ്രോചേ.
	പല്ലവി.
വഴിയേതുമേ പിഴയാതെയവനോടു
	ചെല്ലണം നാമധുനാ
അനുപല്ലവി.
	അഴകിയലുമൊരൊഴികഴിവഴിയേതിനി
	നളമതിസന്ധാതും വദ വദ ദ്വാപര, നീ.
ചരണം.2
പ്രവണനെങ്ങളില്‍ ഭക്തിമാന്‍ നളന്‍,
				പ്രണതപാലനം വ്രതമവേഹി നോ.
				ഗുണഗണൈകനിലയമായ മിഥുനമി-
				തനൃണരായിതനുഘടയ്യ ഞങ്ങളു-
				മിന്നധുനാ; നിനക്കിനി നല്ലതിനായ്
				വയമൊന്നിഹ പറവതു കേള്‍ക്ക കലേ,
				നളനില്‍ തവ വൈരമനര്‍ത്ഥകരം;
				കുമതി ഭവാന്‍, അവന്‍ ഗുണവാന്‍,
				വ്യസനം തവ വരുമുടനേ.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.